Versuchen GOLD - Frei
ദാവനഗരെയിലെ മധുവിധു
Vanitha
|November 09, 2024
“വീട്ടുമുറ്റത്ത് വിട്ടുകാർ മാത്രമല്ല അയൽപക്കക്കാരും നാട്ടുകാരുമൊക്കെയുണ്ടായിരുന്നു. അവരെയെല്ലാം കണ്ടപ്പോൾ എനിക്കു കരച്ചിലടക്കാൻ കഴിഞ്ഞില്ല...'' ആലീസ് ഇന്നസെന്റ് എഴുതുന്ന ഓർമക്കുറിപ്പുകൾ തുടങ്ങുന്നു.

ഇരിങ്ങാലക്കുടയ്ക്ക് അടുത്തുള്ള നെല്ലായ് ആണ് എന്റെ വീട്. കാളൻ നെല്ലായി കുടുംബാംഗമാണ്. ഒരുകാലം വരെ കാളൻ നെല്ലായ് എന്നു പറഞ്ഞാൽ കേരളം മുഴുവൻ അറിയാമായിരുന്നു. ആയുർവേദചികിത്സയിലും മരുന്നുകളിലും ഏറെ പ്രശസ്തരായിരുന്നു കാളൻ നെല്ലായ്ക്കാർ. അത്യാവശ്യം സമ്പന്നരാണ് ഞങ്ങളുടെ കുടുംബം.
അമ്മ മാർഗലീത്തായും ഇന്നസെന്റും കൂടിയാണ് എന്നെ പെണ്ണു കാണാൻ വന്നത്. അതിനു കാരണമുണ്ട്. ഞങ്ങൾ തമ്മിൽ അകന്ന ബന്ധമുണ്ട്. എന്റെ അമ്മാമ്മയുടെ കസിനാണ് ഇന്നസെന്റ്. അമ്മയും ഇന്നസെന്റും വീട്ടിൽ വന്നപ്പോൾ ഭാഗ്യത്തിന് അമ്മാമ്മ ഉണ്ടായിരുന്നു. ആ ദിവസം എനിക്ക് നല്ല ഓർമയുണ്ട്. അന്നൊക്കെ പ്രായപൂർത്തിയായ പെൺമക്കളുള്ള വീട്ടിൽ മാതാപിതാക്കൾക്ക് ആധിയാണ്. ഇരുപതു വയസ്സിനു മുൻപേ അവരെ കെട്ടിച്ച് അയച്ചാലേ അവർക്ക് സമാധാനമുള്ളു. മാസത്തിൽ ഒരു ചെറുക്കനെങ്കിലും പെണ്ണു കാണാൻ വരും എന്നത് ഞങ്ങളുടെ വീടുകളിൽ സാധാരണമായിരുന്നു.
ഇന്നസെന്റ് വീട്ടിൽ വന്ന നിമിഷം തന്നെ അമ്മാമ്മയുടെ തോളിൽ കയ്യിട്ട് എന്തോ തമാശ പറഞ്ഞു. അതുകേട്ട് അമ്മാമ്മ ഭംഗിയായി ചിരിച്ചു. ആ നിമിഷം തന്നെ അമ്മാമ്മ ഇന്നസെന്റിന്റെ ആരാധികയായി മാറി എന്നു ഞങ്ങൾക്കു തോന്നി.
മറ്റുള്ളവരെ സോപ്പിടാൻ ഇന്നസെന്റിന് അപാരമായ കഴിവുണ്ടെന്ന് അന്നു തന്നെ മനസ്സിലായി. ഇന്നസെന്റ് പോയി കഴിഞ്ഞപ്പോൾ എന്നോട് അപ്പൻ ചോദിച്ചു: “എങ്ങനെയുണ്ട് ചെറുക്കൻ ഇഷ്ടപ്പെട്ടോ...?' അപ്പൻ അങ്ങനെ ചോദിക്കാൻ കാരണമുണ്ട്. എന്നെ പെണ്ണു കാണാൻ വരുന്ന അഞ്ചാമത്തെ ആളാണ് ഇന്നസെന്. അതിനു മുൻപ് നാലു പേർ വന്നിരുന്നു. അതിൽ ഒരാൾ ജ്വല്ലറി ഉടമയായിരുന്നു. അന്നത്തെക്കാലത്ത് ജ്വല്ലറികൾ എന്നു പറഞ്ഞാൽ ചെറിയ ചെറിയ സ്വർണക്കടകളാണ്.
എങ്കിലും ഇന്നത്തെപ്പോലെ വലിയ കടകളൊന്നും ഇല്ലാതിരുന്നതു കൊണ്ട് ഒരു നാടിന്റെ മൊത്തം സ്വർണ കച്ചവടവും ആ കടകളിലായിരിക്കും. അങ്ങനെയുള്ള ഒരു കടക്കാരന്റെ സാമ്പത്തികാവസ്ഥ ഊഹിക്കാവുന്നതാണല്ലോ? മറ്റൊരാൾ ബാങ്ക് ഉദ്യോഗസ്ഥൻ. ബാങ്കിലെ ജോലി എന്നു പറഞ്ഞാൽ സമൂഹത്തിൽ വലിയ നിലയും വിലയുമാണ്. എങ്കിലും എന്നെ കാണാൻ വന്ന ആ നാലുപേരെയും എന്തുകൊണ്ടോ എനിക്കു ഇഷ്ടപ്പെട്ടില്ല. ഈ ആലോചനകൾ ഞാൻ വേണ്ടെന്നു വച്ചത് അപ്പനെ ചിലപ്പോൾ വേദനിപ്പിച്ചിട്ടുണ്ടാവും. അതുകൊണ്ടാകാം എങ്ങനെയുണ്ട് ചെറുക്കൻ എന്ന് അപ്പൻ ചോദിച്ചത്.
Diese Geschichte stammt aus der November 09, 2024 -Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha

Vanitha
ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ
ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ
1 mins
October 11, 2025

Vanitha
കൂട്ടുകൂടാം, കുട്ടികളോട്
മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ
2 mins
September 27, 2025

Vanitha
പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്
കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം
1 mins
September 27, 2025

Vanitha
BE കൂൾ
ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം
4 mins
September 27, 2025

Vanitha
പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം
ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ
4 mins
September 27, 2025

Vanitha
യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക
ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
September 27, 2025

Vanitha
സ്കിൻ സൈക്ലിങ്
ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്
2 mins
September 27, 2025

Vanitha
അടവിനും അഭിനയത്തിനും കളരി
മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി
1 mins
September 27, 2025

Vanitha
ലേഡി ഫൈറ്റ് MASTER
ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു
3 mins
September 27, 2025

Vanitha
രാജവെമ്പാലയും അണലിയും നിസ്സാ...രം
“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്
2 mins
September 27, 2025
Listen
Translate
Change font size