ദേവി ദർശനം വർഷത്തിലൊരിക്കൽ മാത്രം
Vanitha
|December 20, 2025
ധനുമാസത്തിലെ തിരുവാതിരനാൾ മുതൽ 12 ദിവസം മാത്രം വർഷത്തിൽ ശ്രീ പാർവതി ദേവിയുടെ നടതുറക്കുന്ന അപൂർവ ക്ഷേത്രമായ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം ഈ വർഷത്തെ ഭക്തിസാന്ദ്ര ദിനങ്ങൾക്കായി ഒരുങ്ങിക്കഴിഞ്ഞു.
-
ധനുമാസത്തിലെ തിരുവാതിരനാൾ മുതൽ 12 ദിവസം മാത്രം വർഷത്തിൽ ശ്രീ പാർവതി ദേവിയുടെ നടതുറക്കുന്ന അപൂർവ ക്ഷേത്രമായ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം ഈ വർഷത്തെ ഭക്തിസാന്ദ്ര ദിനങ്ങൾക്കായി ഒരുങ്ങിക്കഴിഞ്ഞു.
പെരിയാറിന്റെ തീരത്ത് വെള്ളാരപ്പിള്ളി തെക്കുംഭാഗം കരയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിൽ ഒരേ ശ്രീകോവിലിൽ കിഴക്കോട്ടു ദർശനമായി മഹാദേവനെയും പുറകിൽ പടിഞ്ഞാറു ദർശനമായി ശ്രീപാർവ്വതിദേവിയെയും പ്രതിഷ്ഠിച്ചിരിക്കുന്നു. ഇക്കൊല്ലത്തെ നടതുറപ്പ് ഉത്സവം ജനുവരി രണ്ടു വെള്ളിയാഴ്ച രാത്രി എട്ടു മണി മുതൽ ജനുവരി 13 ചൊവ്വാഴ്ച രാത്രി എട്ടു മണി വരെയാണ്.
മംഗല്യദായിനിയായ ദേവീ ദർശനത്തിനായി എത്തുന്ന ലക്ഷക്കണക്കിനു ഭക്തരെ സ്വാഗതം ചെയ്യാനും സുരക്ഷിത ദർശനത്തിനും വഴിപാടുകളും നടത്താനും വേണ്ട എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായി.
തിരുവൈരാണിക്കുളത്തിന്റെ ഐതിഹ്യം
ഇരിങ്ങാലക്കുടയ്ക്കു സമീപം ഐരാണിക്കുളത്താണ് അകവൂർ മന. ഇവിടം ഭരിച്ചിരുന്നവർ ഭിന്നിച്ച് ഐരാണിക്കുളത്തുനിന്നും വെള്ളാരപ്പിള്ളി ഗ്രാമത്തിലേക്ക് മാറിയത്. എങ്കിലും ഐരാണിക്കുളത്തപ്പനേയും ശ്രീപാർവതിയേയും മനയിലുള്ളവർ നിത്യദർശനം നടത്തിയിരുന്നു.
ഈ കാലത്താണു പറയിപെറ്റ പന്തിരുകുലത്തിലെ ചാത്തൻ അകവൂർ മനയ്ക്കലെ ആശ്രിതനാകുന്നത്. ചാത്തൻ കരിങ്കല്ലു കൊണ്ടുണ്ടാക്കിയ തോണിയിലാണു മനയിലുള്ള പുഴ കടന്നു ക്ഷേത്രദർശനം നടത്തിയിരുന്നത്. ഒരു ദിവസം മനയ്ക്കലെ വൃദ്ധബ്രാഹ്മണൻ ദർശനം കഴിഞ്ഞിറങ്ങവേ മഹാദേവനോടു പ്രാർഥിച്ചു. പ്രായാധിക്യത്താൽ എന്നും ഇവിടെ വന്നു ദർശനം നടത്താൻ കഴിയുമെന്നു തോന്നുന്നില്ല. അവിടുത്തെ ദർശിക്കാതെ ജലപാനം കഴിക്കുക ചിന്തിക്കാനും കഴിയുന്നില്ല.” ഇങ്ങനെ അപേക്ഷിച്ച ഓലക്കുടയുമെടുത്തു മടങ്ങാനൊരുങ്ങി. കുടയ്ക്കു പതിവലധികം ഭാരം തോന്നുന്നുണ്ടെന്നു ചാത്തനോടു പറഞ്ഞു. കാര്യമാക്കേണ്ടെന്നു ചാത്തൻ സമാധാനിപ്പിച്ചു.
മനയ്ക്കലെ കടവിലെത്താൻ അരനാഴികദൂരം ബാക്കിയുള്ളപ്പോൾ തിരുമേനിക്കു വിശ്രമിക്കണമെന്നു തോന്നി. ചാത്തൻ കരിങ്കല്ലുവഞ്ചി കരയ്ക്കടുപ്പിച്ചു. അവിടെ നിന്നു തിരികെ കയറിയപ്പോൾ കുടയുടെ ഭാരം പൂർവസ്ഥിതിയിലായി. അപ്പോഴും ചാത്തൻ പറഞ്ഞു. “സാരമില്ല.'
This story is from the December 20, 2025 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
ജോലി കിട്ടിയ ഉടനെ കാർ ലോൺ എടുത്താൽ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
January 03, 2026
Vanitha
വഴക്കിലും പാലിക്കാം നല്ല ശീലങ്ങൾ
റിലേഷൻഷിപ് വീട്ടിനുള്ളിലെ കലഹങ്ങൾ കുട്ടികളെ മോശമായി സ്വാധീനിക്കാതെ നോക്കാനുള്ള വഴികൾ
1 min
January 03, 2026
Vanitha
കിളിയഴകൻ
മെയ്യഴകൻ സിനിമ വന്നതോടെ 'പാരറ്റ് സുദർശനെയും തത്തകളെയും കാണാൻ നൂറുകണക്കിനു പേരെത്തുന്നു. ചെന്നൈയിലെ സുദർശന്റെ വീട്ടിലേക്ക്...
3 mins
January 03, 2026
Vanitha
ദൃശ്യം to ദൃശ്യം
ദൃശ്യം സിനിമയുടെ ഒന്നിലും രണ്ടിലും സൂക്ഷിച്ച ട്വിസ്റ്റുകൾ മൂന്നാംഭാഗത്തിലും ഉണ്ടാകുമോ? വിശേഷങ്ങളുമായി അഡ്വ. ശാന്തി മായാദേവി
3 mins
January 03, 2026
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Vanitha
പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ
“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ
2 mins
December 06, 2025
Vanitha
കുറവുകളില്ലാതെ പുതുക്കാം അടുക്കള
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
4 mins
December 06, 2025
Vanitha
മൂലകോശദാനം എന്നാൽ എന്ത്?
ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം
1 min
December 06, 2025
Vanitha
മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ
മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ
3 mins
December 06, 2025
Listen
Translate
Change font size
