Poging GOUD - Vrij

ജയിക്കാനല്ല ജീവിക്കാൻ

Vanitha

|

April 26, 2025

കൂലി വർധനവിനും അന്തസ്സുള്ള ജീവിതത്തിനുമായി സമരവഴികളിലൂടെനീങ്ങേണ്ടിവരുന്ന ആശ വർക്കർമാരുടെ കഠിനമായ ജീവിതാനുഭവങ്ങൾ

- വി.ആർ.ജ്യോതിഷ്

ജയിക്കാനല്ല ജീവിക്കാൻ

വിമലമ്മ കേട്ടിട്ടുണ്ട്; കുട്ടനാട്ടിൽ പണ്ട് കൂലിക്കൂടുതലിനായി നടന്ന കർഷകസമരങ്ങളെക്കുറിച്ച്. പിന്നെ തകഴിയുടെ നോവലുകളിലൂടെ ആ സമരങ്ങൾ പുറംലോകം അറിഞ്ഞതും ആ സമരജ്വാലയിൽ അധികാരി വർഗം വെന്തുരുകിയതും.

അതൊക്കെ വിമലമ്മയുടെ കേട്ടുകേഴ്വികളാണ്. അപ്പോഴൊന്നും വിമലമ്മ കരുതിയിരുന്നില്ല ഒരിക്കൽ താനും കൂലിക്കു വേണ്ടി സെക്രട്ടറിയേറ്റിനു മുന്നിൽ ഇതുപോലെ നിരാഹാരം കിടക്കേണ്ടി വരുമെന്ന്.

സമരപ്പന്തലിൽ വച്ചു കാണുമ്പോൾ വിമലമ്മയുടെ നിരാഹാര സമരം മൂന്നു ദിവസം പിന്നിട്ടിരുന്നു. തകഴി പ്രൈമറി ഹെൽത്ത് സെന്ററിൽ ജോലി ചെയ്യുന്ന, അവിടുത്തെ ജനകീയാരോഗ്യപ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന ആശാപ്രവർത്തകയാണ് വിമലമ്മ. ഇപ്പോഴും ഭൂരിഭാഗവും കർഷകരുള്ള കുട്ടനാട്ടിൽ ഒരു ആരോഗ്യപ്രവർത്തകയ്ക്കു ചെയ്യാൻ ജോലികളേറെയുണ്ട്. കർഷകരുടെ ആരോഗ്യത്തിനായി ഓടിനടക്കുന്ന വിമലമ്മ ഈ സമരവും ഒരു സേവനമായി കാണുന്നു. കേരളത്തിലെ ആയിരക്കണക്കിന് ആശമാർക്കു വേണ്ടിയുള്ള സേവനം. അവരുടെ കൂലി വർധനയ്ക്കുവേണ്ടി. അന്തസ്സുള്ള ജീവിതത്തിനുവേണ്ടി.

സമരപ്പന്തലിൽ ധാരാളം ആശാ പ്രവർത്തകരുണ്ട്. അവരോട് അനുഭാവം പ്രകടിപ്പിച്ചു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു വന്നവരും. അവരിൽ പലരും ആശമാരിൽ നിന്ന് ഒരു നേരമെങ്കിലും മരുന്നു വാങ്ങി കഴിച്ചിട്ടുള്ളവരാണ്. ആശമാരെ സഹായിക്കാനെത്തിയ ആഷ്ന തമ്പിയെപ്പോലെയുള്ള വോളണ്ടിയർമാരുണ്ട്. പല രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുണ്ട്.

സമരപ്പന്തലിലെ കണ്ണീർ നനവുള്ള കാഴ്ച ആശമാരുടെ മുറിച്ചു മാറ്റിയ മുടിക്കെട്ടുകളായിരുന്നു. മുടി മുറിക്കുമ്പോൾ അവർ പറഞ്ഞിരുന്നു; “മുറിക്കുന്നത് മുടി മാത്രമല്ല സ്വപ്നവും ജീവനും കൂടിയാണെന്ന് പിന്നിയിട്ട ആ മുടിക്കെട്ടിൽ അവർ മുല്ലപ്പൂവ് ചൂടിയിരിക്കുന്നു. ആ മുല്ലപ്പൂവ് ഏറെയും വാടിയിരുന്നു. പിന്നെ സമരപ്പന്തലിൽ കണി കണ്ട് കൊന്നപ്പൂവുകൾ. അതും വാടിയിരുന്നു.

എങ്കിലും വാടാത്ത ഒന്ന് ആശാ പ്രവർത്തകരുടെ മുഖത്തുണ്ടായിരുന്നു. അത് അവരുടെ സമരവീര്യമാണ്. "ആരോടും ജയിക്കാനല്ല, ജീവിക്കാനാണ് ഞങ്ങൾക്ക് ഈ സമരം. ഞങ്ങൾക്ക് ജീവിച്ചേ മതിയാവൂ' അവിടെ ഉയരുന്ന മുദ്രാവാക്യങ്ങൾക്കു വല്ലാത്ത ഊർജം.

MEER VERHALEN VAN Vanitha

Vanitha

Vanitha

ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ

ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ

time to read

1 mins

October 11, 2025

Vanitha

Vanitha

കൂട്ടുകൂടാം, കുട്ടികളോട്

മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ

time to read

2 mins

September 27, 2025

Vanitha

Vanitha

പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്

കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം

time to read

1 mins

September 27, 2025

Vanitha

Vanitha

BE കൂൾ

ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം

time to read

4 mins

September 27, 2025

Vanitha

Vanitha

പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം

ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ

time to read

4 mins

September 27, 2025

Vanitha

Vanitha

യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക

ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി

time to read

1 mins

September 27, 2025

Vanitha

Vanitha

സ്കിൻ സൈക്ലിങ്

ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്

time to read

2 mins

September 27, 2025

Vanitha

Vanitha

അടവിനും അഭിനയത്തിനും കളരി

മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി

time to read

1 mins

September 27, 2025

Vanitha

Vanitha

ലേഡി ഫൈറ്റ് MASTER

ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു

time to read

3 mins

September 27, 2025

Vanitha

Vanitha

രാജവെമ്പാലയും അണലിയും നിസ്സാ...രം

“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്

time to read

2 mins

September 27, 2025

Listen

Translate

Share

-
+

Change font size