試す 金 - 無料
ലേഡി ഫൈറ്റ് MASTER
Vanitha
|September 27, 2025
ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു

എന്തിനെക്കുറിച്ചു പറഞ്ഞു തുടങ്ങിയാലും ഒടുവിൽ അതൊരു സ്റ്റണ്ട് പടത്തിന്റെ ക്ലൈമാക്സിൽ കൊണ്ടെത്തിക്കുന്നയാളാണു കാളി. ഇതെന്താണ് ഇങ്ങനെയെന്നു ചോദിച്ചാൽ, ഫ്ലാഷ്ബാക്ക് രണ്ടു ഭാഗമായി പറയേണ്ടി വരും. ആദ്യത്തേത്, ഒരു പെൺകുട്ടിയെ പത്താമത്തെ വയസ്സിൽ അയൽവീട്ടിലുള്ളവർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. രണ്ടാമത്തേത്, ധന്യ എന്നു പേരുള്ള ആ പെൺകുട്ടി പിന്നീട് കാളി എന്ന പേരിൽ ദക്ഷിണേന്ത്യയിലെ ഒരേയൊരു ലേഡി ഫൈറ്റ് മാസ്റ്ററായി മാറിയത്. സിനിമാക്കഥ പോലെ കാളി പറഞ്ഞതൊക്കെ ചുട്ടുനീറുന്ന മനസ്സുമായല്ലാതെ കേട്ടിരിക്കാനായില്ല. അനാഥയായിരുന്ന പെൺകുഞ്ഞിനെ അവൾക്കു വേണ്ടപ്പെട്ടവർ കൊണ്ടെത്തിച്ചത് ഒരിക്കലും മുറിവുണങ്ങാത്ത വേദനകളിലേക്കായിരുന്നു. സംരക്ഷണം നൽകേണ്ടവർ പിച്ചിച്ചീന്തിയറിഞ്ഞ പെൺ ജീവിതത്തിന്റെ നൊമ്പരം കാളിയുടെ വാക്കുകളിൽ ഇവിടെ കുറിക്കുന്നു.
“ജീവിക്കാനുള്ള ഓട്ടത്തിനിടെ സവിശേഷമായ ചില സാഹചര്യങ്ങൾ വന്നുചേരും. അങ്ങനെയൊരു ജീവിതസാഹചര്യത്തിലാണു ഞാൻ സിനിമയിലെത്തിയത്. കാളി പറഞ്ഞു തുടങ്ങി.
“സ്റ്റണ്ട് മാസ്റ്റർ മാഫിയ ശശിയാണ് ഫൈറ്റിങ് പ്രഫഷനിലേക്ക് എനിക്കു വഴിയൊരുക്കിയത്. ബൈക്ക് ഓടിക്കാനറിയുന്ന പെൺകുട്ടി എന്നുള്ള മേൽവിലാസത്തിൽ ആദ്യമായി ശശി മാസ്റ്ററുടെ മുന്നിലെത്തി. അങ്ങനെയിരിക്കെ, അദ്ദേഹം വീണ്ടും എന്നെ വിളിച്ചു: 'കടലിൽ ചാടാൻ ധൈര്യമുണ്ടോ? തീയിൽ ചാടാനും റെഡിയാണെന്നു ഞാൻ പറഞ്ഞു. കളിമണ്ണ് എന്ന സിനിമയിൽ ശ്വേത മേനോൻ കടലിൽ ഇറങ്ങുന്നതാണു രംഗം. ശ്വേത മേനോന്റെ ഡ്യൂപ്പായി കടലിൽ ഇറങ്ങണം. ശ്വേത മേനോൻ ഇട്ടിരുന്ന ഡ്രസ് എന്നെ ധരിപ്പിച്ചു. സുരക്ഷയ്ക്കായി കാലിൽ കയറു കെട്ടി. പതുക്കെ കടലിലേക്കു നടന്നിറങ്ങി മുങ്ങി നിവർന്നപ്പോൾ ഉടുത്തിരുന്ന വസ്ത്രം ഒലിച്ചുപോയി. ഉൾവസ്ത്രം ധരിച്ചിരുന്നതുകൊണ്ട് നഗ്നത മറയ്ക്കാൻ സാധിച്ചു.
ആ സമയത്ത് അവിടെ ഉണ്ടായിരുന്നവരെ ഞാൻ ചീത്ത പറഞ്ഞു. അടിയിൽ മറ്റു വസ്ത്രം ധരിക്കാതെ വെള്ളത്തിൽ ഇറങ്ങിയാൽ മതിയെന്ന് അവരാണ് എന്നെ ഉപദേശിച്ചത്. ഇവളെന്താ ഇങ്ങനെ എന്നുള്ള ചോദ്യം അവിടെയും ഉയർന്നു. അതിന്റെ കാരണം വിശദീകരിച്ചു പറഞ്ഞു തരാം.
കുട്ടിക്കാലത്തെ നൊമ്പരങ്ങൾ
ഞാൻ ജനിച്ചതും പത്തു വയസ്സു തികയും വരെ ജീവിച്ചതും ഫോർട്ട് കൊച്ചിയിലെ പാണ്ടി കോളനിയിലാണ്. കുട്ടിക്കാലത്ത് അച്ഛനെന്നു വിളിച്ചിരുന്നയാൾ എന്റെ വളർത്തച്ഛനാണെന്നു തിരിച്ചറിയാൻ 32 വർഷം കാത്തിരിക്കേണ്ടി വന്നു.
このストーリーは、Vanitha の September 27, 2025 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Vanitha からのその他のストーリー

Vanitha
കൂട്ടുകൂടാം, കുട്ടികളോട്
മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ
2 mins
September 27, 2025

Vanitha
പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്
കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം
1 mins
September 27, 2025

Vanitha
BE കൂൾ
ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം
4 mins
September 27, 2025

Vanitha
പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം
ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ
4 mins
September 27, 2025

Vanitha
യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക
ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
September 27, 2025

Vanitha
സ്കിൻ സൈക്ലിങ്
ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്
2 mins
September 27, 2025

Vanitha
അടവിനും അഭിനയത്തിനും കളരി
മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി
1 mins
September 27, 2025

Vanitha
ലേഡി ഫൈറ്റ് MASTER
ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു
3 mins
September 27, 2025

Vanitha
രാജവെമ്പാലയും അണലിയും നിസ്സാ...രം
“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്
2 mins
September 27, 2025

Vanitha
ഉയരങ്ങൾ തേടി പല നാടുകളിലൂടെ..
ഈ പാട്ടുവരികളിലുണ്ട് ശാന്തി ബാലചന്ദ്രന്റെ ജീവിതയാത്ര
3 mins
September 27, 2025
Listen
Translate
Change font size