Versuchen GOLD - Frei
പത്തിൽ പത്തും മധുരം
Vanitha
|January 17, 2026
പത്തു മക്കളെ പ്രസവിച്ച രമ്യ പറയുന്നത് കുട്ടികളെ വളർത്തുന്നത് അത്ര പ്രയാസമുള്ള കാര്യമല്ലെന്നാണ് കൊട്ടിയൂരെ ബിഗ് ഫാമിലി വിശേഷങ്ങൾ
കണ്ണൂർ കൊട്ടിയൂരിനടുത്ത് തലക്കാണിയിലുള്ള ഈ വീടിനു മുന്നിൽ ചെറിയൊരു ജാതിമരമുണ്ട്. ഇലകളും കായ്കളും മാത്രമല്ല ആ മരത്തിലുള്ളത്. അതിൽ നിറയെ ദൈവ വചനങ്ങൾ എഴുതി തൂക്കിയിരിക്കുന്നു.
ആ വചനങ്ങളിൽ "ഭയപ്പെടേണ്ട ഞാൻ കൂടെയുണ്ട്' എന്ന ഓർമിപ്പിക്കലുണ്ട്. "മനുഷ്യന് അസാധ്യമായത് ദൈവത്തിനു സാധ്യമാണ്' എന്ന പ്രത്യാശയുണ്ട്. ജീവന്റെ രക്ഷയും നന്മയുടെ പ്രകാശവുമുണ്ട്.
കെയ്റോസ് എന്നാണു ഈ വീടിന്റെ പേര്. സന്തോഷ് രമ്യ ദമ്പതികളും മക്കളുമാണ് ഈ വീട്ടിൽ താമസിക്കുന്നത്. മക്കൾ ഒന്നും രണ്ടുമല്ല പത്തുപേർ. പന്ത്രണ്ടാംക്ലാസുകാരി മുതൽ പതിനൊന്നു മാസക്കാരി വരെ.
"പത്തുകുഞ്ഞുങ്ങളോ ഹോ......ഈ പത്തു കുഞ്ഞുങ്ങളെ നിങ്ങൾ എങ്ങനെ നോക്കും. ഇവർക്ക് വയറുനിറയെ ആഹാരം കൊടുക്കാൻ പറ്റുമോ? നല്ല വിദ്യാഭ്യാസം കൊടുക്കാൻ പറ്റുമോ? ഇങ്ങ നെ പെറ്റുകൂട്ടുന്നത് എന്തിനാണ്? ചോദ്യങ്ങൾ ഒരുപാടു നേരിടുന്നുണ്ട് സന്തോഷും രമ്യയും.
പക്ഷേ “ഞങ്ങൾ അതൊന്നും കാര്യമാക്കാറില്ല. ഞങ്ങളും കുട്ടികളും വളരെ സന്തോഷത്തിലാണ്. പിന്നെ, എന്തിനാണു മറ്റുള്ളവരുടെ ആശങ്കകൾക്കു ചെവി കൊടുക്കുന്നത്?'' വീടിന്റെ ഉമ്മറത്തിരുന്നു സന്തോഷും രമ്യയും മനസ്സ് തുറന്നു. ചുറ്റും പരാതിയും പരിഭവവുമായി പത്തുമക്കൾ. അവരുടെ ഒച്ചയും ബഹളവും ആ വീട്ടിൽ മനോഹരമായൊരു ഗാനം പോലെ അലയടിച്ചു.
വിശുദ്ധരുടെ പത്തുപേരുകൾ
പത്തു മക്കളിൽ എട്ട് പെൺകുട്ടികൾ. രണ്ട് ആൺകുട്ടികൾ. ഒൻപതു പ്രസവത്തിൽ ആദ്യത്തെ നാലു പ്രസവങ്ങൾ നോർമൽ. പിന്നെയുണ്ടായ അഞ്ചും സിസേറിയൻ. അഞ്ചാമനായ ചിക്കുവിന്റെ വരവോടെയാണ് പിന്നീടുള്ള പ്രസവങ്ങൾ സിസേറിയനായത്. "ആദ്യമായി ഒരു ആൺകുട്ടിയെ പ്രസവിച്ചതു കൊണ്ടാവും സിസേറിയനായത് എന്നാണു കരുതിയത്. പക്ഷേ പിന്നീടുണ്ടായ എല്ലാ പ്രസവങ്ങളും സിസേറിയനായി... രമ്യ ചിരിക്കുന്നു.
ഏറ്റവും മൂത്തവൾ ആൽഫിയ ലിസ്ബത്ത്. ആദ്യത്തെ മുത്ത്. അതുകൊണ്ടുതന്നെ മുത്തു എന്നു വിളിപ്പേര്. പ്ലസ് ടു വിദ്യാർഥി. സയൻസാണു പഠിക്കുന്നത്. പക്ഷേ, മെഡിക്കൽ ഫീൽഡിനോടു താത്പര്യമില്ല. രണ്ടാമത്തെ മകൾ പത്താംക്ലാസുകാരി ആഗ്നസ് മരിയ. ചുരുണ്ട തലമുടി ആഗ്നസിനെ മറ്റുള്ളവരിൽ നിന്നു വ്യത്യസ്തയാക്കുന്നു. മിന്നു എന്നാണു വിളിപ്പേര്.
മൂന്നാമത്തെ മകൾ ആൻ ക്ലെറിൻ. ചിന്നു എന്നാണു വീട്ടിൽ വിളിക്കുന്നത്. മൂന്നു പേരും കൊട്ടിയൂർ ഇമിഗ്രേഷൻ ജൂബിലി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലാണു പഠിക്കുന്നത്.
Diese Geschichte stammt aus der January 17, 2026-Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha
Vanitha
RECYCLING UPCYCLING THRIFTING ഇതാണ് ട്രെൻഡ്
മിസ് യൂണിവേഴ്സ് മത്സരത്തിന്റെ പതിനൊന്ന് എഡിഷനുകളുടെ അണിയറ പ്രവർത്തക ന്യൂയോർക്കിൽ ഫാഷൻ ട്രെൻഡുകളിൽ ഗവേഷണം നടത്തുന്ന സ്റ്റൈലിസ്റ്റ്- സഞ്ജന ജോൺ
3 mins
January 17, 2026
Vanitha
പത്തിൽ പത്തും മധുരം
പത്തു മക്കളെ പ്രസവിച്ച രമ്യ പറയുന്നത് കുട്ടികളെ വളർത്തുന്നത് അത്ര പ്രയാസമുള്ള കാര്യമല്ലെന്നാണ് കൊട്ടിയൂരെ ബിഗ് ഫാമിലി വിശേഷങ്ങൾ
3 mins
January 17, 2026
Vanitha
ചിരിപ്രസാദം
മിമിക്സ് പരേഡിന് ജന്മം നൽകിയ കലാകാരന്മാരിൽ ഒരാളായ കെ.എസ്. പ്രസാദ് ചിരിലോകത്ത് അരനൂറ്റാണ്ടു പൂർത്തിയാക്കുന്നു
4 mins
January 17, 2026
Vanitha
Pookie പൂമ്പാറ്റ
ക്ലാസ് ടീച്ചറോട് പറയാതെ ക്ലാസിൽ നിന്ന് ഇറങ്ങിപ്പോയ കുസൃതി കുട്ടിയാണ് സർവ്വം മായ എന്ന സിനിമയിലൂടെ ഇഷ്ടം വാരിക്കൂട്ടുന്നത്
2 mins
January 17, 2026
Vanitha
ജിമ്മിൽ വേണോ അമിതാവേശം?
പുതുവർഷം മുതൽ ജിമ്മിൽ പോയി തുടങ്ങിയവരും പെട്ടെന്നു ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും അറിയാൻ
3 mins
January 17, 2026
Vanitha
സ്ലീപ് ഡിവോഴ്സ് പ്രായോഗികമോ?
നല്ല ഉറക്കത്തിനായി ദമ്പതികൾ രണ്ടിടത്ത് ഉറങ്ങുന്ന രീതിയാണ് സ്ലീപ് ഡിവോഴ്സ്. നമ്മുടെ നാട്ടിലും ഈ രീതി ട്രെൻഡാകുന്നോ...
3 mins
January 17, 2026
Vanitha
കിനാ കാണും സ്വരങ്ങൾ
കളങ്കാവലിലെ 'നിലാ കായും വെളിച്ചം എന്ന ഗാനത്തിലൂടെ മനസ്സിൽ പതിഞ്ഞ വിന്റേജ് ശബ്ദത്തിനുടമ സിന്ധു ഡെൽസന്റെ വിശേഷങ്ങൾ
1 min
January 17, 2026
Vanitha
ചുണ്ടിൽ വരൾച്ച തൊടാതിരിക്കാൻ
മൃദുലമായ ചുണ്ടുകൾ സ്വന്തമാക്കാൻ കൃത്യമായ കരുതൽ മതി
1 mins
January 17, 2026
Vanitha
സ്വർഗത്തിലെ തപാലാപ്പീസ്
കഴിഞ്ഞ 75 വർഷമായി വനത്തിനുള്ളിൽ പ്രവർത്തിക്കുന്ന കാസർകോട് സ്വർഗയിലെ പദ്രെ പോസ്റ്റ് ഓഫിസിന്റെ വിശേഷങ്ങൾ
3 mins
January 17, 2026
Vanitha
വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?
വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം
1 min
January 03, 2026
Listen
Translate
Change font size

