Try GOLD - Free
ജയിക്കാനല്ല ജീവിക്കാൻ
Vanitha
|April 26, 2025
കൂലി വർധനവിനും അന്തസ്സുള്ള ജീവിതത്തിനുമായി സമരവഴികളിലൂടെനീങ്ങേണ്ടിവരുന്ന ആശ വർക്കർമാരുടെ കഠിനമായ ജീവിതാനുഭവങ്ങൾ
വിമലമ്മ കേട്ടിട്ടുണ്ട്; കുട്ടനാട്ടിൽ പണ്ട് കൂലിക്കൂടുതലിനായി നടന്ന കർഷകസമരങ്ങളെക്കുറിച്ച്. പിന്നെ തകഴിയുടെ നോവലുകളിലൂടെ ആ സമരങ്ങൾ പുറംലോകം അറിഞ്ഞതും ആ സമരജ്വാലയിൽ അധികാരി വർഗം വെന്തുരുകിയതും.
അതൊക്കെ വിമലമ്മയുടെ കേട്ടുകേഴ്വികളാണ്. അപ്പോഴൊന്നും വിമലമ്മ കരുതിയിരുന്നില്ല ഒരിക്കൽ താനും കൂലിക്കു വേണ്ടി സെക്രട്ടറിയേറ്റിനു മുന്നിൽ ഇതുപോലെ നിരാഹാരം കിടക്കേണ്ടി വരുമെന്ന്.
സമരപ്പന്തലിൽ വച്ചു കാണുമ്പോൾ വിമലമ്മയുടെ നിരാഹാര സമരം മൂന്നു ദിവസം പിന്നിട്ടിരുന്നു. തകഴി പ്രൈമറി ഹെൽത്ത് സെന്ററിൽ ജോലി ചെയ്യുന്ന, അവിടുത്തെ ജനകീയാരോഗ്യപ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന ആശാപ്രവർത്തകയാണ് വിമലമ്മ. ഇപ്പോഴും ഭൂരിഭാഗവും കർഷകരുള്ള കുട്ടനാട്ടിൽ ഒരു ആരോഗ്യപ്രവർത്തകയ്ക്കു ചെയ്യാൻ ജോലികളേറെയുണ്ട്. കർഷകരുടെ ആരോഗ്യത്തിനായി ഓടിനടക്കുന്ന വിമലമ്മ ഈ സമരവും ഒരു സേവനമായി കാണുന്നു. കേരളത്തിലെ ആയിരക്കണക്കിന് ആശമാർക്കു വേണ്ടിയുള്ള സേവനം. അവരുടെ കൂലി വർധനയ്ക്കുവേണ്ടി. അന്തസ്സുള്ള ജീവിതത്തിനുവേണ്ടി.
സമരപ്പന്തലിൽ ധാരാളം ആശാ പ്രവർത്തകരുണ്ട്. അവരോട് അനുഭാവം പ്രകടിപ്പിച്ചു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു വന്നവരും. അവരിൽ പലരും ആശമാരിൽ നിന്ന് ഒരു നേരമെങ്കിലും മരുന്നു വാങ്ങി കഴിച്ചിട്ടുള്ളവരാണ്. ആശമാരെ സഹായിക്കാനെത്തിയ ആഷ്ന തമ്പിയെപ്പോലെയുള്ള വോളണ്ടിയർമാരുണ്ട്. പല രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുണ്ട്.
സമരപ്പന്തലിലെ കണ്ണീർ നനവുള്ള കാഴ്ച ആശമാരുടെ മുറിച്ചു മാറ്റിയ മുടിക്കെട്ടുകളായിരുന്നു. മുടി മുറിക്കുമ്പോൾ അവർ പറഞ്ഞിരുന്നു; “മുറിക്കുന്നത് മുടി മാത്രമല്ല സ്വപ്നവും ജീവനും കൂടിയാണെന്ന് പിന്നിയിട്ട ആ മുടിക്കെട്ടിൽ അവർ മുല്ലപ്പൂവ് ചൂടിയിരിക്കുന്നു. ആ മുല്ലപ്പൂവ് ഏറെയും വാടിയിരുന്നു. പിന്നെ സമരപ്പന്തലിൽ കണി കണ്ട് കൊന്നപ്പൂവുകൾ. അതും വാടിയിരുന്നു.
എങ്കിലും വാടാത്ത ഒന്ന് ആശാ പ്രവർത്തകരുടെ മുഖത്തുണ്ടായിരുന്നു. അത് അവരുടെ സമരവീര്യമാണ്. "ആരോടും ജയിക്കാനല്ല, ജീവിക്കാനാണ് ഞങ്ങൾക്ക് ഈ സമരം. ഞങ്ങൾക്ക് ജീവിച്ചേ മതിയാവൂ' അവിടെ ഉയരുന്ന മുദ്രാവാക്യങ്ങൾക്കു വല്ലാത്ത ഊർജം.
This story is from the April 26, 2025 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
രാഹുൽ യുഗം
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ
2 mins
November 22, 2025
Vanitha
ഇക്കാന്റെ സ്വന്തം കാവേരി
നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ
1 mins
November 22, 2025
Vanitha
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
3 mins
November 22, 2025
Vanitha
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
2 mins
November 22, 2025
Vanitha
ജോലിയിൽ ഒറ്റ മൈൻഡ്
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
3 mins
November 22, 2025
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Vanitha
കൈവിട്ടു പോകല്ലേ ശരീരഭാരം
അരുമമൃഗങ്ങളുടെ അമിതവണ്ണം തിരിച്ചറിയാം ആരോഗ്യം വീണ്ടെടുക്കാം
1 min
November 22, 2025
Vanitha
Sayanora Unplugged
ഗായിക, സംഗീതസംവിധായിക, അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്. സയനോരയുടെ സിനിമായാത്രകൾ തുടരും...
4 mins
November 22, 2025
Vanitha
"ബോഡി ഷെയ്മിങ് ലൈസൻസ് ആകരുത് മൗനം
സാമൂഹികം
3 mins
November 22, 2025
Vanitha
ഞാൻ ഫെമിനിച്ചിയാണ്
മികച്ച നടിക്കുള്ള അവാർഡ് നേടിയ ഷംല പറയുന്നു, ജോലി ചെയ്തുള്ള ജീവിതം ഫെമിനിസമെങ്കിൽ...
2 mins
November 22, 2025
Listen
Translate
Change font size

