ശക്തിയായ ഒരു മുഖപ്രസംഗം ഉണ്ടാകുമ്പോൾ അതിന് ഇരയായ അധികാരി രാജിവച്ചു പോകുന്നതു നാം കാണാറുണ്ട്. എന്നാൽ, അതിനു പകരം മുഖപ്രസംഗമെഴുത്തുകാരൻ തന്നെ രാജിവയ്ക്കേണ്ടി വരുന്നത് അപൂർവമല്ല.
കേരളത്തിലെ നക്സലൈറ്റ് നേതാവ് വർഗീസ് പൊലീസുമായുള്ള സംഘട്ടനത്തിലാണു മരിച്ചതെന്ന ഭാഷ്യം പല പത്രങ്ങളും സ്വീകരിച്ചപ്പോൾ വർഗീസിനെ കണ്ണുകെട്ടി വെടി വച്ചു കൊല്ലുകയായിരുന്നെന്ന റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും ആ കൊടും ക്രൂരതയെപ്പറ്റി നിശിതമായ മുഖപ്രസംഗം എഴുതുകയും ചെയ്തു വിപ്ലവം' പത്രാധിപർ തായാട്ടു ശങ്കരൻ. പത്രം ഉടമ എം.എ. ഉണ്ണീരിക്കുട്ടി ഇതിൽ അസന്തുഷ്ടി പ്രകടിപ്പിച്ചപ്പോൾ തായാട്ടു പടിയിറങ്ങി.
കോൺഗ്രസ് മുഖപത്രമായ "വീക്ഷണ'ത്തിൽ പത്രാധിപർ സി.പി.ശ്രീധരൻ കോൺഗ്രസ് മുഖ്യമന്ത്രി കെ.കരുണാകരനെതിരെ രണ്ടു മുഖപ്രസംഗങ്ങളെഴുതി. ആദ്യത്തേതിന്റെ പ്രഹരശേഷിയിൽ കരുണാകരൻ മുഖ്യമന്ത്രിപദം ഒഴിഞ്ഞു. രണ്ടാമത്തേതിന്റെ പ്രതിപ്രഹരത്തിൽ രാജിവച്ചതു ശ്രീധരനാണ്.
കോഴിക്കോട് ആർഇസിയിലെ എൻജിനീയറിങ് വിദ്യാർഥി രാജനെ പൊലീസ് പിടിച്ചു കൊണ്ടുപോയ ശേഷം രാജനെപ്പറ്റി ഒരു വിവരവും ഇല്ലാതായപ്പോൾ വ്യാജ സത്യവാങ്മുലം നൽകിയെന്ന പേരിൽ മുഖ്യമന്ത്രിക്കെതിരെ ഹൈക്കോടതി പരാമർശം ഉണ്ടായപ്പോഴായിരുന്നു ആദ്യത്തേത്. കോടതി പരാമർശത്തിന്റെ വെളിച്ചത്തിൽ കരുണാകരൻ രാജിവയ്ക്കണമെന്നു മുഖപ്രസംഗം എഴുതിയതു കോൺഗ്രസ് പത്രം മാത്രമാണ്. തുടർന്നുണ്ടായ കോലാഹലത്തിൽ കരുണാകരനു രാജിവയ്ക്കേണ്ടി വന്നു.
Bu hikaye Manorama Weekly dergisinin January sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Manorama Weekly dergisinin January sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
കൊതിയൂറും വിഭവങ്ങൾ
കപ്പ- ചിക്കൻ കൊത്ത്
ചിരിയുടെ സ്നേഹശ്രീ
എനിക്ക് കൂടുതൽ താൽപര്യം കലയോടായിരുന്നു. പേരന്റ്സ് മീറ്റിങ്ങിന് അച്ഛനോ അമ്മയോ വരുമ്പോൾ സ്കൂളിലെ അധ്വാപകർ പറഞ്ഞിരുന്നു എന്റെ താൽപര്യങ്ങൾ ഇതൊക്കെയാണെന്ന്. അങ്ങനെ വീട്ടിൽനിന്നു പ്രോത്സാഹനം ലഭിച്ചു. പത്താം ക്ലാസിൽ പഠിക്കുമ്പോഴും നാടകമെന്നു പറഞ്ഞ് നടന്നപ്പോൾ അച്ഛനു ദേഷ്യം വന്നു. അച്ഛൻ സ്കൂളിൽ വന്ന് അധ്യാപകരെ കണ്ട് പരാതി പറഞ്ഞു. ഫാദർ എഫ്രെയിം തോമസ് ആയിരുന്നു പ്രിൻസിപ്പൽ. അച്ഛൻ പരാതി പറയുമ്പോൾ ഫാദർ പറയും, \"അവൻ പഠിച്ചോളും, പേടിക്കേണ്ട' എന്ന്.
ചരിത്രമറിയാതെ
കഥക്കൂട്ട്
ശബ്ദാഭിനയത്തിന്റെ മണിച്ചിത്രത്താഴുകൾ
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
രസവട
സിതാരയുടെ വഴിത്താര
പതിനേഴു വർഷമായി പിന്നണി ഗായികയായ സിതാര നാനൂറോളം പാട്ടുകളിലൂടെ മലയാളിയുടെ ജീവിതത്തിൽ നിത്വസാന്നിധ്യമാണ്. മൂന്ന് സംസ്ഥാന പുരസ്കാരങ്ങളുടെ ജേതാവ്. എന്നാൽ,സിനിമയിൽ മാത്രം സിതാര ഒതുങ്ങുന്നില്ല. പ്രോജക്ട് മലബാറിക്കസ് എന്ന സിതാരയുടെ മ്യൂസിക് ബാൻഡ് ചുരുങ്ങിയ കാലംകൊണ്ട് ജനപ്രീതി നേടി. ബാൻഡിന്റെ അകമ്പടിയോടെ സിതാര ഒരുക്കിയ ഋതുവും ചായപ്പാട്ടും പോലുള്ള ആൽബങ്ങൾ സൂപ്പർ ഹിറ്റ് ആണ്.
ഇനി ഒരു പാട്ട്
കഥക്കൂട്ട്
അച്ഛനും അപ്പൂട്ടനും
വഴിവിളക്കുകൾ
ദേവിക ഇനി മലയാളത്തിൽ
തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി തിളങ്ങിയ മലപ്പുറംകാരി ദേവിക സതീഷിന്റെ ആദ്യ മലയാള ചിത്രമാണ് കുമ്മാട്ടിക്കളി. സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിൻസൻ സിൽവയാണ്. ഇതരഭാഷകളിൽ പ്രമുഖ താരങ്ങൾക്കൊപ്പം അഭിനയിച്ചശേഷം മലയാളത്തിൽ നായികയായി ചുവടുറപ്പിക്കുന്ന ദേവിക സതീഷ് മനസ്സു തുറക്കുന്നു.
അഞ്ച് വർഷത്തെ ആടിയ ജീവിതം
2022 ജൂണിലാണ് ഷൂട്ടിങ് കഴിഞ്ഞു ജോർദാനിൽനിന്നു തിരിച്ചു നാട്ടിലെത്തിയത്. കണ്ടപാടെ എല്ലാവരും വന്നു കെട്ടിപ്പിടിച്ചു. പിന്നീടു കുറെ കാലം, പോയ ആരോഗ്യം തിരിച്ചു പിടിക്കലായിരുന്നു. വയറ് വല്ലാതെ ചുരുങ്ങിയിരുന്നു. വയറ് പൊട്ടുംവരെ ഭക്ഷണം കഴിച്ചു. ചുരുങ്ങിയ വയറിനെ വലുതാക്കി എടുക്കാൻ അതായിരുന്നു മാർഗം. പതിയെ പഴയ രൂപത്തിലായി. എവിടെപ്പോയാലും വലിയ രീതിയിൽ ആളുകൾ തിരിച്ചറിയുന്നുണ്ട്.