कोशिश गोल्ड - मुक्त
ദാവനഗരെയിലെ മധുവിധു
Vanitha
|November 09, 2024
“വീട്ടുമുറ്റത്ത് വിട്ടുകാർ മാത്രമല്ല അയൽപക്കക്കാരും നാട്ടുകാരുമൊക്കെയുണ്ടായിരുന്നു. അവരെയെല്ലാം കണ്ടപ്പോൾ എനിക്കു കരച്ചിലടക്കാൻ കഴിഞ്ഞില്ല...'' ആലീസ് ഇന്നസെന്റ് എഴുതുന്ന ഓർമക്കുറിപ്പുകൾ തുടങ്ങുന്നു.
ഇരിങ്ങാലക്കുടയ്ക്ക് അടുത്തുള്ള നെല്ലായ് ആണ് എന്റെ വീട്. കാളൻ നെല്ലായി കുടുംബാംഗമാണ്. ഒരുകാലം വരെ കാളൻ നെല്ലായ് എന്നു പറഞ്ഞാൽ കേരളം മുഴുവൻ അറിയാമായിരുന്നു. ആയുർവേദചികിത്സയിലും മരുന്നുകളിലും ഏറെ പ്രശസ്തരായിരുന്നു കാളൻ നെല്ലായ്ക്കാർ. അത്യാവശ്യം സമ്പന്നരാണ് ഞങ്ങളുടെ കുടുംബം.
അമ്മ മാർഗലീത്തായും ഇന്നസെന്റും കൂടിയാണ് എന്നെ പെണ്ണു കാണാൻ വന്നത്. അതിനു കാരണമുണ്ട്. ഞങ്ങൾ തമ്മിൽ അകന്ന ബന്ധമുണ്ട്. എന്റെ അമ്മാമ്മയുടെ കസിനാണ് ഇന്നസെന്റ്. അമ്മയും ഇന്നസെന്റും വീട്ടിൽ വന്നപ്പോൾ ഭാഗ്യത്തിന് അമ്മാമ്മ ഉണ്ടായിരുന്നു. ആ ദിവസം എനിക്ക് നല്ല ഓർമയുണ്ട്. അന്നൊക്കെ പ്രായപൂർത്തിയായ പെൺമക്കളുള്ള വീട്ടിൽ മാതാപിതാക്കൾക്ക് ആധിയാണ്. ഇരുപതു വയസ്സിനു മുൻപേ അവരെ കെട്ടിച്ച് അയച്ചാലേ അവർക്ക് സമാധാനമുള്ളു. മാസത്തിൽ ഒരു ചെറുക്കനെങ്കിലും പെണ്ണു കാണാൻ വരും എന്നത് ഞങ്ങളുടെ വീടുകളിൽ സാധാരണമായിരുന്നു.
ഇന്നസെന്റ് വീട്ടിൽ വന്ന നിമിഷം തന്നെ അമ്മാമ്മയുടെ തോളിൽ കയ്യിട്ട് എന്തോ തമാശ പറഞ്ഞു. അതുകേട്ട് അമ്മാമ്മ ഭംഗിയായി ചിരിച്ചു. ആ നിമിഷം തന്നെ അമ്മാമ്മ ഇന്നസെന്റിന്റെ ആരാധികയായി മാറി എന്നു ഞങ്ങൾക്കു തോന്നി.
മറ്റുള്ളവരെ സോപ്പിടാൻ ഇന്നസെന്റിന് അപാരമായ കഴിവുണ്ടെന്ന് അന്നു തന്നെ മനസ്സിലായി. ഇന്നസെന്റ് പോയി കഴിഞ്ഞപ്പോൾ എന്നോട് അപ്പൻ ചോദിച്ചു: “എങ്ങനെയുണ്ട് ചെറുക്കൻ ഇഷ്ടപ്പെട്ടോ...?' അപ്പൻ അങ്ങനെ ചോദിക്കാൻ കാരണമുണ്ട്. എന്നെ പെണ്ണു കാണാൻ വരുന്ന അഞ്ചാമത്തെ ആളാണ് ഇന്നസെന്. അതിനു മുൻപ് നാലു പേർ വന്നിരുന്നു. അതിൽ ഒരാൾ ജ്വല്ലറി ഉടമയായിരുന്നു. അന്നത്തെക്കാലത്ത് ജ്വല്ലറികൾ എന്നു പറഞ്ഞാൽ ചെറിയ ചെറിയ സ്വർണക്കടകളാണ്.
എങ്കിലും ഇന്നത്തെപ്പോലെ വലിയ കടകളൊന്നും ഇല്ലാതിരുന്നതു കൊണ്ട് ഒരു നാടിന്റെ മൊത്തം സ്വർണ കച്ചവടവും ആ കടകളിലായിരിക്കും. അങ്ങനെയുള്ള ഒരു കടക്കാരന്റെ സാമ്പത്തികാവസ്ഥ ഊഹിക്കാവുന്നതാണല്ലോ? മറ്റൊരാൾ ബാങ്ക് ഉദ്യോഗസ്ഥൻ. ബാങ്കിലെ ജോലി എന്നു പറഞ്ഞാൽ സമൂഹത്തിൽ വലിയ നിലയും വിലയുമാണ്. എങ്കിലും എന്നെ കാണാൻ വന്ന ആ നാലുപേരെയും എന്തുകൊണ്ടോ എനിക്കു ഇഷ്ടപ്പെട്ടില്ല. ഈ ആലോചനകൾ ഞാൻ വേണ്ടെന്നു വച്ചത് അപ്പനെ ചിലപ്പോൾ വേദനിപ്പിച്ചിട്ടുണ്ടാവും. അതുകൊണ്ടാകാം എങ്ങനെയുണ്ട് ചെറുക്കൻ എന്ന് അപ്പൻ ചോദിച്ചത്.
यह कहानी Vanitha के November 09, 2024 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Vanitha से और कहानियाँ
Vanitha
വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?
വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം
1 min
January 03, 2026
Vanitha
വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്
ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
January 03, 2026
Vanitha
പ്രണയത്തിനെന്തു ദൂരം
പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ
1 mins
January 03, 2026
Vanitha
ചൂടൻ ചായയ്ക്ക് മസ്ക ബൺ
'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും
2 mins
January 03, 2026
Vanitha
ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ
ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം
1 mins
January 03, 2026
Vanitha
പോളിസൈത്തീമിയ ജീവന് ഭീഷണിയോ?
ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം
2 mins
January 03, 2026
Vanitha
2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം
പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!
2 mins
January 03, 2026
Vanitha
ഠമാർ പഠാർ ലവകുശ
10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...
3 mins
January 03, 2026
Vanitha
ജയനിലയത്തിലെ ഡോ. പവർഫുൾ
ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ
2 mins
January 03, 2026
Vanitha
അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്
ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം
4 mins
January 03, 2026
Listen
Translate
Change font size
