ദാവനഗരെയിലെ മധുവിധു
Vanitha
|November 09, 2024
“വീട്ടുമുറ്റത്ത് വിട്ടുകാർ മാത്രമല്ല അയൽപക്കക്കാരും നാട്ടുകാരുമൊക്കെയുണ്ടായിരുന്നു. അവരെയെല്ലാം കണ്ടപ്പോൾ എനിക്കു കരച്ചിലടക്കാൻ കഴിഞ്ഞില്ല...'' ആലീസ് ഇന്നസെന്റ് എഴുതുന്ന ഓർമക്കുറിപ്പുകൾ തുടങ്ങുന്നു.
ഇരിങ്ങാലക്കുടയ്ക്ക് അടുത്തുള്ള നെല്ലായ് ആണ് എന്റെ വീട്. കാളൻ നെല്ലായി കുടുംബാംഗമാണ്. ഒരുകാലം വരെ കാളൻ നെല്ലായ് എന്നു പറഞ്ഞാൽ കേരളം മുഴുവൻ അറിയാമായിരുന്നു. ആയുർവേദചികിത്സയിലും മരുന്നുകളിലും ഏറെ പ്രശസ്തരായിരുന്നു കാളൻ നെല്ലായ്ക്കാർ. അത്യാവശ്യം സമ്പന്നരാണ് ഞങ്ങളുടെ കുടുംബം.
അമ്മ മാർഗലീത്തായും ഇന്നസെന്റും കൂടിയാണ് എന്നെ പെണ്ണു കാണാൻ വന്നത്. അതിനു കാരണമുണ്ട്. ഞങ്ങൾ തമ്മിൽ അകന്ന ബന്ധമുണ്ട്. എന്റെ അമ്മാമ്മയുടെ കസിനാണ് ഇന്നസെന്റ്. അമ്മയും ഇന്നസെന്റും വീട്ടിൽ വന്നപ്പോൾ ഭാഗ്യത്തിന് അമ്മാമ്മ ഉണ്ടായിരുന്നു. ആ ദിവസം എനിക്ക് നല്ല ഓർമയുണ്ട്. അന്നൊക്കെ പ്രായപൂർത്തിയായ പെൺമക്കളുള്ള വീട്ടിൽ മാതാപിതാക്കൾക്ക് ആധിയാണ്. ഇരുപതു വയസ്സിനു മുൻപേ അവരെ കെട്ടിച്ച് അയച്ചാലേ അവർക്ക് സമാധാനമുള്ളു. മാസത്തിൽ ഒരു ചെറുക്കനെങ്കിലും പെണ്ണു കാണാൻ വരും എന്നത് ഞങ്ങളുടെ വീടുകളിൽ സാധാരണമായിരുന്നു.
ഇന്നസെന്റ് വീട്ടിൽ വന്ന നിമിഷം തന്നെ അമ്മാമ്മയുടെ തോളിൽ കയ്യിട്ട് എന്തോ തമാശ പറഞ്ഞു. അതുകേട്ട് അമ്മാമ്മ ഭംഗിയായി ചിരിച്ചു. ആ നിമിഷം തന്നെ അമ്മാമ്മ ഇന്നസെന്റിന്റെ ആരാധികയായി മാറി എന്നു ഞങ്ങൾക്കു തോന്നി.
മറ്റുള്ളവരെ സോപ്പിടാൻ ഇന്നസെന്റിന് അപാരമായ കഴിവുണ്ടെന്ന് അന്നു തന്നെ മനസ്സിലായി. ഇന്നസെന്റ് പോയി കഴിഞ്ഞപ്പോൾ എന്നോട് അപ്പൻ ചോദിച്ചു: “എങ്ങനെയുണ്ട് ചെറുക്കൻ ഇഷ്ടപ്പെട്ടോ...?' അപ്പൻ അങ്ങനെ ചോദിക്കാൻ കാരണമുണ്ട്. എന്നെ പെണ്ണു കാണാൻ വരുന്ന അഞ്ചാമത്തെ ആളാണ് ഇന്നസെന്. അതിനു മുൻപ് നാലു പേർ വന്നിരുന്നു. അതിൽ ഒരാൾ ജ്വല്ലറി ഉടമയായിരുന്നു. അന്നത്തെക്കാലത്ത് ജ്വല്ലറികൾ എന്നു പറഞ്ഞാൽ ചെറിയ ചെറിയ സ്വർണക്കടകളാണ്.
എങ്കിലും ഇന്നത്തെപ്പോലെ വലിയ കടകളൊന്നും ഇല്ലാതിരുന്നതു കൊണ്ട് ഒരു നാടിന്റെ മൊത്തം സ്വർണ കച്ചവടവും ആ കടകളിലായിരിക്കും. അങ്ങനെയുള്ള ഒരു കടക്കാരന്റെ സാമ്പത്തികാവസ്ഥ ഊഹിക്കാവുന്നതാണല്ലോ? മറ്റൊരാൾ ബാങ്ക് ഉദ്യോഗസ്ഥൻ. ബാങ്കിലെ ജോലി എന്നു പറഞ്ഞാൽ സമൂഹത്തിൽ വലിയ നിലയും വിലയുമാണ്. എങ്കിലും എന്നെ കാണാൻ വന്ന ആ നാലുപേരെയും എന്തുകൊണ്ടോ എനിക്കു ഇഷ്ടപ്പെട്ടില്ല. ഈ ആലോചനകൾ ഞാൻ വേണ്ടെന്നു വച്ചത് അപ്പനെ ചിലപ്പോൾ വേദനിപ്പിച്ചിട്ടുണ്ടാവും. അതുകൊണ്ടാകാം എങ്ങനെയുണ്ട് ചെറുക്കൻ എന്ന് അപ്പൻ ചോദിച്ചത്.
Cette histoire est tirée de l'édition November 09, 2024 de Vanitha.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Vanitha
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Vanitha
പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ
“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ
2 mins
December 06, 2025
Vanitha
കുറവുകളില്ലാതെ പുതുക്കാം അടുക്കള
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
4 mins
December 06, 2025
Vanitha
മൂലകോശദാനം എന്നാൽ എന്ത്?
ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം
1 min
December 06, 2025
Vanitha
മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ
മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ
3 mins
December 06, 2025
Vanitha
THE RISE OF AN IRON WOMAN
കാൽമുട്ടിന്റെ വേദന മൂലം നടക്കാൻ പോലും വിഷമിച്ച ശ്രീദേവി 41-ാം വയസ്സിൽ ഓടിയും നീന്തിയും സൈക്കിൾ ചവിട്ടിയും അയൺമാൻ 70.3 ഗോവ ട്രയാത്ലോൺ വിജയിയായ വിസ്മയ കഥ
3 mins
December 06, 2025
Vanitha
മോഹങ്ങളിലൂടെ juhi
പവി കെയർടേക്കറിലെ നായികമാരിലൊരാളായി തുടക്കം. തമിഴിലേക്കു തിരിഞ്ഞ് വീണ്ടും 'സുമതി വളവ് ' സിനിമയിലൂടെ മലയാളത്തിലെത്തിയ ജൂഹി ജയകുമാർ
1 mins
December 06, 2025
Vanitha
മഞ്ഞിൽ വിരിയുന്ന പൂക്കൾ
വിത്തിൽ നിന്നു നേരെ പൂക്കളായി മാറുന്ന അമാരിലിസ് ലില്ലി നടാനുള്ള സമയം ഇതാണ്
1 mins
December 06, 2025
Vanitha
ഹോം ലോണിൽ കുടുങ്ങിയോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ.വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
November 22, 2025
Listen
Translate
Change font size

