Try GOLD - Free
ദാവനഗരെയിലെ മധുവിധു
Vanitha
|November 09, 2024
“വീട്ടുമുറ്റത്ത് വിട്ടുകാർ മാത്രമല്ല അയൽപക്കക്കാരും നാട്ടുകാരുമൊക്കെയുണ്ടായിരുന്നു. അവരെയെല്ലാം കണ്ടപ്പോൾ എനിക്കു കരച്ചിലടക്കാൻ കഴിഞ്ഞില്ല...'' ആലീസ് ഇന്നസെന്റ് എഴുതുന്ന ഓർമക്കുറിപ്പുകൾ തുടങ്ങുന്നു.
ഇരിങ്ങാലക്കുടയ്ക്ക് അടുത്തുള്ള നെല്ലായ് ആണ് എന്റെ വീട്. കാളൻ നെല്ലായി കുടുംബാംഗമാണ്. ഒരുകാലം വരെ കാളൻ നെല്ലായ് എന്നു പറഞ്ഞാൽ കേരളം മുഴുവൻ അറിയാമായിരുന്നു. ആയുർവേദചികിത്സയിലും മരുന്നുകളിലും ഏറെ പ്രശസ്തരായിരുന്നു കാളൻ നെല്ലായ്ക്കാർ. അത്യാവശ്യം സമ്പന്നരാണ് ഞങ്ങളുടെ കുടുംബം.
അമ്മ മാർഗലീത്തായും ഇന്നസെന്റും കൂടിയാണ് എന്നെ പെണ്ണു കാണാൻ വന്നത്. അതിനു കാരണമുണ്ട്. ഞങ്ങൾ തമ്മിൽ അകന്ന ബന്ധമുണ്ട്. എന്റെ അമ്മാമ്മയുടെ കസിനാണ് ഇന്നസെന്റ്. അമ്മയും ഇന്നസെന്റും വീട്ടിൽ വന്നപ്പോൾ ഭാഗ്യത്തിന് അമ്മാമ്മ ഉണ്ടായിരുന്നു. ആ ദിവസം എനിക്ക് നല്ല ഓർമയുണ്ട്. അന്നൊക്കെ പ്രായപൂർത്തിയായ പെൺമക്കളുള്ള വീട്ടിൽ മാതാപിതാക്കൾക്ക് ആധിയാണ്. ഇരുപതു വയസ്സിനു മുൻപേ അവരെ കെട്ടിച്ച് അയച്ചാലേ അവർക്ക് സമാധാനമുള്ളു. മാസത്തിൽ ഒരു ചെറുക്കനെങ്കിലും പെണ്ണു കാണാൻ വരും എന്നത് ഞങ്ങളുടെ വീടുകളിൽ സാധാരണമായിരുന്നു.
ഇന്നസെന്റ് വീട്ടിൽ വന്ന നിമിഷം തന്നെ അമ്മാമ്മയുടെ തോളിൽ കയ്യിട്ട് എന്തോ തമാശ പറഞ്ഞു. അതുകേട്ട് അമ്മാമ്മ ഭംഗിയായി ചിരിച്ചു. ആ നിമിഷം തന്നെ അമ്മാമ്മ ഇന്നസെന്റിന്റെ ആരാധികയായി മാറി എന്നു ഞങ്ങൾക്കു തോന്നി.
മറ്റുള്ളവരെ സോപ്പിടാൻ ഇന്നസെന്റിന് അപാരമായ കഴിവുണ്ടെന്ന് അന്നു തന്നെ മനസ്സിലായി. ഇന്നസെന്റ് പോയി കഴിഞ്ഞപ്പോൾ എന്നോട് അപ്പൻ ചോദിച്ചു: “എങ്ങനെയുണ്ട് ചെറുക്കൻ ഇഷ്ടപ്പെട്ടോ...?' അപ്പൻ അങ്ങനെ ചോദിക്കാൻ കാരണമുണ്ട്. എന്നെ പെണ്ണു കാണാൻ വരുന്ന അഞ്ചാമത്തെ ആളാണ് ഇന്നസെന്. അതിനു മുൻപ് നാലു പേർ വന്നിരുന്നു. അതിൽ ഒരാൾ ജ്വല്ലറി ഉടമയായിരുന്നു. അന്നത്തെക്കാലത്ത് ജ്വല്ലറികൾ എന്നു പറഞ്ഞാൽ ചെറിയ ചെറിയ സ്വർണക്കടകളാണ്.
എങ്കിലും ഇന്നത്തെപ്പോലെ വലിയ കടകളൊന്നും ഇല്ലാതിരുന്നതു കൊണ്ട് ഒരു നാടിന്റെ മൊത്തം സ്വർണ കച്ചവടവും ആ കടകളിലായിരിക്കും. അങ്ങനെയുള്ള ഒരു കടക്കാരന്റെ സാമ്പത്തികാവസ്ഥ ഊഹിക്കാവുന്നതാണല്ലോ? മറ്റൊരാൾ ബാങ്ക് ഉദ്യോഗസ്ഥൻ. ബാങ്കിലെ ജോലി എന്നു പറഞ്ഞാൽ സമൂഹത്തിൽ വലിയ നിലയും വിലയുമാണ്. എങ്കിലും എന്നെ കാണാൻ വന്ന ആ നാലുപേരെയും എന്തുകൊണ്ടോ എനിക്കു ഇഷ്ടപ്പെട്ടില്ല. ഈ ആലോചനകൾ ഞാൻ വേണ്ടെന്നു വച്ചത് അപ്പനെ ചിലപ്പോൾ വേദനിപ്പിച്ചിട്ടുണ്ടാവും. അതുകൊണ്ടാകാം എങ്ങനെയുണ്ട് ചെറുക്കൻ എന്ന് അപ്പൻ ചോദിച്ചത്.
This story is from the November 09, 2024 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
രാഹുൽ യുഗം
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ
2 mins
November 22, 2025
Vanitha
ഇക്കാന്റെ സ്വന്തം കാവേരി
നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ
1 mins
November 22, 2025
Vanitha
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
3 mins
November 22, 2025
Vanitha
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
2 mins
November 22, 2025
Vanitha
ജോലിയിൽ ഒറ്റ മൈൻഡ്
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
3 mins
November 22, 2025
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Vanitha
കൈവിട്ടു പോകല്ലേ ശരീരഭാരം
അരുമമൃഗങ്ങളുടെ അമിതവണ്ണം തിരിച്ചറിയാം ആരോഗ്യം വീണ്ടെടുക്കാം
1 min
November 22, 2025
Vanitha
Sayanora Unplugged
ഗായിക, സംഗീതസംവിധായിക, അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്. സയനോരയുടെ സിനിമായാത്രകൾ തുടരും...
4 mins
November 22, 2025
Vanitha
"ബോഡി ഷെയ്മിങ് ലൈസൻസ് ആകരുത് മൗനം
സാമൂഹികം
3 mins
November 22, 2025
Vanitha
ഞാൻ ഫെമിനിച്ചിയാണ്
മികച്ച നടിക്കുള്ള അവാർഡ് നേടിയ ഷംല പറയുന്നു, ജോലി ചെയ്തുള്ള ജീവിതം ഫെമിനിസമെങ്കിൽ...
2 mins
November 22, 2025
Listen
Translate
Change font size

