ജയിക്കാനല്ല ജീവിക്കാൻ
Vanitha
|April 26, 2025
കൂലി വർധനവിനും അന്തസ്സുള്ള ജീവിതത്തിനുമായി സമരവഴികളിലൂടെനീങ്ങേണ്ടിവരുന്ന ആശ വർക്കർമാരുടെ കഠിനമായ ജീവിതാനുഭവങ്ങൾ
വിമലമ്മ കേട്ടിട്ടുണ്ട്; കുട്ടനാട്ടിൽ പണ്ട് കൂലിക്കൂടുതലിനായി നടന്ന കർഷകസമരങ്ങളെക്കുറിച്ച്. പിന്നെ തകഴിയുടെ നോവലുകളിലൂടെ ആ സമരങ്ങൾ പുറംലോകം അറിഞ്ഞതും ആ സമരജ്വാലയിൽ അധികാരി വർഗം വെന്തുരുകിയതും.
അതൊക്കെ വിമലമ്മയുടെ കേട്ടുകേഴ്വികളാണ്. അപ്പോഴൊന്നും വിമലമ്മ കരുതിയിരുന്നില്ല ഒരിക്കൽ താനും കൂലിക്കു വേണ്ടി സെക്രട്ടറിയേറ്റിനു മുന്നിൽ ഇതുപോലെ നിരാഹാരം കിടക്കേണ്ടി വരുമെന്ന്.
സമരപ്പന്തലിൽ വച്ചു കാണുമ്പോൾ വിമലമ്മയുടെ നിരാഹാര സമരം മൂന്നു ദിവസം പിന്നിട്ടിരുന്നു. തകഴി പ്രൈമറി ഹെൽത്ത് സെന്ററിൽ ജോലി ചെയ്യുന്ന, അവിടുത്തെ ജനകീയാരോഗ്യപ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന ആശാപ്രവർത്തകയാണ് വിമലമ്മ. ഇപ്പോഴും ഭൂരിഭാഗവും കർഷകരുള്ള കുട്ടനാട്ടിൽ ഒരു ആരോഗ്യപ്രവർത്തകയ്ക്കു ചെയ്യാൻ ജോലികളേറെയുണ്ട്. കർഷകരുടെ ആരോഗ്യത്തിനായി ഓടിനടക്കുന്ന വിമലമ്മ ഈ സമരവും ഒരു സേവനമായി കാണുന്നു. കേരളത്തിലെ ആയിരക്കണക്കിന് ആശമാർക്കു വേണ്ടിയുള്ള സേവനം. അവരുടെ കൂലി വർധനയ്ക്കുവേണ്ടി. അന്തസ്സുള്ള ജീവിതത്തിനുവേണ്ടി.
സമരപ്പന്തലിൽ ധാരാളം ആശാ പ്രവർത്തകരുണ്ട്. അവരോട് അനുഭാവം പ്രകടിപ്പിച്ചു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു വന്നവരും. അവരിൽ പലരും ആശമാരിൽ നിന്ന് ഒരു നേരമെങ്കിലും മരുന്നു വാങ്ങി കഴിച്ചിട്ടുള്ളവരാണ്. ആശമാരെ സഹായിക്കാനെത്തിയ ആഷ്ന തമ്പിയെപ്പോലെയുള്ള വോളണ്ടിയർമാരുണ്ട്. പല രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുണ്ട്.
സമരപ്പന്തലിലെ കണ്ണീർ നനവുള്ള കാഴ്ച ആശമാരുടെ മുറിച്ചു മാറ്റിയ മുടിക്കെട്ടുകളായിരുന്നു. മുടി മുറിക്കുമ്പോൾ അവർ പറഞ്ഞിരുന്നു; “മുറിക്കുന്നത് മുടി മാത്രമല്ല സ്വപ്നവും ജീവനും കൂടിയാണെന്ന് പിന്നിയിട്ട ആ മുടിക്കെട്ടിൽ അവർ മുല്ലപ്പൂവ് ചൂടിയിരിക്കുന്നു. ആ മുല്ലപ്പൂവ് ഏറെയും വാടിയിരുന്നു. പിന്നെ സമരപ്പന്തലിൽ കണി കണ്ട് കൊന്നപ്പൂവുകൾ. അതും വാടിയിരുന്നു.
എങ്കിലും വാടാത്ത ഒന്ന് ആശാ പ്രവർത്തകരുടെ മുഖത്തുണ്ടായിരുന്നു. അത് അവരുടെ സമരവീര്യമാണ്. "ആരോടും ജയിക്കാനല്ല, ജീവിക്കാനാണ് ഞങ്ങൾക്ക് ഈ സമരം. ഞങ്ങൾക്ക് ജീവിച്ചേ മതിയാവൂ' അവിടെ ഉയരുന്ന മുദ്രാവാക്യങ്ങൾക്കു വല്ലാത്ത ഊർജം.
Diese Geschichte stammt aus der April 26, 2025 -Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Vanitha
പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ
“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ
2 mins
December 06, 2025
Vanitha
കുറവുകളില്ലാതെ പുതുക്കാം അടുക്കള
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
4 mins
December 06, 2025
Vanitha
മൂലകോശദാനം എന്നാൽ എന്ത്?
ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം
1 min
December 06, 2025
Vanitha
മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ
മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ
3 mins
December 06, 2025
Vanitha
THE RISE OF AN IRON WOMAN
കാൽമുട്ടിന്റെ വേദന മൂലം നടക്കാൻ പോലും വിഷമിച്ച ശ്രീദേവി 41-ാം വയസ്സിൽ ഓടിയും നീന്തിയും സൈക്കിൾ ചവിട്ടിയും അയൺമാൻ 70.3 ഗോവ ട്രയാത്ലോൺ വിജയിയായ വിസ്മയ കഥ
3 mins
December 06, 2025
Vanitha
മോഹങ്ങളിലൂടെ juhi
പവി കെയർടേക്കറിലെ നായികമാരിലൊരാളായി തുടക്കം. തമിഴിലേക്കു തിരിഞ്ഞ് വീണ്ടും 'സുമതി വളവ് ' സിനിമയിലൂടെ മലയാളത്തിലെത്തിയ ജൂഹി ജയകുമാർ
1 mins
December 06, 2025
Vanitha
മഞ്ഞിൽ വിരിയുന്ന പൂക്കൾ
വിത്തിൽ നിന്നു നേരെ പൂക്കളായി മാറുന്ന അമാരിലിസ് ലില്ലി നടാനുള്ള സമയം ഇതാണ്
1 mins
December 06, 2025
Vanitha
ഹോം ലോണിൽ കുടുങ്ങിയോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ.വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
November 22, 2025
Listen
Translate
Change font size

