कोशिश गोल्ड - मुक्त
അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്
Vanitha
|January 03, 2026
ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം
സൂപ്പർ ഹിറ്റ് സിനിമാക്കഥയുടെ എല്ലാ ചേരുവകളുമുണ്ട് അനീഷിന്റെ ഒറിജിനൽ ജീവിത തിരക്കഥയ്ക്ക് പറഞ്ഞു വരുന്നത് 27 വർഷം മുൻപ്, കൃത്യമായി പറഞ്ഞാൽ, 1999 ജനുവരിയിലെ വനിതയിൽ പ്രസിദ്ധീകരിച്ച "എന്താ ചെയർമാന് ചുമടെടുത്തൂടേ...' സ്റ്റോറിയിലെ പി.ബി. അനീഷ് എന്ന എറണാകുളം മഹാരാജാസ് കോളജിലെ അന്നത്തെ ചെയർമാനെക്കുറിച്ചാണ്.
ചുമടെടുത്തു നടന്ന കാലത്തെ ദാരിദ്ര്യത്തിന്റെ കഷ്ടപ്പാടുകൾ, പഠനത്തോടൊപ്പം ചെയർമാൻ പദവിയുടെ ഉത്തരവാദിത്തം, സമരങ്ങളുടെ ഭാഗമായി നേരിട്ട് കൊടിയ പൊലീസ്മർദനം, പ്രണയം, ചെറിയ തോതിൽ തുടങ്ങിയ ഇവന്റ് മാനേജ്മെന്റ് സംരംഭം ബ്രാൻഡായി മാറിയത്, പിന്നെ, ചലച്ചിത്ര ലോകത്ത് എത്തി നിൽക്കുന്ന വിസ്മയിപ്പിക്കുന്ന വിജയം.
മോട്ടിവേഷൻ ക്ലാസുകളിൽ കേട്ടിട്ടുള്ള വിജയ അപാരതയുടെ നേർക്കാഴ്ചയാണു പൊരുതി, പടിപടിയായി നേടിയ അനീഷിന്റെ ബോക്സ് ഓഫിസ് ജീവിതവിജയം. ആദ്യം റിലീസായ " ജോ ആൻഡ് ജോ' മുതൽ 'വാഴ' വരെയുള്ള ആറു സിനിമകളുടെ നിർമാതാക്കളിലൊരാളാണ്. കഥ ഫ്ലാഷ്ബാക്കിൽ നിന്നു തുടങ്ങാം.
സീൻ 1 പ്രണയമെത്തിയ നേരം
വർഷം: 1998, എറണാകുളം മഹാരാജാസ് മഹാരാജാസ് കോളജിലെ ഉച്ചഭാഷിണിയിലൂടെ അനൗൺസ്മെന്റ്. ചെയർമാൻ സ്ഥാനാർഥി പി. ബി. അനീഷ് 1,406 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചിരിക്കുന്നു. ചെയർമാനെ തോളിലേറ്റി എറണാകുളം നഗരത്തിലൂടെ കൊട്ടും കുരവയുമായി വിജയഘോഷയാത്ര. കളമശ്ശേരി ഏലൂർ ഗവ. ഹൈസ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴേ മഞ്ഞുമ്മൽ പൊയ്യാക്കുളത്ത് ഭരതന്റെ മകൻ അനീഷ് സ്വന്തമായി വരുമാനം കണ്ടെത്തിയിരുന്നു. പുലർച്ചെ പത്രവിതരണത്തിനു പോകുമായിരുന്നു. അങ്ങനെ ഫീസിനുള്ള പണം ഉറപ്പാക്കും.
ബാസ്കറ്റ്ബോൾ സംസ്ഥാന ടീമംഗമായ അനീഷിന് സ്പോർട്സ് ക്വാട്ടയിൽ മഹാരാജാസ് കോളജിൽ പ്രീഡിഗ്രിക്കു പ്രവേശനം കിട്ടി. തുടർന്ന് 1996-ൽ മഹാരാജാസിൽ ഇസ്ലാമിക് ഹിസ്റ്ററി കോഴ്സിനു ചേർന്നു. മഹാരാജാസിന്റെ ചെയർമാനായി. പക്ഷേ, ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ പഠനത്തിനൊപ്പം ജോലിയും വേണം. അങ്ങനെ എറണാകുളം എരൂർ ഫാക്ട് അമോണിയ പ്ലാന്റിൽ അനീഷ് ചുമട്ടുജോലിക്കു പോയി.
यह कहानी Vanitha के January 03, 2026 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Vanitha से और कहानियाँ
Vanitha
വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?
വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം
1 min
January 03, 2026
Vanitha
വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്
ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
January 03, 2026
Vanitha
പ്രണയത്തിനെന്തു ദൂരം
പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ
1 mins
January 03, 2026
Vanitha
ചൂടൻ ചായയ്ക്ക് മസ്ക ബൺ
'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും
2 mins
January 03, 2026
Vanitha
ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ
ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം
1 mins
January 03, 2026
Vanitha
പോളിസൈത്തീമിയ ജീവന് ഭീഷണിയോ?
ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം
2 mins
January 03, 2026
Vanitha
2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം
പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!
2 mins
January 03, 2026
Vanitha
ഠമാർ പഠാർ ലവകുശ
10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...
3 mins
January 03, 2026
Vanitha
ജയനിലയത്തിലെ ഡോ. പവർഫുൾ
ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ
2 mins
January 03, 2026
Vanitha
അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്
ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം
4 mins
January 03, 2026
Listen
Translate
Change font size
