Ga onbeperkt met Magzter GOLD

Ga onbeperkt met Magzter GOLD

Krijg onbeperkte toegang tot meer dan 9000 tijdschriften, kranten en Premium-verhalen voor slechts

$149.99
 
$74.99/Jaar
The Perfect Holiday Gift Gift Now

ഡോ. ബാലകൃഷ്ണനും ‘കോളജ് ഗേളും

Manorama Weekly

|

July 09, 2022

വഴിവിളക്കുകൾ

- സത്യൻ അന്തിക്കാട്

ഡോ. ബാലകൃഷ്ണനും ‘കോളജ് ഗേളും

തൃശൂർ നഗരത്തിൽനിന്നു പതിനാറ് കി ലോമീറ്റർ പടിഞ്ഞാറുള്ള ഗ്രാമമാണ് അന്തിക്കാട്. ഇവിടെ ഒരു സാധാരണ സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ മനസ്സിൽ നക്ഷത്രം പോലൊരു മോഹമുണർന്നു. സിനിമാ സംവിധായകനാകണം.  പ്രത്യേകിച്ച് കലാപാരമ്പര്യമൊന്നുമില്ലാത്ത കുടുംബം. സിനിമ അന്ന് കയ്യെത്താവുന്നതിനും അപ്പുറത്താണ്. സിനിമയുമായി ബന്ധപ്പെട്ട് പരിചയക്കാർ ആരുമില്ല. പക്ഷേ, സംവിധായകനാകണം. അതൊരു മഹത്തായ ലക്ഷ്യമാണ്.

അന്തിക്കാട് പോപ്പുലർ' എന്നു പേരുള്ള ഒരു ഓല ടാക്കീസ് ഉണ്ടായിരുന്നു. പിന്നീട് അതിന്റെ പേര് "ആരാധന' എന്നായി മാറി. അപൂർവമായി വീട്ടുകാർക്കൊപ്പം സിനിമയ്ക്കു പോയിരുന്നത് അവിടെയാണ്.  തിരിച്ചെത്തിയാൽ അച്ഛൻ പറയും: “ഇവനെ സിനിമ കാണിക്കാൻ കൊണ്ടുപോകുന്നത് വെറുതെയാണ്. സ്ക്രീനിൽ നോക്കുന്നതിലും കൂടുതൽ നോക്കുന്നത് പിറകിലുള്ള പ്രൊജക്ടർ റൂമിലേക്കാണ്.

MEER VERHALEN VAN Manorama Weekly

Translate

Share

-
+

Change font size

Holiday offer front
Holiday offer back