പാട്ടിന്റെ ചെമ്പനീർപൂവ്
Vanitha
|September 13, 2025
ശരീരത്തിലും ശാരീരത്തിലും യുവത്വം സൂക്ഷിക്കുന്ന ഉണ്ണി മേനോൻ നാലു പതിറ്റാണ്ട് പിന്നിട്ട സംഗീതജീവിതത്തെക്കുറിച്ചു സംസാരിക്കുന്നു
നാൽപത്തിനാലു വർഷം. നാലു ഭാഷകളിലായി നാലായിരത്തോളം സിനിമാ ഗാനങ്ങൾ. ഭക്തിഗാനങ്ങളും ആൽബങ്ങളുമായി പതിനായിരം ഗാനങ്ങൾ വേറെ.
തമിഴ്നാട് സർക്കാർ കലാകാരന്മാർക്കു നൽകുന്ന പരമോന്നത ബഹുമതിയായ കലൈമാമണി പുരസ്കാരം. മികച്ച ഗായകനുള്ള തമിഴ്നാട് സർക്കാരിന്റെ ഫിലിം അവാർഡ് രണ്ടു തവണ. ശ്യാം മുതൽ എ.ആർ. റഹ്മാൻ വരെയുള്ള ഒട്ടുമിക്ക സംഗീതസംവിധായകരുടെയും പ്രിയ പാട്ടുകാരൻ. ഉണ്ണി മേനോനെക്കുറിച്ചു പറഞ്ഞു തുടങ്ങിയാൽ ഒരു നല്ല പാട്ടുപോലെ നീണ്ടുപോകും.
ഗായകർക്കിടയിലെ മമ്മൂട്ടിയാണോ ഉണ്ണിമേനോൻ?
സുഹൃത്തുക്കൾ ആരൊക്കെയോ അങ്ങനെ പറഞ്ഞതാണ്. എനിക്ക് അറിയില്ല.
ഗുരുവായൂരുകാരനായ നാരായണൻകുട്ടി എങ്ങനെയാണു പാലക്കാട്ടുകാരൻ ഉണ്ണി മേനോനായത്?
ഗുരുവായൂരിലാണു ജനനം. നമ്പലാട്ട് എന്നാണു തറവാടിന്റെ പേര്. മൂന്നാം ക്ലാസുവരെ ഗുരുവായൂരിൽ ആയിരുന്നു. കൂട്ടുകുടുംബമായിരുന്നു ഞങ്ങളുടേത്. ഒരുപാട് അംഗങ്ങൾ. പഠനമൊന്നും കാര്യമായി നടക്കുന്നില്ല. ആ സമയത്ത് അച്ഛന് പാലക്കാട്ടേക്കു സ്ഥലംമാറ്റം കിട്ടി. അച്ഛൻ വി.കെ.എസ് മേനോൻ തമിഴ്നാട് പൊലീസിൽ ഡിവൈഎസ്പി ആയിരുന്നു അമ്മയുടെ പേര് മാലതി. ഞാൻ പാലക്കാട് ബി .ഇ.എം. സ്കൂളിലാണ് നാലാം ക്ലാസു മുതൽ പഠിച്ചത്. സ്കൂളിലെ ബെന്നി മാഷാണ് എന്നിലെ പാട്ടുകാരനെ കണ്ടുപിടിച്ചത്. സ്കൂളിലെ പ്രാർഥനാ ഗ്രൂപ്പിൽ ഞാൻ അംഗമായിരുന്നു. ഒരു ദിവസം ബെന്നിമാഷ്എ ന്നെ ഗ്രൂപ്പിൽ നിന്നു മാറ്റിനിർത്തി. “നീ നന്നായി പാടുന്നുണ്ട്. ഇവർക്ക് പാടിക്കൊടുക്ക്' എന്നു പറഞ്ഞു. അങ്ങനെ ഞാൻ സ്കൂളിലെ ആസ്ഥാനഗായകനായി. ബെന്നി മാഷെപ്പോലെ കൃഷ്ണൻ മാഷും പിന്നെ മാലിനി ടീച്ചറും സ്കൂളിൽ എന്നെ പ്രോത്സാഹിപ്പിച്ചവരാണ്.
"പഠിക്കാതെ നീയിങ്ങനെ പാടി നടന്നോ' എന്നൊക്കെ കുട്ടിക്കാലത്ത് പഴിയും കേട്ടിട്ടുണ്ട്. പക്ഷേ, പാട്ടിനെ ഒരിക്കലും കൈവിട്ടിട്ടില്ല. പാലക്കാട് വിക്ടോറിയ കോളജിൽ പഠിക്കുമ്പോൾ യൂണിവേഴ്സിറ്റി തലത്തിൽ ഞാൻ പാട്ടു മത്സരത്തിനും ഫുട്ബോൾ ടീമിലും ഉണ്ടായിരുന്നു. സത്യത്തിൽ പാട്ടിനെക്കാൾ എനിക്കു കമ്പം ഫുട്ബോളിലായിരുന്നു.
ഗായകനായപ്പോഴാണോ പേരു മാറിയത്?
മദ്രാസിൽ താമസിക്കുന്ന സമയത്ത് മഹാലിംഗപുരം അയ്യപ്പക്ഷേത്രത്തിൽ പാടാൻ അവസരം കിട്ടി. അന്ന് സുഹൃത്ത് മോഹൻ രാജാണ് ഉണ്ണി മേനോൻ എന്ന പേരിട്ടത്. യഥാർഥത്തിൽ ഉണ്ണി എന്റെ വിളിപ്പേരാണ്. അന്നു പക്ഷേ, സിനിമയിൽ സജീവമായിട്ടൊന്നുമില്ല.
Esta historia es de la edición September 13, 2025 de Vanitha.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Vanitha
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Vanitha
പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ
“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ
2 mins
December 06, 2025
Vanitha
കുറവുകളില്ലാതെ പുതുക്കാം അടുക്കള
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
4 mins
December 06, 2025
Vanitha
മൂലകോശദാനം എന്നാൽ എന്ത്?
ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം
1 min
December 06, 2025
Vanitha
മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ
മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ
3 mins
December 06, 2025
Vanitha
THE RISE OF AN IRON WOMAN
കാൽമുട്ടിന്റെ വേദന മൂലം നടക്കാൻ പോലും വിഷമിച്ച ശ്രീദേവി 41-ാം വയസ്സിൽ ഓടിയും നീന്തിയും സൈക്കിൾ ചവിട്ടിയും അയൺമാൻ 70.3 ഗോവ ട്രയാത്ലോൺ വിജയിയായ വിസ്മയ കഥ
3 mins
December 06, 2025
Vanitha
മോഹങ്ങളിലൂടെ juhi
പവി കെയർടേക്കറിലെ നായികമാരിലൊരാളായി തുടക്കം. തമിഴിലേക്കു തിരിഞ്ഞ് വീണ്ടും 'സുമതി വളവ് ' സിനിമയിലൂടെ മലയാളത്തിലെത്തിയ ജൂഹി ജയകുമാർ
1 mins
December 06, 2025
Vanitha
മഞ്ഞിൽ വിരിയുന്ന പൂക്കൾ
വിത്തിൽ നിന്നു നേരെ പൂക്കളായി മാറുന്ന അമാരിലിസ് ലില്ലി നടാനുള്ള സമയം ഇതാണ്
1 mins
December 06, 2025
Vanitha
ഹോം ലോണിൽ കുടുങ്ങിയോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ.വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
November 22, 2025
Listen
Translate
Change font size

