ആ ചുവന്ന കാഞ്ചീപുരം സാരി ഞാൻ പിന്നീട് ഒരിക്കലും ഉടുക്കാനിടയില്ലായിരുന്നു. അലമാര തുറക്കുമ്പോൾ ആ സാരി കണ്ടാൽ മുള്ളു കുത്തുന്ന വേദന തോന്നുന്നതു കൊണ്ട് ചിലപ്പോൾ മറ്റുസാരികൾ അതിന്മേൽ കൂട്ടിവച്ച് കാഴ്ചയിൽ നിന്നുതന്നെ മറച്ചു കളഞ്ഞേനേ.
ഏറ്റവും വെറുക്കപ്പെട്ട ഒന്നായി മാറേണ്ട എന്റെ കല്യാണ സാരിയാണു ബിഗ് ബോസിൽ തേഡ് റണ്ണർ അപ് ആയി തിരഞ്ഞെടുക്കപ്പെട്ട ദിവസം ലാലേട്ടനൊപ്പം അഭിമാനത്തോടെ വേദിയിൽ നിൽക്കുമ്പോൾ ഉടുത്തത്. വിവാഹമോചനം കഴിഞ്ഞ ഒരു സ്ത്രീയും പ്രത്യേകിച്ച് ഗാർഹിക പീഡനം കൂടി അനുഭവിക്കേണ്ടി വന്ന എന്നെ പോലുള്ളവർ തോറ്റുപോകാനുള്ളവരല്ലെന്നു ലോകം അറിയണമായിരുന്നു. എനിക്കത് അറിയിക്കണമായിരുന്നു. എനിക്കുറപ്പുണ്ട് ആ മന്ത്രകോടി സാരി തീർച്ചയായും കുറച്ചു സ്ത്രീകൾക്കെങ്കിലും മുറിവുകളെ മറികടക്കാൻ പ്രചോദനമായിട്ടുണ്ടെന്ന്.
അക്കയുടെ ബേബി ഡോൾ
അക്ക ഷീബയും ഞാനും തമ്മിൽ 11 വയസ്സിന്റെ വ്യാത്യാസമുണ്ടായിരുന്നു. ചെറുപ്പത്തിൽ അക്കയുടെ ബേബി ഡോൾ ആയിരുന്നു ഞാൻ. ഇഷ്ടംപോലെ ഉടുപ്പിടുവിക്കാനും കളിപ്പിക്കാനും പൊട്ടുതൊടീക്കാ നുമെല്ലാമുള്ള പാവക്കുട്ടി. പാട്ടിയമ്മയുടെ ഒമ്പതു മുഴം ചേലയ്ക്കുള്ളിൽ അക്ക എന്നെ പൊതിഞ്ഞടുക്കും. നീളമുള്ള മുടിക്കു പകരം തോർത്ത് മുടിപോലെ പിന്നിയിട്ടുതരും.
സർക്കാർ ജീവനക്കാരായ വിശ്വനാഥിന്റെയും മീനയുടെയും മകളായി തിരുവനന്തപുരത്താണു ജനിച്ചതും വളർന്നതും. മൂലകുടുംബം തമിഴ് നാട്ടിലായതു കൊണ്ടു പാട്ടിയമ്മമാരുടെ നീളൻ ചേല എന്നോ മനസ്സിൽ കയറിയിട്ടുണ്ടാകും. അല്ലെങ്കിൽ വർഷങ്ങൾ കഴിഞ്ഞ് ഞാൻ സാരികളിലൂടെ സ്വയം പ്രകാശിപ്പിക്കേണ്ടവളാണെന്ന്, വീണുപോകാതിരിക്കാൻ സാരി കൂട്ടുനിൽക്കുമെന്ന് അന്നേ കുറിക്കപ്പെട്ടിരിക്കാം.
هذه القصة مأخوذة من طبعة May 11, 2024 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة May 11, 2024 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك? تسجيل الدخول
പെട്ടെന്നു വളരും ചായമൻസ
പരിചരണമില്ലെങ്കിലും അടുക്കളത്തോട്ടത്തിൽ വളരും ചായമൻസ
ലോകം കുറച്ചുകൂടി സുന്ദരമായിട്ടുണ്ട്
സ്വന്തം യുട്യൂബ് ചാനലിലേക്കുള്ള വിഡിയോ തയാറാക്കാനാണ് വ്ലോഗർ ആയ ഷീബ ഡോക്ടറെ കാണുന്നത്. ആ കൂടിക്കാഴ്ചയാണ് രോഗത്തെ തിരിച്ചറിയാനും ഫലപ്രദമായി നേരിടാനും സഹായിച്ചത്
അവർക്കായ് മാത്രം മുദ്രനടനം
കേൾക്കാനാകാത്തവർക്ക് നൃത്ത മുദ്രകളിലൂടെ പഠനം എളുപ്പമാക്കുന്ന അധ്യാപിക സിൽവി മാക്സി
ഉറപ്പോടെ വേണം എല്ലും പേശികളും
50 കഴിഞ്ഞാൽ എല്ലുകൾ ദുർബലമാകുന്ന അവസ്ഥയും ഗർഭാശയ പ്രശ്നങ്ങളും വരാം. അൽപം കരുതലെടുത്താൽ ഇവ ഫലപ്രദമായി പ്രതിരോധിക്കാം
മനോഹരം മാരാ
കെനിയയിലെ നാഷനൽ റിസർവ് ആയ മസായി മാരായിൽ ജംഗിൾ ക്യാംപ് നടത്തുന്ന തൃശൂർകാരി രമ്യ അനൂപ് വാരിയർ
എവർഗ്രീൻ കിങ് മേക്കർ
സിനിമാജീവിതത്തിന്റെ അമ്പതാം വർഷത്തിലേക്കു കടക്കുകയാണു സംവിധായകൻ ജോഷി
ഒരു സൂട്ടോപ്പിയൻ പ്രണയ റീൽ
ഇൻസ്റ്റഗ്രാമിലെ വൈറൽ അച്ചാച്ചനും അച്ചമ്മയുമായി തിളങ്ങുന്ന തുളസീധരനും രത്നമ്മയും പങ്കുവയ്ക്കുന്ന ജീവിതവിശേഷങ്ങൾ
വീഴാതെ കൈപിടിച്ച സാരി
ജീവിതത്തിൽ തകർന്നു വിഴാതിരിക്കാൻ കൂട്ടായി നിന്ന സാരികളെക്കുറിച്ച് സംരംഭകയും സാമൂഹിക പ്രവർത്തകയുമായ ശോഭ വിശ്വനാഥ്
സ്വപ്നം കണ്ടതെല്ലാം സിനിമ മാത്രം
'ആവേശ'ത്തിലെ അമ്പാനിലൂടെ നമ്മുടെ പ്രിയനടനായി മാറിയ സജിൻ ഗോപുവിന്റെ വിശേഷങ്ങൾ
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്