Mit Magzter GOLD unbegrenztes Potenzial nutzen

Mit Magzter GOLD unbegrenztes Potenzial nutzen

Erhalten Sie unbegrenzten Zugriff auf über 9.000 Zeitschriften, Zeitungen und Premium-Artikel für nur

$149.99
 
$74.99/Jahr

Versuchen GOLD - Frei

പാട്ടിന്റെ ചെമ്പനീർപൂവ്

Vanitha

|

September 13, 2025

ശരീരത്തിലും ശാരീരത്തിലും യുവത്വം സൂക്ഷിക്കുന്ന ഉണ്ണി മേനോൻ നാലു പതിറ്റാണ്ട് പിന്നിട്ട സംഗീതജീവിതത്തെക്കുറിച്ചു സംസാരിക്കുന്നു

- വി.ആർ.ജ്യോതിഷ്

പാട്ടിന്റെ ചെമ്പനീർപൂവ്

നാൽപത്തിനാലു വർഷം. നാലു ഭാഷകളിലായി നാലായിരത്തോളം സിനിമാ ഗാനങ്ങൾ. ഭക്തിഗാനങ്ങളും ആൽബങ്ങളുമായി പതിനായിരം ഗാനങ്ങൾ വേറെ.

തമിഴ്നാട് സർക്കാർ കലാകാരന്മാർക്കു നൽകുന്ന പരമോന്നത ബഹുമതിയായ കലൈമാമണി പുരസ്കാരം. മികച്ച ഗായകനുള്ള തമിഴ്നാട് സർക്കാരിന്റെ ഫിലിം അവാർഡ് രണ്ടു തവണ. ശ്യാം മുതൽ എ.ആർ. റഹ്മാൻ വരെയുള്ള ഒട്ടുമിക്ക സംഗീതസംവിധായകരുടെയും പ്രിയ പാട്ടുകാരൻ. ഉണ്ണി മേനോനെക്കുറിച്ചു പറഞ്ഞു തുടങ്ങിയാൽ ഒരു നല്ല പാട്ടുപോലെ നീണ്ടുപോകും.

ഗായകർക്കിടയിലെ മമ്മൂട്ടിയാണോ ഉണ്ണിമേനോൻ?

സുഹൃത്തുക്കൾ ആരൊക്കെയോ അങ്ങനെ പറഞ്ഞതാണ്. എനിക്ക് അറിയില്ല.

ഗുരുവായൂരുകാരനായ നാരായണൻകുട്ടി എങ്ങനെയാണു പാലക്കാട്ടുകാരൻ ഉണ്ണി മേനോനായത്?

ഗുരുവായൂരിലാണു ജനനം. നമ്പലാട്ട് എന്നാണു തറവാടിന്റെ പേര്. മൂന്നാം ക്ലാസുവരെ ഗുരുവായൂരിൽ ആയിരുന്നു. കൂട്ടുകുടുംബമായിരുന്നു ഞങ്ങളുടേത്. ഒരുപാട് അംഗങ്ങൾ. പഠനമൊന്നും കാര്യമായി നടക്കുന്നില്ല. ആ സമയത്ത് അച്ഛന് പാലക്കാട്ടേക്കു സ്ഥലംമാറ്റം കിട്ടി. അച്ഛൻ വി.കെ.എസ് മേനോൻ തമിഴ്നാട് പൊലീസിൽ ഡിവൈഎസ്പി ആയിരുന്നു അമ്മയുടെ പേര് മാലതി. ഞാൻ പാലക്കാട് ബി .ഇ.എം. സ്കൂളിലാണ് നാലാം ക്ലാസു മുതൽ പഠിച്ചത്. സ്കൂളിലെ ബെന്നി മാഷാണ് എന്നിലെ പാട്ടുകാരനെ കണ്ടുപിടിച്ചത്. സ്കൂളിലെ പ്രാർഥനാ ഗ്രൂപ്പിൽ ഞാൻ അംഗമായിരുന്നു. ഒരു ദിവസം ബെന്നിമാഷ്എ ന്നെ ഗ്രൂപ്പിൽ നിന്നു മാറ്റിനിർത്തി. “നീ നന്നായി പാടുന്നുണ്ട്. ഇവർക്ക് പാടിക്കൊടുക്ക്' എന്നു പറഞ്ഞു. അങ്ങനെ ഞാൻ സ്കൂളിലെ ആസ്ഥാനഗായകനായി. ബെന്നി മാഷെപ്പോലെ കൃഷ്ണൻ മാഷും പിന്നെ മാലിനി ടീച്ചറും സ്കൂളിൽ എന്നെ പ്രോത്സാഹിപ്പിച്ചവരാണ്.

"പഠിക്കാതെ നീയിങ്ങനെ പാടി നടന്നോ' എന്നൊക്കെ കുട്ടിക്കാലത്ത് പഴിയും കേട്ടിട്ടുണ്ട്. പക്ഷേ, പാട്ടിനെ ഒരിക്കലും കൈവിട്ടിട്ടില്ല. പാലക്കാട് വിക്ടോറിയ കോളജിൽ പഠിക്കുമ്പോൾ യൂണിവേഴ്സിറ്റി തലത്തിൽ ഞാൻ പാട്ടു മത്സരത്തിനും ഫുട്ബോൾ ടീമിലും ഉണ്ടായിരുന്നു. സത്യത്തിൽ പാട്ടിനെക്കാൾ എനിക്കു കമ്പം ഫുട്ബോളിലായിരുന്നു.

ഗായകനായപ്പോഴാണോ പേരു മാറിയത്?

മദ്രാസിൽ താമസിക്കുന്ന സമയത്ത് മഹാലിംഗപുരം അയ്യപ്പക്ഷേത്രത്തിൽ പാടാൻ അവസരം കിട്ടി. അന്ന് സുഹൃത്ത് മോഹൻ രാജാണ് ഉണ്ണി മേനോൻ എന്ന പേരിട്ടത്. യഥാർഥത്തിൽ ഉണ്ണി എന്റെ വിളിപ്പേരാണ്. അന്നു പക്ഷേ, സിനിമയിൽ സജീവമായിട്ടൊന്നുമില്ല.

WEITERE GESCHICHTEN VON Vanitha

Vanitha

Vanitha

RECYCLING UPCYCLING THRIFTING ഇതാണ് ട്രെൻഡ്

മിസ് യൂണിവേഴ്സ് മത്സരത്തിന്റെ പതിനൊന്ന് എഡിഷനുകളുടെ അണിയറ പ്രവർത്തക ന്യൂയോർക്കിൽ ഫാഷൻ ട്രെൻഡുകളിൽ ഗവേഷണം നടത്തുന്ന സ്റ്റൈലിസ്റ്റ്- സഞ്ജന ജോൺ

time to read

3 mins

January 17, 2026

Vanitha

Vanitha

പത്തിൽ പത്തും മധുരം

പത്തു മക്കളെ പ്രസവിച്ച രമ്യ പറയുന്നത് കുട്ടികളെ വളർത്തുന്നത് അത്ര പ്രയാസമുള്ള കാര്യമല്ലെന്നാണ് കൊട്ടിയൂരെ ബിഗ് ഫാമിലി വിശേഷങ്ങൾ

time to read

3 mins

January 17, 2026

Vanitha

Vanitha

ചിരിപ്രസാദം

മിമിക്സ് പരേഡിന് ജന്മം നൽകിയ കലാകാരന്മാരിൽ ഒരാളായ കെ.എസ്. പ്രസാദ് ചിരിലോകത്ത് അരനൂറ്റാണ്ടു പൂർത്തിയാക്കുന്നു

time to read

4 mins

January 17, 2026

Vanitha

Vanitha

Pookie പൂമ്പാറ്റ

ക്ലാസ് ടീച്ചറോട് പറയാതെ ക്ലാസിൽ നിന്ന് ഇറങ്ങിപ്പോയ കുസൃതി കുട്ടിയാണ് സർവ്വം മായ എന്ന സിനിമയിലൂടെ ഇഷ്ടം വാരിക്കൂട്ടുന്നത്

time to read

2 mins

January 17, 2026

Vanitha

Vanitha

ജിമ്മിൽ വേണോ അമിതാവേശം?

പുതുവർഷം മുതൽ ജിമ്മിൽ പോയി തുടങ്ങിയവരും പെട്ടെന്നു ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും അറിയാൻ

time to read

3 mins

January 17, 2026

Vanitha

Vanitha

സ്ലീപ് ഡിവോഴ്സ് പ്രായോഗികമോ?

നല്ല ഉറക്കത്തിനായി ദമ്പതികൾ രണ്ടിടത്ത് ഉറങ്ങുന്ന രീതിയാണ് സ്ലീപ് ഡിവോഴ്സ്. നമ്മുടെ നാട്ടിലും ഈ രീതി ട്രെൻഡാകുന്നോ...

time to read

3 mins

January 17, 2026

Vanitha

Vanitha

കിനാ കാണും സ്വരങ്ങൾ

കളങ്കാവലിലെ 'നിലാ കായും വെളിച്ചം എന്ന ഗാനത്തിലൂടെ മനസ്സിൽ പതിഞ്ഞ വിന്റേജ് ശബ്ദത്തിനുടമ സിന്ധു ഡെൽസന്റെ വിശേഷങ്ങൾ

time to read

1 min

January 17, 2026

Vanitha

Vanitha

ചുണ്ടിൽ വരൾച്ച തൊടാതിരിക്കാൻ

മൃദുലമായ ചുണ്ടുകൾ സ്വന്തമാക്കാൻ കൃത്യമായ കരുതൽ മതി

time to read

1 mins

January 17, 2026

Vanitha

Vanitha

സ്വർഗത്തിലെ തപാലാപ്പീസ്

കഴിഞ്ഞ 75 വർഷമായി വനത്തിനുള്ളിൽ പ്രവർത്തിക്കുന്ന കാസർകോട് സ്വർഗയിലെ പദ്രെ പോസ്റ്റ് ഓഫിസിന്റെ വിശേഷങ്ങൾ

time to read

3 mins

January 17, 2026

Vanitha

Vanitha

വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?

വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം

time to read

1 min

January 03, 2026

Listen

Translate

Share

-
+

Change font size