ലേഡി ഫൈറ്റ് MASTER
Vanitha
|September 27, 2025
ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു
എന്തിനെക്കുറിച്ചു പറഞ്ഞു തുടങ്ങിയാലും ഒടുവിൽ അതൊരു സ്റ്റണ്ട് പടത്തിന്റെ ക്ലൈമാക്സിൽ കൊണ്ടെത്തിക്കുന്നയാളാണു കാളി. ഇതെന്താണ് ഇങ്ങനെയെന്നു ചോദിച്ചാൽ, ഫ്ലാഷ്ബാക്ക് രണ്ടു ഭാഗമായി പറയേണ്ടി വരും. ആദ്യത്തേത്, ഒരു പെൺകുട്ടിയെ പത്താമത്തെ വയസ്സിൽ അയൽവീട്ടിലുള്ളവർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. രണ്ടാമത്തേത്, ധന്യ എന്നു പേരുള്ള ആ പെൺകുട്ടി പിന്നീട് കാളി എന്ന പേരിൽ ദക്ഷിണേന്ത്യയിലെ ഒരേയൊരു ലേഡി ഫൈറ്റ് മാസ്റ്ററായി മാറിയത്. സിനിമാക്കഥ പോലെ കാളി പറഞ്ഞതൊക്കെ ചുട്ടുനീറുന്ന മനസ്സുമായല്ലാതെ കേട്ടിരിക്കാനായില്ല. അനാഥയായിരുന്ന പെൺകുഞ്ഞിനെ അവൾക്കു വേണ്ടപ്പെട്ടവർ കൊണ്ടെത്തിച്ചത് ഒരിക്കലും മുറിവുണങ്ങാത്ത വേദനകളിലേക്കായിരുന്നു. സംരക്ഷണം നൽകേണ്ടവർ പിച്ചിച്ചീന്തിയറിഞ്ഞ പെൺ ജീവിതത്തിന്റെ നൊമ്പരം കാളിയുടെ വാക്കുകളിൽ ഇവിടെ കുറിക്കുന്നു.
“ജീവിക്കാനുള്ള ഓട്ടത്തിനിടെ സവിശേഷമായ ചില സാഹചര്യങ്ങൾ വന്നുചേരും. അങ്ങനെയൊരു ജീവിതസാഹചര്യത്തിലാണു ഞാൻ സിനിമയിലെത്തിയത്. കാളി പറഞ്ഞു തുടങ്ങി.
“സ്റ്റണ്ട് മാസ്റ്റർ മാഫിയ ശശിയാണ് ഫൈറ്റിങ് പ്രഫഷനിലേക്ക് എനിക്കു വഴിയൊരുക്കിയത്. ബൈക്ക് ഓടിക്കാനറിയുന്ന പെൺകുട്ടി എന്നുള്ള മേൽവിലാസത്തിൽ ആദ്യമായി ശശി മാസ്റ്ററുടെ മുന്നിലെത്തി. അങ്ങനെയിരിക്കെ, അദ്ദേഹം വീണ്ടും എന്നെ വിളിച്ചു: 'കടലിൽ ചാടാൻ ധൈര്യമുണ്ടോ? തീയിൽ ചാടാനും റെഡിയാണെന്നു ഞാൻ പറഞ്ഞു. കളിമണ്ണ് എന്ന സിനിമയിൽ ശ്വേത മേനോൻ കടലിൽ ഇറങ്ങുന്നതാണു രംഗം. ശ്വേത മേനോന്റെ ഡ്യൂപ്പായി കടലിൽ ഇറങ്ങണം. ശ്വേത മേനോൻ ഇട്ടിരുന്ന ഡ്രസ് എന്നെ ധരിപ്പിച്ചു. സുരക്ഷയ്ക്കായി കാലിൽ കയറു കെട്ടി. പതുക്കെ കടലിലേക്കു നടന്നിറങ്ങി മുങ്ങി നിവർന്നപ്പോൾ ഉടുത്തിരുന്ന വസ്ത്രം ഒലിച്ചുപോയി. ഉൾവസ്ത്രം ധരിച്ചിരുന്നതുകൊണ്ട് നഗ്നത മറയ്ക്കാൻ സാധിച്ചു.
ആ സമയത്ത് അവിടെ ഉണ്ടായിരുന്നവരെ ഞാൻ ചീത്ത പറഞ്ഞു. അടിയിൽ മറ്റു വസ്ത്രം ധരിക്കാതെ വെള്ളത്തിൽ ഇറങ്ങിയാൽ മതിയെന്ന് അവരാണ് എന്നെ ഉപദേശിച്ചത്. ഇവളെന്താ ഇങ്ങനെ എന്നുള്ള ചോദ്യം അവിടെയും ഉയർന്നു. അതിന്റെ കാരണം വിശദീകരിച്ചു പറഞ്ഞു തരാം.
കുട്ടിക്കാലത്തെ നൊമ്പരങ്ങൾ
ഞാൻ ജനിച്ചതും പത്തു വയസ്സു തികയും വരെ ജീവിച്ചതും ഫോർട്ട് കൊച്ചിയിലെ പാണ്ടി കോളനിയിലാണ്. കുട്ടിക്കാലത്ത് അച്ഛനെന്നു വിളിച്ചിരുന്നയാൾ എന്റെ വളർത്തച്ഛനാണെന്നു തിരിച്ചറിയാൻ 32 വർഷം കാത്തിരിക്കേണ്ടി വന്നു.
Cette histoire est tirée de l'édition September 27, 2025 de Vanitha.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Vanitha
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Vanitha
പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ
“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ
2 mins
December 06, 2025
Vanitha
കുറവുകളില്ലാതെ പുതുക്കാം അടുക്കള
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
4 mins
December 06, 2025
Vanitha
മൂലകോശദാനം എന്നാൽ എന്ത്?
ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം
1 min
December 06, 2025
Vanitha
മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ
മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ
3 mins
December 06, 2025
Vanitha
THE RISE OF AN IRON WOMAN
കാൽമുട്ടിന്റെ വേദന മൂലം നടക്കാൻ പോലും വിഷമിച്ച ശ്രീദേവി 41-ാം വയസ്സിൽ ഓടിയും നീന്തിയും സൈക്കിൾ ചവിട്ടിയും അയൺമാൻ 70.3 ഗോവ ട്രയാത്ലോൺ വിജയിയായ വിസ്മയ കഥ
3 mins
December 06, 2025
Vanitha
മോഹങ്ങളിലൂടെ juhi
പവി കെയർടേക്കറിലെ നായികമാരിലൊരാളായി തുടക്കം. തമിഴിലേക്കു തിരിഞ്ഞ് വീണ്ടും 'സുമതി വളവ് ' സിനിമയിലൂടെ മലയാളത്തിലെത്തിയ ജൂഹി ജയകുമാർ
1 mins
December 06, 2025
Vanitha
മഞ്ഞിൽ വിരിയുന്ന പൂക്കൾ
വിത്തിൽ നിന്നു നേരെ പൂക്കളായി മാറുന്ന അമാരിലിസ് ലില്ലി നടാനുള്ള സമയം ഇതാണ്
1 mins
December 06, 2025
Vanitha
ഹോം ലോണിൽ കുടുങ്ങിയോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ.വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
November 22, 2025
Listen
Translate
Change font size

