Essayer OR - Gratuit
അമ്മത്തണലിൽ അദ്വൈത്
Vanitha
|November 22, 2025
മകന് ഓട്ടിസം സ്ഥിരീകരിച്ചപ്പോൾ കുറ്റപ്പെടുത്തിയവർക്കു മുന്നിലേക്ക് അതേ മകൻ നേടിയ പുരസ്കാരങ്ങളുമായി എത്തിയ അമ്മയാണു സ്മൃതി
ജന്മം നൽകിയ കുഞ്ഞിന് ഓട്ടിസമാണെന്നു തിരിച്ചറിഞ്ഞ നിമിഷം പ്രിയപ്പെട്ടവർക്കു മുന്നിൽ ഒറ്റപ്പെട്ടുപോയ അമ്മയാണു സ്മൃതി. "ഇതു പോലൊരു കുഞ്ഞിനെ നിനക്കെന്തിന് ?' എന്നു ചോദിച്ച് കുറ്റപ്പെടുത്താൻ മുന്നിൽ നിന്നവരിൽ സ്വന്തം അച്ഛനമ്മമാരും ഭർത്താവിന്റെ മാതാപിതാക്കളും ഉണ്ടായിരുന്നു.
ഉറക്കെയൊന്നു കരയാൻ പോലും ശബ്ദമില്ലാതെ അന്ന് ആ അമ്മ ഭർത്താവിനൊപ്പം ബെംഗളൂരുവിലേക്കു വണ്ടി കയറി. ഓട്ടിസം എന്ന അവസ്ഥയുടെ സങ്കീർണതകളുമായി ജനിച്ച അദ്വൈതിന് സ്വന്തം അമ്മയെ പോലും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.
കരഞ്ഞു ബഹളമുണ്ടാക്കിയ അദ്വൈതിനു മുന്നിൽ തെറപി സെന്ററുകൾ വാതിലടച്ചപ്പോൾ അവനെ പഠിപ്പിക്കാൻ സ്മൃതി എന്ന ഇരുപത്താറുകാരി ഓട്ടിസം പരിചരണത്തിൽ ബിരുദം നേടി അധ്യാപികയായി. രാപകലറിയാതെ കടന്നു പോയ 16 വർഷങ്ങളിലൂടെ അദ്വൈതിന്റെ പേര് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയപ്പോൾ ഈ അമ്മ ഇരിങ്ങാലക്കുടയിലെ ബന്ധുക്കളെ കാണാൻ വീണ്ടുമൊരു യാത്ര നടത്തി.
അപ്പോഴേക്കും യുഎസിലെ കലിഫോർണിയയിലുള്ള സ്റ്റാൻഫഡ് സർവകലാശാലയിൽ അതിഥിയായി പ്രസംഗം നടത്തിയ സ്മൃതിയെക്കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കഴിഞ്ഞിരുന്നു.
എംഎസ്സി മാത്തമാറ്റിക്സ് പൂർത്തിയാക്കി ഇരിങ്ങാലക്കുടയിൽ അധ്യാപികയായി ജോലി ചെയ്തിരുന്ന സമയത്താണ് സ്മൃതിയും രാജേഷുമായുള്ള വിവാഹം നടന്നത്.
ഐടി പ്രഫഷനലായ രാജേഷിനൊപ്പം സ്മൃതിയും ബെംഗളൂരുവിലേക്കു താമസം മാറ്റി. അവർക്ക് ആദ്യമുണ്ടായത് ഒരു ആൺകുഞ്ഞായിരുന്നു - ആദിത്യ ആർ. മേനോൻ, ഭർത്താവിന് അവധി കിട്ടുമ്പോഴെല്ലാം ആദിത്യനോടൊപ്പം സ്മൃതിയും രാജേഷും നാട്ടിൽ വരുമായിരുന്നു. ബന്ധുക്കളുടെ വീടുകൾ സന്ദർശിച്ച ശേഷമേ അവർ തിരികെ പോകാറുള്ളൂ. അങ്ങനെയിരിക്കെ, ആദിത്യന് മൂന്നു വയസ്സുള്ളപ്പോൾ സ്മൃതി രണ്ടാമതൊരു ആൺകുഞ്ഞിനു ജന്മം നൽകി. കുസൃതിയും കുറുമ്പുമായി പിറന്ന കുട്ടിക്ക് അവർ അദ്വൈത് എന്നു പേരിട്ടു.
ഒന്നര വയസ്സു തികയും വരെ അദ്വൈത് എല്ലാ കുട്ടികളേയും പോലെ ഓമനത്തമുള്ള മോണ കാട്ടി ചിരിച്ചു, കമിന്നു, പിച്ചവച്ചു നടന്നു തുടങ്ങി. ഇത്രയൊക്കെ ആയിട്ടും മകൻ വർത്തമാനം പറഞ്ഞു തുടങ്ങാതിരുന്നപ്പോൾ സ്മൃതിക്ക് എന്തോ വല്ലായ്മ തോന്നി. അവൻ ഒരു സെക്കൻഡ് പോലും ഒരിടത്ത് അടങ്ങിയൊതുങ്ങി ഇരിക്കുമായിരുന്നില്ല. ഡയപ്പർ കെട്ടുമ്പോൾ പോലും കുതറി ഓടുമായിരുന്നു.
Cette histoire est tirée de l'édition November 22, 2025 de Vanitha.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Vanitha
Vanitha
പിരിമുറുക്കം നിയന്ത്രിക്കാൻ അഞ്ചു വഴികൾ
വളരെ പ്രധാനപ്പെട്ടതും ഫലപ്രദവുമായ ചില പരിഹാര മാർഗങ്ങളെ പരിചയപ്പെടാം...
1 mins
January 17, 2026
Vanitha
ആഹാ, ഇവർ മിടുക്കരാണല്ലോ
ഗോൾഡ് മെഡലിലോ ഒന്നാം റാങ്കിലോ കാര്യമില്ല. വേണ്ടത് പ്രായോഗികമായ കഴിവുകളാണ്.
4 mins
January 17, 2026
Vanitha
ടേം ഇൻഷുറൻസ് എന്തിന് ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
January 17, 2026
Vanitha
അടുക്കത്തെ ആമയൂട്ട്
കൂർമാവതാരം ഉപദേവതയായ അടുക്കത്ത് ഭഗവതി ക്ഷേത്രത്തിലെ വിശേഷ വഴിപാടാണ് ആമയൂട്ട്. ചർമരോഗശമന പ്രാർഥനയുമായാണു ഭക്തർ ആമയൂട്ടിനെത്തുന്നത്
3 mins
January 17, 2026
Vanitha
'മണ്ണ് വേണ്ടാ' ചെടികൾ
ചട്ടിയോ മണ്ണോ ആവശ്യമില്ലാത്ത എയർ പ്ലാന്റ്സ് വളർത്തുന്ന വിധം
1 mins
January 17, 2026
Vanitha
RECYCLING UPCYCLING THRIFTING ഇതാണ് ട്രെൻഡ്
മിസ് യൂണിവേഴ്സ് മത്സരത്തിന്റെ പതിനൊന്ന് എഡിഷനുകളുടെ അണിയറ പ്രവർത്തക ന്യൂയോർക്കിൽ ഫാഷൻ ട്രെൻഡുകളിൽ ഗവേഷണം നടത്തുന്ന സ്റ്റൈലിസ്റ്റ്- സഞ്ജന ജോൺ
3 mins
January 17, 2026
Vanitha
പത്തിൽ പത്തും മധുരം
പത്തു മക്കളെ പ്രസവിച്ച രമ്യ പറയുന്നത് കുട്ടികളെ വളർത്തുന്നത് അത്ര പ്രയാസമുള്ള കാര്യമല്ലെന്നാണ് കൊട്ടിയൂരെ ബിഗ് ഫാമിലി വിശേഷങ്ങൾ
3 mins
January 17, 2026
Vanitha
ചിരിപ്രസാദം
മിമിക്സ് പരേഡിന് ജന്മം നൽകിയ കലാകാരന്മാരിൽ ഒരാളായ കെ.എസ്. പ്രസാദ് ചിരിലോകത്ത് അരനൂറ്റാണ്ടു പൂർത്തിയാക്കുന്നു
4 mins
January 17, 2026
Vanitha
Pookie പൂമ്പാറ്റ
ക്ലാസ് ടീച്ചറോട് പറയാതെ ക്ലാസിൽ നിന്ന് ഇറങ്ങിപ്പോയ കുസൃതി കുട്ടിയാണ് സർവ്വം മായ എന്ന സിനിമയിലൂടെ ഇഷ്ടം വാരിക്കൂട്ടുന്നത്
2 mins
January 17, 2026
Vanitha
ജിമ്മിൽ വേണോ അമിതാവേശം?
പുതുവർഷം മുതൽ ജിമ്മിൽ പോയി തുടങ്ങിയവരും പെട്ടെന്നു ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും അറിയാൻ
3 mins
January 17, 2026
Listen
Translate
Change font size

