Magzter GOLD ile Sınırsız Olun

Magzter GOLD ile Sınırsız Olun

Sadece 9.000'den fazla dergi, gazete ve Premium hikayeye sınırsız erişim elde edin

$149.99
 
$74.99/Yıl
The Perfect Holiday Gift Gift Now

ഭ്രമിപ്പിക്കുന്ന മമ്മൂട്ടി

Manorama Weekly

|

November 22, 2025

ഏഴാം തവണയും മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ മമ്മൂക്കയ്ക്ക് അഭിനന്ദനങ്ങൾ

- രാജേഷ് കൃഷ്ണ

ഭ്രമിപ്പിക്കുന്ന മമ്മൂട്ടി

ഏഴാം തവണയും മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ നിറവിലാണ് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി. അദ്ദേഹത്തിന് മനോരമ ആഴ്ചപ്പതിപ്പിന്റെ അഭിനന്ദനങ്ങൾ.

പതിനാറു വർഷങ്ങൾക്കുശേഷം മമ്മുട്ടിയും മോഹൻലാലും "പേട്രിയറ്റ്' എന്ന ചിത്രത്തിലൂടെ വീണ്ടും ഒരുമിക്കുന്നു. ഈ സിനിമയുടെ എക്സിക്യൂട്ടീവ് പ്രോഡ്യൂസറും മാധ്യമപ്രവർത്തകനുമായ രാജേഷ് കൃഷ്ണ മമ്മുക്കയുമായുള്ള സൗഹൃദത്തെപ്പറ്റിയും ഷൂട്ടിങ് വിശേഷങ്ങളെപ്പറ്റിയും സംസാരിക്കുന്നു. എഡിറ്റർ ഇൻ ചാർജ്

പുഴു'എന്ന മമ്മൂട്ടിപ്പടത്തിന്റെ ഭാഗമാകുന്നതിനു മുന്നേ, മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പേട്രിയറ്റ്' എന്ന മമ്മൂട്ടി-മോഹൻലാൽ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആകുന്നതിനും വളരെ മുന്നേ, കൈരളി ടിവിയിൽ ട്രെയിനി ജേണലിസ്റ്റായി ഞാൻ ജോലി ചെയ്യുന്ന സമയം. ഞാൻ കൊടുത്ത ഒരു വാർത്ത വിവാദമായി. എന്റെ മൊബൈലിൽ ഒരു മെസേജെത്തി. “വിഷമിക്കേണ്ട, ജോലിയിൽ ശ്രദ്ധിക്കൂ. കൈരളി ചെയർമാൻ മമ്മൂട്ടിയുടെ മെസേജായിരുന്നു അത്. അവിടുന്നിങ്ങോട്ട് കൈരളി ടിവി പരിപാടികളിൽ വച്ച് മമ്മൂക്കയെ ഞാൻ പല തവണ കണ്ടു. എന്റെ പരിചയത്തിന്റെ തുടക്കം അങ്ങനെയാണ്.

പുഴുവിന്റെ ഭാഗമായ കഥ

സുഹൃത്തും നിർമാതാവുമായ ജോർജ് വഴിയാണ് 'പുഴു'വി ന്റെ ഭാഗമാകാൻ അവസരം വരുന്നത്. പുഴുവിന്റെ സംവിധായിക രത്തീനയും എന്റെ സുഹൃത്താണ്. അവരുടെ പ്രോജക്ട് എന്ന നിലയിൽ പുഴുവിനെപ്പറ്റി തുടക്കം മുതലേ എനിക്കറിയാമായിരുന്നു. പ്രീ പ്രൊഡക്ഷൻ സമയത്തു തന്നെ ഒരു പ്രൊഡ്യൂസർ പിന്മാറിയപ്പോൾ എന്നോട് സിനിമയുടെ ഭാഗമാകാൻ താൽപര്യമുണ്ടോ എന്നു ചോദിച്ചു. ഞാൻ ഓക്കെ പറഞ്ഞു.

ജീവിതത്തിൽ അഭിനയിക്കാത്ത മമ്മൂട്ടി

Manorama Weekly'den DAHA FAZLA HİKAYE

Listen

Translate

Share

-
+

Change font size

Holiday offer front
Holiday offer back