Intentar ORO - Gratis

ലേഡി ഫൈറ്റ് MASTER

Vanitha

|

September 27, 2025

ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു

- ബൈജു ഗോവിന്ദ്

ലേഡി ഫൈറ്റ് MASTER

എന്തിനെക്കുറിച്ചു പറഞ്ഞു തുടങ്ങിയാലും ഒടുവിൽ അതൊരു സ്റ്റണ്ട് പടത്തിന്റെ ക്ലൈമാക്സിൽ കൊണ്ടെത്തിക്കുന്നയാളാണു കാളി. ഇതെന്താണ് ഇങ്ങനെയെന്നു ചോദിച്ചാൽ, ഫ്ലാഷ്ബാക്ക് രണ്ടു ഭാഗമായി പറയേണ്ടി വരും. ആദ്യത്തേത്, ഒരു പെൺകുട്ടിയെ പത്താമത്തെ വയസ്സിൽ അയൽവീട്ടിലുള്ളവർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. രണ്ടാമത്തേത്, ധന്യ എന്നു പേരുള്ള ആ പെൺകുട്ടി പിന്നീട് കാളി എന്ന പേരിൽ ദക്ഷിണേന്ത്യയിലെ ഒരേയൊരു ലേഡി ഫൈറ്റ് മാസ്റ്ററായി മാറിയത്. സിനിമാക്കഥ പോലെ കാളി പറഞ്ഞതൊക്കെ ചുട്ടുനീറുന്ന മനസ്സുമായല്ലാതെ കേട്ടിരിക്കാനായില്ല. അനാഥയായിരുന്ന പെൺകുഞ്ഞിനെ അവൾക്കു വേണ്ടപ്പെട്ടവർ കൊണ്ടെത്തിച്ചത് ഒരിക്കലും മുറിവുണങ്ങാത്ത വേദനകളിലേക്കായിരുന്നു. സംരക്ഷണം നൽകേണ്ടവർ പിച്ചിച്ചീന്തിയറിഞ്ഞ പെൺ ജീവിതത്തിന്റെ നൊമ്പരം കാളിയുടെ വാക്കുകളിൽ ഇവിടെ കുറിക്കുന്നു.

“ജീവിക്കാനുള്ള ഓട്ടത്തിനിടെ സവിശേഷമായ ചില സാഹചര്യങ്ങൾ വന്നുചേരും. അങ്ങനെയൊരു ജീവിതസാഹചര്യത്തിലാണു ഞാൻ സിനിമയിലെത്തിയത്. കാളി പറഞ്ഞു തുടങ്ങി.

“സ്റ്റണ്ട് മാസ്റ്റർ മാഫിയ ശശിയാണ് ഫൈറ്റിങ് പ്രഫഷനിലേക്ക് എനിക്കു വഴിയൊരുക്കിയത്. ബൈക്ക് ഓടിക്കാനറിയുന്ന പെൺകുട്ടി എന്നുള്ള മേൽവിലാസത്തിൽ ആദ്യമായി ശശി മാസ്റ്ററുടെ മുന്നിലെത്തി. അങ്ങനെയിരിക്കെ, അദ്ദേഹം വീണ്ടും എന്നെ വിളിച്ചു: 'കടലിൽ ചാടാൻ ധൈര്യമുണ്ടോ? തീയിൽ ചാടാനും റെഡിയാണെന്നു ഞാൻ പറഞ്ഞു. കളിമണ്ണ് എന്ന സിനിമയിൽ ശ്വേത മേനോൻ കടലിൽ ഇറങ്ങുന്നതാണു രംഗം. ശ്വേത മേനോന്റെ ഡ്യൂപ്പായി കടലിൽ ഇറങ്ങണം. ശ്വേത മേനോൻ ഇട്ടിരുന്ന ഡ്രസ് എന്നെ ധരിപ്പിച്ചു. സുരക്ഷയ്ക്കായി കാലിൽ കയറു കെട്ടി. പതുക്കെ കടലിലേക്കു നടന്നിറങ്ങി മുങ്ങി നിവർന്നപ്പോൾ ഉടുത്തിരുന്ന വസ്ത്രം ഒലിച്ചുപോയി. ഉൾവസ്ത്രം ധരിച്ചിരുന്നതുകൊണ്ട് നഗ്നത മറയ്ക്കാൻ സാധിച്ചു.

ആ സമയത്ത് അവിടെ ഉണ്ടായിരുന്നവരെ ഞാൻ ചീത്ത പറഞ്ഞു. അടിയിൽ മറ്റു വസ്ത്രം ധരിക്കാതെ വെള്ളത്തിൽ ഇറങ്ങിയാൽ മതിയെന്ന് അവരാണ് എന്നെ ഉപദേശിച്ചത്. ഇവളെന്താ ഇങ്ങനെ എന്നുള്ള ചോദ്യം അവിടെയും ഉയർന്നു. അതിന്റെ കാരണം വിശദീകരിച്ചു പറഞ്ഞു തരാം.

കുട്ടിക്കാലത്തെ നൊമ്പരങ്ങൾ

ഞാൻ ജനിച്ചതും പത്തു വയസ്സു തികയും വരെ ജീവിച്ചതും ഫോർട്ട് കൊച്ചിയിലെ പാണ്ടി കോളനിയിലാണ്. കുട്ടിക്കാലത്ത് അച്ഛനെന്നു വിളിച്ചിരുന്നയാൾ എന്റെ വളർത്തച്ഛനാണെന്നു തിരിച്ചറിയാൻ 32 വർഷം കാത്തിരിക്കേണ്ടി വന്നു.

MÁS HISTORIAS DE Vanitha

Vanitha

Vanitha

പച്ചപ്പേകും കുഞ്ഞൻ പൂച്ചെടികൾ

പൂന്തോട്ടത്തിൽ നിലത്തിനു പച്ചപ്പു പകരാൻ കുഞ്ഞൻ പൂച്ചെടികൾ

time to read

1 mins

November 22, 2025

Vanitha

Vanitha

എന്റെ ലോകം മാറ്റിയ മെസ്സി

മെസ്സിയുടെ വേർപാടുമായി പൊരുത്തപ്പെടാനുള്ള ശ്രമങ്ങൾക്കിടെയാണ് പാർവതി ജയറാമിന്റെ ജീവിതത്തിലേക്ക് പുതിയ അതിഥി വിരുന്നെത്തിയത്

time to read

2 mins

November 22, 2025

Vanitha

Vanitha

അമ്മത്തണലിൽ അദ്വൈത്

മകന് ഓട്ടിസം സ്ഥിരീകരിച്ചപ്പോൾ കുറ്റപ്പെടുത്തിയവർക്കു മുന്നിലേക്ക് അതേ മകൻ നേടിയ പുരസ്കാരങ്ങളുമായി എത്തിയ അമ്മയാണു സ്മൃതി

time to read

3 mins

November 22, 2025

Vanitha

Vanitha

രണ്ടാം വട്ടം കണ്ടപ്പോൾ...

സെക്കൻഡ് ഇംപ്രഷനിൽ തുടങ്ങിയ പ്രണയയാത്രയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

രാഹുൽ യുഗം

ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ

time to read

2 mins

November 22, 2025

Vanitha

Vanitha

ഇക്കാന്റെ സ്വന്തം കാവേരി

നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ

സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്

time to read

3 mins

November 22, 2025

Vanitha

Vanitha

സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ

സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ

time to read

2 mins

November 22, 2025

Vanitha

Vanitha

ജോലിയിൽ ഒറ്റ മൈൻഡ്

ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും

time to read

3 mins

November 22, 2025

Vanitha

Vanitha

വീണ്ടും നീയെൻ കരം പിടിച്ചാൽ...

വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ

time to read

1 mins

November 22, 2025

Listen

Translate

Share

-
+

Change font size