يحاول ذهب - حر
THE RISE OF AN IRON WOMAN
December 06, 2025
|Vanitha
കാൽമുട്ടിന്റെ വേദന മൂലം നടക്കാൻ പോലും വിഷമിച്ച ശ്രീദേവി 41-ാം വയസ്സിൽ ഓടിയും നീന്തിയും സൈക്കിൾ ചവിട്ടിയും അയൺമാൻ 70.3 ഗോവ ട്രയാത്ലോൺ വിജയിയായ വിസ്മയ കഥ
നിങ്ങൾക്കു ശരിയെന്നു തോന്നുന്നതെന്തും ധൈര്യമായി ചെയ്യുക. വ്യത്യസ്തമായി ചിന്തിക്കാൻ ഇഷ്ടപ്പെടുന്നവർ എല്ലായ്പ്പോഴുമുണ്ടാകും.'' മിഷേൽ ഒബാമയുടെ വാക്കുകളോടു ചേർന്നു നിൽക്കുന്നതാണു പാലിയം ഇന്ത്യയിലെ എജ്യുക്കേഷൻ ആൻഡ് സ്കിൽ ബിൽഡിങ് മേധാവിയായ ഡോ. ശ്രീദേവി വാരിയരുടെ ജീവിതവും.
28-ാം വയസ്സിൽ കാൽമുട്ടുകളെ ബാധിച്ച് വാതത്തെത്തുടർന്നു ജീവന്റെ ജീവനായ നൃത്തകലയോടു യാത്ര പറയേണ്ടി വന്നപ്പോൾ ശ്രീദേവി ഒരു മടങ്ങി വരവു പ്രതീക്ഷിച്ചതേയില്ല. എന്നാലിപ്പോൾ 41-ാം വയസ്സിൽ ശ്രീദേവി എത്തി നിൽക്കുന്നത് ഗോവ അയൺമാൻ 70.3 ട്രയാത്ലൺ വിജയം കൈവരിച്ച ആദ്യ മലയാളി വനിത എന്ന ചരിത്രനേട്ടത്തിലാണ്.
“ചെറുപ്പം മുതൽ മോഹിനിയാട്ടം പഠിക്കുന്നു, നൃത്തത്തെ ജീവനുതുല്യം സ്നേഹിക്കുന്ന എന്നെ സംബന്ധിച്ചു നൃത്തം ചെയ്യാതിരിക്കുക എന്നതു ചിന്തിക്കാനേ സാധിക്കുമായിരുന്നില്ല. പക്ഷേ...'' തിരുവനന്തപുരത്തെ വീട്ടിലിരുന്നു തന്റെ ജീവിതത്തിൽ ഓടിയും നീന്തിയും കയറുന്ന വിജയങ്ങളെക്കുറിച്ച് ഡോ. ശ്രീദേവി വാരിയർ സംസാരിച്ചു തുടങ്ങി.
“രണ്ടാമത്തെ കുഞ്ഞു ജനിച്ചതിനു പിന്നാലെയാണു കാൽ മുട്ടിന് അസഹ്യമായ വേദന വരുന്നത്. പരിശോധനയിൽ ആർത്രൈറ്റിസ് ആണെന്നു കണ്ടെത്തി. പെയിൻ കില്ലറുകളും വിശ്രമവുമായി വർഷങ്ങൾ കടന്നു പോകെ നൃത്തവുമായുള്ള വേർപാട് എന്നെ മാനസികമായി തളർത്തി. ഒരിക്കൽക്കൂടി ചിലങ്ക അണിയാൻ സാധിക്കുമോ എന്ന ചിന്തയിൽ കണ്ണുനിറയാത്ത രാത്രികളില്ലായിരുന്നു. നൃത്തവും വ്യായാമവും ഇല്ലാതെ ശരീരഭാരം കൂടുന്നതിനൊപ്പം കാലിന്റെ വേദനയും കൂടി.
പാലിയം ഇന്ത്യയുടെ മുൻ സിഇഒ രാജ് കാലടി നല്ലൊരു സുഹൃത്തും മെന്ററുമാണ്. അദ്ദേഹമാണ് സ്‌ട്രെങ്തനിങ് വ്യായാമങ്ങൾ ചെയ്തു തുടങ്ങാമെന്നു നിർദേശിച്ചത്. പാലിയത്തിലെ ചില സഹപ്രവർത്തകരും ഒപ്പം ചേർന്നു. തുടർച്ചയായുള്ള വ്യായാമം എന്റെ അവസ്ഥ മെച്ചപ്പെടുത്തി.
ആയിടയ്ക്കാണ് കേരള സ്പോർട്സ് അസോസിയേഷന്റെ കേരള ഒളിമ്പിക് മാരത്തൺ 2022ൽ പങ്കെടുക്കൂ എന്നു രാജ് പറയുന്നത്. എന്നാൽ കാൽമുട്ടു വേദനയും കൂടെപ്പിറപ്പായി കിട്ടിയ ആസ്മയും പിന്നോട്ടു വലിച്ചു.
هذه القصة من طبعة December 06, 2025 من Vanitha.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Vanitha
Vanitha
ചൂടിനെ നേരിടാൻ കൂൾ വഴികൾ
വേനൽച്ചൂടിൽ വാടാതിരിക്കാൻ ആരോഗ്യത്തിനു പ്രത്യേക കരുതൽ ആവശ്യമാണ്. ചൂടിലും എനർജറ്റിക് ആകാൻ കൂൾ ടിപ്സ്
2 mins
March 28, 2026
Vanitha
വേനലിൽ വാടാതെ
മുടിക്കും ചർമത്തിനും വേനൽക്കാല പരിചരണത്തിനു വേണ്ടതെല്ലാം നമ്മുടെ അടുക്കളയിലുണ്ടെന്നേ
3 mins
March 28, 2026
Vanitha
സ്വർണം വിറ്റു ബാധ്യത തീർക്കണോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി..
1 mins
March 28, 2026
Vanitha
കടക്കെണിയിൽ പുതുതലമുറ?
ഇൻസ്റ്റന്റ് ലോണുകളുടെ കെണിയിൽ ശ്വാസം മുട്ടുന്ന യുവതലമുറയ്ക്കു ബാധ്യതകളിൽ നിന്നു പുറത്തു വരാനുള്ള മാർഗങ്ങൾ
4 mins
March 28, 2026
Vanitha
വീടിന് നൽകൂ..ഈസ്റ്റർ മൂഡ്
സമാധാനത്തിന്റെയും ഉയിർപ്പിന്റെയും സുന്ദരമായ ഈസ്റ്റർ ദിനത്തിൽ വീടിനു നൽകാം സ്പെഷൽ ടച്ച്
1 mins
March 28, 2026
Vanitha
ഉഷാറാക്കാം വേനലവധി
ജീവിതപാഠങ്ങൾ രസകരമായി ഉൾക്കൊള്ളാനുള്ള കാലമാകട്ടെ വേനലവധി. കുട്ടികൾക്കായി മാതാപിതാക്കൾ ചെയ്യേണ്ട കാര്യങ്ങൾ
3 mins
March 28, 2026
Vanitha
മുടിയഴകിന് ഗ്രീൻ, ബ്ലൂ, പിങ്ക് വാട്ടർ
മുടിയുടെ ആരോഗ്യത്തിനായി അധികം മെനക്കെടാതെ തയാറാക്കാവുന്ന മൂന്നു കൂട്ടുകൾ.. ഇവ മൂന്നും മാറി മാറി ഉപയോഗിക്കാം.
1 min
March 28, 2026
Vanitha
ചില്ലുഭരണികളിലെ ഉദ്യാനപാലനം
ടെറേറിയം അഥവ ചില്ലുഭരണികളിലെ കുഞ്ഞൻ ഉദ്യാനം പരിപാലിക്കാൻ അറിയേണ്ട കാര്യങ്ങൾ
1 mins
March 28, 2026
Vanitha
ഗ്യാസ് ലാഭിക്കാൻ
ഫ്രിജിൽ നിന്നെടുത്ത സാധനങ്ങൾ ഉടനെ തന്നെ സ്റ്റൗവിൽ വച്ച് ചൂടാക്കരുത്
1 min
March 28, 2026
Vanitha
വിശേഷം ഒന്നുമായില്ലേ? ഉണ്ടല്ലോ 'ഡിങ്ക് ' വിശേഷം!
രാജസ്ഥാൻ കാത്ര കഴിഞ്ഞു കേരളത്തിലെത്തിയിട്ടും ആ \"ഡിങ് വിശേഷങ്ങൾ മോളി ആന്റിയുടെ മൗസ്സിൽ തറഞ്ഞു നിന്നു
2 mins
March 28, 2026
Listen
Translate
Change font size
