Try GOLD - Free

അമ്മത്തണലിൽ അദ്വൈത്

Vanitha

|

November 22, 2025

മകന് ഓട്ടിസം സ്ഥിരീകരിച്ചപ്പോൾ കുറ്റപ്പെടുത്തിയവർക്കു മുന്നിലേക്ക് അതേ മകൻ നേടിയ പുരസ്കാരങ്ങളുമായി എത്തിയ അമ്മയാണു സ്മൃതി

-  ബൈജു ഗോവിന്ദ്

അമ്മത്തണലിൽ അദ്വൈത്

ജന്മം നൽകിയ കുഞ്ഞിന് ഓട്ടിസമാണെന്നു തിരിച്ചറിഞ്ഞ നിമിഷം പ്രിയപ്പെട്ടവർക്കു മുന്നിൽ ഒറ്റപ്പെട്ടുപോയ അമ്മയാണു സ്മൃതി. "ഇതു പോലൊരു കുഞ്ഞിനെ നിനക്കെന്തിന് ?' എന്നു ചോദിച്ച് കുറ്റപ്പെടുത്താൻ മുന്നിൽ നിന്നവരിൽ സ്വന്തം അച്ഛനമ്മമാരും ഭർത്താവിന്റെ മാതാപിതാക്കളും ഉണ്ടായിരുന്നു.

ഉറക്കെയൊന്നു കരയാൻ പോലും ശബ്ദമില്ലാതെ അന്ന് ആ അമ്മ ഭർത്താവിനൊപ്പം ബെംഗളൂരുവിലേക്കു വണ്ടി കയറി. ഓട്ടിസം എന്ന അവസ്ഥയുടെ സങ്കീർണതകളുമായി ജനിച്ച അദ്വൈതിന് സ്വന്തം അമ്മയെ പോലും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.

കരഞ്ഞു ബഹളമുണ്ടാക്കിയ അദ്വൈതിനു മുന്നിൽ തെറപി സെന്ററുകൾ വാതിലടച്ചപ്പോൾ അവനെ പഠിപ്പിക്കാൻ സ്മൃതി എന്ന ഇരുപത്താറുകാരി ഓട്ടിസം പരിചരണത്തിൽ ബിരുദം നേടി അധ്യാപികയായി. രാപകലറിയാതെ കടന്നു പോയ 16 വർഷങ്ങളിലൂടെ അദ്വൈതിന്റെ പേര് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയപ്പോൾ ഈ അമ്മ ഇരിങ്ങാലക്കുടയിലെ ബന്ധുക്കളെ കാണാൻ വീണ്ടുമൊരു യാത്ര നടത്തി.

അപ്പോഴേക്കും യുഎസിലെ കലിഫോർണിയയിലുള്ള സ്റ്റാൻഫഡ് സർവകലാശാലയിൽ അതിഥിയായി പ്രസംഗം നടത്തിയ സ്മൃതിയെക്കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കഴിഞ്ഞിരുന്നു.

എംഎസ്സി മാത്തമാറ്റിക്സ് പൂർത്തിയാക്കി ഇരിങ്ങാലക്കുടയിൽ അധ്യാപികയായി ജോലി ചെയ്തിരുന്ന സമയത്താണ് സ്മൃതിയും രാജേഷുമായുള്ള വിവാഹം നടന്നത്.

ഐടി പ്രഫഷനലായ രാജേഷിനൊപ്പം സ്മൃതിയും ബെംഗളൂരുവിലേക്കു താമസം മാറ്റി. അവർക്ക് ആദ്യമുണ്ടായത് ഒരു ആൺകുഞ്ഞായിരുന്നു - ആദിത്യ ആർ. മേനോൻ, ഭർത്താവിന് അവധി കിട്ടുമ്പോഴെല്ലാം ആദിത്യനോടൊപ്പം സ്മൃതിയും രാജേഷും നാട്ടിൽ വരുമായിരുന്നു. ബന്ധുക്കളുടെ വീടുകൾ സന്ദർശിച്ച ശേഷമേ അവർ തിരികെ പോകാറുള്ളൂ. അങ്ങനെയിരിക്കെ, ആദിത്യന് മൂന്നു വയസ്സുള്ളപ്പോൾ സ്മൃതി രണ്ടാമതൊരു ആൺകുഞ്ഞിനു ജന്മം നൽകി. കുസൃതിയും കുറുമ്പുമായി പിറന്ന കുട്ടിക്ക് അവർ അദ്വൈത് എന്നു പേരിട്ടു.

ഒന്നര വയസ്സു തികയും വരെ അദ്വൈത് എല്ലാ കുട്ടികളേയും പോലെ ഓമനത്തമുള്ള മോണ കാട്ടി ചിരിച്ചു, കമിന്നു, പിച്ചവച്ചു നടന്നു തുടങ്ങി. ഇത്രയൊക്കെ ആയിട്ടും മകൻ വർത്തമാനം പറഞ്ഞു തുടങ്ങാതിരുന്നപ്പോൾ സ്മൃതിക്ക് എന്തോ വല്ലായ്മ തോന്നി. അവൻ ഒരു സെക്കൻഡ് പോലും ഒരിടത്ത് അടങ്ങിയൊതുങ്ങി ഇരിക്കുമായിരുന്നില്ല. ഡയപ്പർ കെട്ടുമ്പോൾ പോലും കുതറി ഓടുമായിരുന്നു.

MORE STORIES FROM Vanitha

Vanitha

Vanitha

പച്ചപ്പേകും കുഞ്ഞൻ പൂച്ചെടികൾ

പൂന്തോട്ടത്തിൽ നിലത്തിനു പച്ചപ്പു പകരാൻ കുഞ്ഞൻ പൂച്ചെടികൾ

time to read

1 mins

November 22, 2025

Vanitha

Vanitha

എന്റെ ലോകം മാറ്റിയ മെസ്സി

മെസ്സിയുടെ വേർപാടുമായി പൊരുത്തപ്പെടാനുള്ള ശ്രമങ്ങൾക്കിടെയാണ് പാർവതി ജയറാമിന്റെ ജീവിതത്തിലേക്ക് പുതിയ അതിഥി വിരുന്നെത്തിയത്

time to read

2 mins

November 22, 2025

Vanitha

Vanitha

അമ്മത്തണലിൽ അദ്വൈത്

മകന് ഓട്ടിസം സ്ഥിരീകരിച്ചപ്പോൾ കുറ്റപ്പെടുത്തിയവർക്കു മുന്നിലേക്ക് അതേ മകൻ നേടിയ പുരസ്കാരങ്ങളുമായി എത്തിയ അമ്മയാണു സ്മൃതി

time to read

3 mins

November 22, 2025

Vanitha

Vanitha

രണ്ടാം വട്ടം കണ്ടപ്പോൾ...

സെക്കൻഡ് ഇംപ്രഷനിൽ തുടങ്ങിയ പ്രണയയാത്രയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

രാഹുൽ യുഗം

ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ

time to read

2 mins

November 22, 2025

Vanitha

Vanitha

ഇക്കാന്റെ സ്വന്തം കാവേരി

നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ

സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്

time to read

3 mins

November 22, 2025

Vanitha

Vanitha

സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ

സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ

time to read

2 mins

November 22, 2025

Vanitha

Vanitha

ജോലിയിൽ ഒറ്റ മൈൻഡ്

ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും

time to read

3 mins

November 22, 2025

Vanitha

Vanitha

വീണ്ടും നീയെൻ കരം പിടിച്ചാൽ...

വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ

time to read

1 mins

November 22, 2025

Listen

Translate

Share

-
+

Change font size