Magzter GOLD ile Sınırsız Olun

Magzter GOLD ile Sınırsız Olun

Sadece 9.000'den fazla dergi, gazete ve Premium hikayeye sınırsız erişim elde edin

$149.99
 
$74.99/Yıl
The Perfect Holiday Gift Gift Now

ആരവം ഉണർന്ന നേരം

Manorama Weekly

|

January 10,2026

വഴിവിളക്കുകൾ

- ഔസേപ്പച്ചൻ

ആരവം ഉണർന്ന നേരം

എന്റെ കുടുംബത്തിൽ എല്ലാവരും പാടും. വയലിനായിരുന്നു എന്റെ ഏറ്റവും പ്രിയപ്പെട്ട വാദ്യോപകരണം. ഉച്ചാരണശക്തിയില്ലാതെ തന്നെ മനുഷ്യവികാരങ്ങളെ മനുഷ്യൻ പാടുന്നതിനു തുല്യമായി പ്രകടിപ്പിക്കാൻ കഴിയുന്ന ഒരു വാദ്യോപകരണം വയലിനാണ്. വയലിൻ പഠിക്കാനുള്ള സാമ്പത്തിക സഹായം വീട്ടിൽ നിന്നു ലഭിച്ചില്ല. അതുകൊണ്ട് ഞാൻ സ്വയം വയലിൻ വായിക്കാൻ പഠിച്ചു. (ഞാൻ ആദ്യമായി സ്വതന്ത്ര സംഗീതസംവിധാനം നിർവഹിച്ച “കാതോടു കാതോരം' എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ നായകകഥാപാത്രവും ഒരു വയലിനിസ്റ്റാണ് എന്നത് രസകരമായൊരു യാദൃച്ഛികത).

തൃശൂരിന്റെ ഏറ്റവും വലിയ സംഗീതജ്ഞരിലൊരാളായ ഗിറ്റാറിസ്റ്റ് അറ്റ്ലിഡി കുൻഹ സംഗീതത്തോടും വയലിനോടുമു ള്ള എന്റെ സ്നേഹം മനസ്സിലാക്കി എന്നെ വോയിസ് ഓഫ് തൃശൂർ എന്ന ഗ്രൂപ്പിലേക്കു ക്ഷണിച്ചു. ബികോം പഠനം കഴിഞ്ഞു നിൽക്കുകയായിരുന്നു ഞാൻ. എന്റെ കരിയറിന്റെ തുടക്കം അങ്ങനെയാണ്. ജോൺസണും അന്നവിടെ അംഗമായിരുന്നു.

Manorama Weekly'den DAHA FAZLA HİKAYE

Listen

Translate

Share

-
+

Change font size

Holiday offer front
Holiday offer back