Prøve GULL - Gratis
THE RISE OF AN IRON WOMAN
Vanitha
|December 06, 2025
കാൽമുട്ടിന്റെ വേദന മൂലം നടക്കാൻ പോലും വിഷമിച്ച ശ്രീദേവി 41-ാം വയസ്സിൽ ഓടിയും നീന്തിയും സൈക്കിൾ ചവിട്ടിയും അയൺമാൻ 70.3 ഗോവ ട്രയാത്ലോൺ വിജയിയായ വിസ്മയ കഥ
നിങ്ങൾക്കു ശരിയെന്നു തോന്നുന്നതെന്തും ധൈര്യമായി ചെയ്യുക. വ്യത്യസ്തമായി ചിന്തിക്കാൻ ഇഷ്ടപ്പെടുന്നവർ എല്ലായ്പ്പോഴുമുണ്ടാകും.'' മിഷേൽ ഒബാമയുടെ വാക്കുകളോടു ചേർന്നു നിൽക്കുന്നതാണു പാലിയം ഇന്ത്യയിലെ എജ്യുക്കേഷൻ ആൻഡ് സ്കിൽ ബിൽഡിങ് മേധാവിയായ ഡോ. ശ്രീദേവി വാരിയരുടെ ജീവിതവും.
28-ാം വയസ്സിൽ കാൽമുട്ടുകളെ ബാധിച്ച് വാതത്തെത്തുടർന്നു ജീവന്റെ ജീവനായ നൃത്തകലയോടു യാത്ര പറയേണ്ടി വന്നപ്പോൾ ശ്രീദേവി ഒരു മടങ്ങി വരവു പ്രതീക്ഷിച്ചതേയില്ല. എന്നാലിപ്പോൾ 41-ാം വയസ്സിൽ ശ്രീദേവി എത്തി നിൽക്കുന്നത് ഗോവ അയൺമാൻ 70.3 ട്രയാത്ലൺ വിജയം കൈവരിച്ച ആദ്യ മലയാളി വനിത എന്ന ചരിത്രനേട്ടത്തിലാണ്.
“ചെറുപ്പം മുതൽ മോഹിനിയാട്ടം പഠിക്കുന്നു, നൃത്തത്തെ ജീവനുതുല്യം സ്നേഹിക്കുന്ന എന്നെ സംബന്ധിച്ചു നൃത്തം ചെയ്യാതിരിക്കുക എന്നതു ചിന്തിക്കാനേ സാധിക്കുമായിരുന്നില്ല. പക്ഷേ...'' തിരുവനന്തപുരത്തെ വീട്ടിലിരുന്നു തന്റെ ജീവിതത്തിൽ ഓടിയും നീന്തിയും കയറുന്ന വിജയങ്ങളെക്കുറിച്ച് ഡോ. ശ്രീദേവി വാരിയർ സംസാരിച്ചു തുടങ്ങി.
“രണ്ടാമത്തെ കുഞ്ഞു ജനിച്ചതിനു പിന്നാലെയാണു കാൽ മുട്ടിന് അസഹ്യമായ വേദന വരുന്നത്. പരിശോധനയിൽ ആർത്രൈറ്റിസ് ആണെന്നു കണ്ടെത്തി. പെയിൻ കില്ലറുകളും വിശ്രമവുമായി വർഷങ്ങൾ കടന്നു പോകെ നൃത്തവുമായുള്ള വേർപാട് എന്നെ മാനസികമായി തളർത്തി. ഒരിക്കൽക്കൂടി ചിലങ്ക അണിയാൻ സാധിക്കുമോ എന്ന ചിന്തയിൽ കണ്ണുനിറയാത്ത രാത്രികളില്ലായിരുന്നു. നൃത്തവും വ്യായാമവും ഇല്ലാതെ ശരീരഭാരം കൂടുന്നതിനൊപ്പം കാലിന്റെ വേദനയും കൂടി.
പാലിയം ഇന്ത്യയുടെ മുൻ സിഇഒ രാജ് കാലടി നല്ലൊരു സുഹൃത്തും മെന്ററുമാണ്. അദ്ദേഹമാണ് സ്‌ട്രെങ്തനിങ് വ്യായാമങ്ങൾ ചെയ്തു തുടങ്ങാമെന്നു നിർദേശിച്ചത്. പാലിയത്തിലെ ചില സഹപ്രവർത്തകരും ഒപ്പം ചേർന്നു. തുടർച്ചയായുള്ള വ്യായാമം എന്റെ അവസ്ഥ മെച്ചപ്പെടുത്തി.
ആയിടയ്ക്കാണ് കേരള സ്പോർട്സ് അസോസിയേഷന്റെ കേരള ഒളിമ്പിക് മാരത്തൺ 2022ൽ പങ്കെടുക്കൂ എന്നു രാജ് പറയുന്നത്. എന്നാൽ കാൽമുട്ടു വേദനയും കൂടെപ്പിറപ്പായി കിട്ടിയ ആസ്മയും പിന്നോട്ടു വലിച്ചു.
Denne historien er fra December 06, 2025-utgaven av Vanitha.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Vanitha
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Vanitha
പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ
“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ
2 mins
December 06, 2025
Vanitha
കുറവുകളില്ലാതെ പുതുക്കാം അടുക്കള
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
4 mins
December 06, 2025
Vanitha
മൂലകോശദാനം എന്നാൽ എന്ത്?
ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം
1 min
December 06, 2025
Vanitha
മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ
മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ
3 mins
December 06, 2025
Vanitha
THE RISE OF AN IRON WOMAN
കാൽമുട്ടിന്റെ വേദന മൂലം നടക്കാൻ പോലും വിഷമിച്ച ശ്രീദേവി 41-ാം വയസ്സിൽ ഓടിയും നീന്തിയും സൈക്കിൾ ചവിട്ടിയും അയൺമാൻ 70.3 ഗോവ ട്രയാത്ലോൺ വിജയിയായ വിസ്മയ കഥ
3 mins
December 06, 2025
Vanitha
മോഹങ്ങളിലൂടെ juhi
പവി കെയർടേക്കറിലെ നായികമാരിലൊരാളായി തുടക്കം. തമിഴിലേക്കു തിരിഞ്ഞ് വീണ്ടും 'സുമതി വളവ് ' സിനിമയിലൂടെ മലയാളത്തിലെത്തിയ ജൂഹി ജയകുമാർ
1 mins
December 06, 2025
Vanitha
മഞ്ഞിൽ വിരിയുന്ന പൂക്കൾ
വിത്തിൽ നിന്നു നേരെ പൂക്കളായി മാറുന്ന അമാരിലിസ് ലില്ലി നടാനുള്ള സമയം ഇതാണ്
1 mins
December 06, 2025
Vanitha
ഹോം ലോണിൽ കുടുങ്ങിയോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ.വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
November 22, 2025
Vanitha
കൺസീലറിൽ കണ്ണു തെറ്റാതെ
മുഖത്തെ നിറവ്യത്യാസങ്ങൾ മറയ്ക്കുന്ന കൺസീലർ അണിയുമ്പോൾ പാളിച്ചകളില്ലാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
2 mins
November 22, 2025
Listen
Translate
Change font size
