कोशिश गोल्ड - मुक्त
പാട്ടിന്റെ ചെമ്പനീർപൂവ്
Vanitha
|September 13, 2025
ശരീരത്തിലും ശാരീരത്തിലും യുവത്വം സൂക്ഷിക്കുന്ന ഉണ്ണി മേനോൻ നാലു പതിറ്റാണ്ട് പിന്നിട്ട സംഗീതജീവിതത്തെക്കുറിച്ചു സംസാരിക്കുന്നു
നാൽപത്തിനാലു വർഷം. നാലു ഭാഷകളിലായി നാലായിരത്തോളം സിനിമാ ഗാനങ്ങൾ. ഭക്തിഗാനങ്ങളും ആൽബങ്ങളുമായി പതിനായിരം ഗാനങ്ങൾ വേറെ.
തമിഴ്നാട് സർക്കാർ കലാകാരന്മാർക്കു നൽകുന്ന പരമോന്നത ബഹുമതിയായ കലൈമാമണി പുരസ്കാരം. മികച്ച ഗായകനുള്ള തമിഴ്നാട് സർക്കാരിന്റെ ഫിലിം അവാർഡ് രണ്ടു തവണ. ശ്യാം മുതൽ എ.ആർ. റഹ്മാൻ വരെയുള്ള ഒട്ടുമിക്ക സംഗീതസംവിധായകരുടെയും പ്രിയ പാട്ടുകാരൻ. ഉണ്ണി മേനോനെക്കുറിച്ചു പറഞ്ഞു തുടങ്ങിയാൽ ഒരു നല്ല പാട്ടുപോലെ നീണ്ടുപോകും.
ഗായകർക്കിടയിലെ മമ്മൂട്ടിയാണോ ഉണ്ണിമേനോൻ?
സുഹൃത്തുക്കൾ ആരൊക്കെയോ അങ്ങനെ പറഞ്ഞതാണ്. എനിക്ക് അറിയില്ല.
ഗുരുവായൂരുകാരനായ നാരായണൻകുട്ടി എങ്ങനെയാണു പാലക്കാട്ടുകാരൻ ഉണ്ണി മേനോനായത്?
ഗുരുവായൂരിലാണു ജനനം. നമ്പലാട്ട് എന്നാണു തറവാടിന്റെ പേര്. മൂന്നാം ക്ലാസുവരെ ഗുരുവായൂരിൽ ആയിരുന്നു. കൂട്ടുകുടുംബമായിരുന്നു ഞങ്ങളുടേത്. ഒരുപാട് അംഗങ്ങൾ. പഠനമൊന്നും കാര്യമായി നടക്കുന്നില്ല. ആ സമയത്ത് അച്ഛന് പാലക്കാട്ടേക്കു സ്ഥലംമാറ്റം കിട്ടി. അച്ഛൻ വി.കെ.എസ് മേനോൻ തമിഴ്നാട് പൊലീസിൽ ഡിവൈഎസ്പി ആയിരുന്നു അമ്മയുടെ പേര് മാലതി. ഞാൻ പാലക്കാട് ബി .ഇ.എം. സ്കൂളിലാണ് നാലാം ക്ലാസു മുതൽ പഠിച്ചത്. സ്കൂളിലെ ബെന്നി മാഷാണ് എന്നിലെ പാട്ടുകാരനെ കണ്ടുപിടിച്ചത്. സ്കൂളിലെ പ്രാർഥനാ ഗ്രൂപ്പിൽ ഞാൻ അംഗമായിരുന്നു. ഒരു ദിവസം ബെന്നിമാഷ്എ ന്നെ ഗ്രൂപ്പിൽ നിന്നു മാറ്റിനിർത്തി. “നീ നന്നായി പാടുന്നുണ്ട്. ഇവർക്ക് പാടിക്കൊടുക്ക്' എന്നു പറഞ്ഞു. അങ്ങനെ ഞാൻ സ്കൂളിലെ ആസ്ഥാനഗായകനായി. ബെന്നി മാഷെപ്പോലെ കൃഷ്ണൻ മാഷും പിന്നെ മാലിനി ടീച്ചറും സ്കൂളിൽ എന്നെ പ്രോത്സാഹിപ്പിച്ചവരാണ്.
"പഠിക്കാതെ നീയിങ്ങനെ പാടി നടന്നോ' എന്നൊക്കെ കുട്ടിക്കാലത്ത് പഴിയും കേട്ടിട്ടുണ്ട്. പക്ഷേ, പാട്ടിനെ ഒരിക്കലും കൈവിട്ടിട്ടില്ല. പാലക്കാട് വിക്ടോറിയ കോളജിൽ പഠിക്കുമ്പോൾ യൂണിവേഴ്സിറ്റി തലത്തിൽ ഞാൻ പാട്ടു മത്സരത്തിനും ഫുട്ബോൾ ടീമിലും ഉണ്ടായിരുന്നു. സത്യത്തിൽ പാട്ടിനെക്കാൾ എനിക്കു കമ്പം ഫുട്ബോളിലായിരുന്നു.
ഗായകനായപ്പോഴാണോ പേരു മാറിയത്?
മദ്രാസിൽ താമസിക്കുന്ന സമയത്ത് മഹാലിംഗപുരം അയ്യപ്പക്ഷേത്രത്തിൽ പാടാൻ അവസരം കിട്ടി. അന്ന് സുഹൃത്ത് മോഹൻ രാജാണ് ഉണ്ണി മേനോൻ എന്ന പേരിട്ടത്. യഥാർഥത്തിൽ ഉണ്ണി എന്റെ വിളിപ്പേരാണ്. അന്നു പക്ഷേ, സിനിമയിൽ സജീവമായിട്ടൊന്നുമില്ല.
यह कहानी Vanitha के September 13, 2025 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Vanitha से और कहानियाँ
Vanitha
വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?
വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം
1 min
January 03, 2026
Vanitha
വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്
ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
January 03, 2026
Vanitha
പ്രണയത്തിനെന്തു ദൂരം
പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ
1 mins
January 03, 2026
Vanitha
ചൂടൻ ചായയ്ക്ക് മസ്ക ബൺ
'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും
2 mins
January 03, 2026
Vanitha
ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ
ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം
1 mins
January 03, 2026
Vanitha
പോളിസൈത്തീമിയ ജീവന് ഭീഷണിയോ?
ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം
2 mins
January 03, 2026
Vanitha
2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം
പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!
2 mins
January 03, 2026
Vanitha
ഠമാർ പഠാർ ലവകുശ
10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...
3 mins
January 03, 2026
Vanitha
ജയനിലയത്തിലെ ഡോ. പവർഫുൾ
ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ
2 mins
January 03, 2026
Vanitha
അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്
ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം
4 mins
January 03, 2026
Listen
Translate
Change font size
