Try GOLD - Free
കൊമയിലെ ആടുകൾ
Vanitha
|April 12, 2025
അൻപതാം വയസ്സിലാണു കുന്നുമ്മേൽ സതിദേവി അക്ഷരങ്ങൾ കൂട്ടിച്ചേർത്തു വായന തുടങ്ങുന്നത്. പിന്നെ സംഭവിച്ചത്...
"...അവൾ സന്തോഷത്തോടെ പറഞ്ഞു; എന്നാലും ഞാനദ്ഭുതത്തോടെ വിചാരിക്കുകയാ....എന്റെ ആട്, പുസ്തകം തിന്നുന്ന കാര്യം ബഷീർ എങ്ങനെ അറിഞ്ഞു? എനിക്കദ്ദേഹത്തോട് നേരിട്ടു ചോദിക്കാൻ തോന്നാ...ബഷീറിന്റെ നമ്പറുണ്ടോ കയ്യിൽ....
(യു.കെ. കുമാരന്റെ ആടുകളെ വളർത്തുന്ന വായനക്കാരി' എന്ന കഥയിൽ നിന്ന്) വായനശാലക്കാരനോടു ബഷീറിന്റെ നമ്പർ ചോദിച്ചത് എഴുത്തുകാരൻ യു. കെ.കുമാരന്റെ കഥാപാത്രമായ സതിദേവി യാണെങ്കിലും ജീവിതത്തിൽ ആ ചോദ്യം ചോദിച്ചത് കുന്നുമ്മേൽ സതിദേവിയാണ്.
കാസർകോട് ടൗണിൽ നിന്നു 25 കിലോമീറ്റർ അകലെ ബേഡകം പഞ്ചായത്തിലെ കൊമ എന്ന ഗ്രാമത്തിലാണു സതിദേവിയുടെ താമസം. അൻപതാം വയസ്സി ൽ അക്ഷരം കൂട്ടിവായിച്ചു തുടങ്ങിയ സതിദേവി കഴിഞ്ഞ കുറേ വർഷങ്ങളായി മലയാളത്തിലെ ക്ലാസിക് പുസ്തകങ്ങൾ വായിച്ചു കൊണ്ടിരിക്കുന്നു.
ആ വായനയാണു സതിദേവിയുടെ വാർധക്യം സുന്ദരമാക്കുന്നത്. വായന നൽകിയ ആ വെളിച്ചമാണ് അവരെ എഴുതാൻ പ്രേരിപ്പിക്കുന്നത്. എഴുത്തും വായനയും പിന്നെ കുറേ ആടുകളുമായി സതിദേവിയുടെ സായാഹ്നം മനോഹരമായി കടന്നുപോകുന്നു.
വേനൽച്ചൂടിൽ ഉരുകുകയാണു ചെങ്കല്ലിന്റെ തീനിറമുള്ള കൊമ. മംഗലാപുരം കാസർകോട് ദേശീയപാതയിൽ നിന്നു തിരിഞ്ഞു ബേഡകം വഴി കൊമയിലേക്കു പോകാൻ ആറേഴു ഹെയർപിൻ വളവുകൾ കയറണം. ചൂടിനു ശമനമില്ലെങ്കിലും ഇടയ്ക്കിടയ്ക്ക് മൊട്ടക്കുന്നുകൾ കാണാം. അതിനിടയിലൂടെ വല്ലപ്പോഴും വീശുന്ന കാറ്റ് ഒരാശ്വാസമാണ്. കുറ്റിച്ചെടികൾ മാത്രം വളരുന്ന ഈ കുന്നുകളിൽ ആടുകൾക്കുള്ള പച്ചപ്പ് മാത്രം ധാരാളമുണ്ട്. അതുകൊണ്ടാണ് ബേഡകം ആടുഗ്രാമമായി സർക്കാർ പ്രഖ്യാപിച്ചത്.
ഈ മലഞ്ചെരുവുകളിൽ ആടിനെ മേയാൻ വിടും. അൻപതും നൂറും ആടുകളുടെ സംഘങ്ങൾ ഇങ്ങനെ മേഞ്ഞുനടക്കും. വൈകുന്നേരത്തോടെ ആടുകളെ വീട്ടിലേക്കു തെളിക്കും. ഇതു കൊമയിലും പരിസരങ്ങളിലും കാണുന്ന ഗ്രാമീണ ജീവിതത്തിന്റെ രേഖാചിത്രം.
പതിനെട്ട് ആടുകൾ ഉള്ള കൂട്ടമായിരുന്നു സതിദേവിക്ക് ഉണ്ടായിരുന്നത്, രാവിലെ ആഹാരവും വെള്ളവും പിന്നെ വായിക്കാനുള്ള പുസ്തകവുമായി ആടുകളെയും തെളിച്ചുകൊണ്ട് സതിദേവി മലഞ്ചെരിവുകളിലേക്കു പോവും. കൂട്ടത്തിൽ കൈസർ എന്നും ഡയാന എന്നും പേരുള്ള രണ്ടു നായ്ക്കളുമുണ്ടാവും. അവരാണ് ആടുകളുടെ സംരക്ഷകർ.
This story is from the April 12, 2025 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
ടോക്സിക് ആകരുതേ ഡീ ടോക്സ് ഡയറ്റ്
ജൂസ് മാത്രം കഴിക്കുന്നതു ശരീരത്തിനു പല തരത്തിലുള്ള സമ്മർദം നൽകും. അശാസ്ത്രീയമായ ഡി ടോക്സ് ഡയറ്റ് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തെല്ലാം?
2 mins
February 28, 2026
Vanitha
കോവിഡ് കാലം കുട്ടികളെ ബാധിച്ചതെങ്ങനെ?
കോവിഡ് 19 കാലത്ത് ശൈശവം പിന്നിട്ട കുട്ടികൾ നേരിടുന്ന വളർച്ചാ പ്രശ്നങ്ങൾ ലക്ഷണങ്ങളിലൂടെ മനസ്സിലാക്കാം, പരിഹരിക്കാം
3 mins
February 28, 2026
Vanitha
കുട്ടികളും സുരക്ഷയും സോഷ്യൽ മീഡിയയും
സോഷ്യൽ മീഡിയയിൽ അപകീർത്തി ഉണ്ടാക്കുന്നതു മുതൽ ഡിജിറ്റൽ അറസ്റ്റ് വരെയായി തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുന്നു. സൈബർ ഇടത്തിൽ സുരക്ഷിതർ ആകാനും തട്ടിപ്പിൽ വീണാൽ രക്ഷപ്പെടാനും അറിയേണ്ട വിവരങ്ങൾ
2 mins
February 28, 2026
Vanitha
“വാർധക്യത്തെ ഞാനിങ്ങെടുക്കുവാ.
സിനിമയിൽ നായികയാകാനുള്ള അവസരം വേണ്ടെന്നു വച്ച ലതികാ വർമ്മയ്ക്ക് അറുപതു വയസ്സിനിപ്പുറം ഇഷ്ടങ്ങളെ സ്വന്തമാക്കുമ്പോൾ കൂടുതൽ ചെറുപ്പം
3 mins
February 28, 2026
Vanitha
ഓർമശക്തിയിൽ ഗിന്നസ് അജി
ഗിന്നസ് വേൾഡ് റെക്കോഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്, അറേബ്യൻ അവാർഡ്, കലാം അവാർഡ് - ഐ ക്യൂ മാൻ ഓഫ് കേരള എന്നാണ് അജി അറിയപ്പെടുന്നത്
2 mins
February 28, 2026
Vanitha
ജീവിതം മാറ്റാൻ ഒരു 'സീക്രട്ട്'
പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടാൻ നിങ്ങളെ പ്രാപ്തരാക്കുന്ന ഇമോഷനൽ ഇന്റലിജൻസിനെ കുറിച്ച് അറിയാം
2 mins
February 28, 2026
Vanitha
First On Wheels Trend on the go
കേരളത്തിലെ ആദ്യത്തെ ഫാഷൻ കാർട്ടുമായി ബിൻഷാദും മുൻഷിഫും
2 mins
February 28, 2026
Vanitha
വിരൽത്തുമ്പിലെ കരുതൽ
നഖങ്ങൾക്കു വേണം കൃത്യമായ പരിചരണവും ശ്രദ്ധയും
2 mins
February 28, 2026
Vanitha
അതിരുകളില്ലാത്ത നാട്ടിലൂടെ..
ലിംഗ സമത്വം പ്രാവർത്തികമാക്കിയ നോർഡിക് രാജ്യങ്ങളിലൊന്നായ സ്വീഡനിലെ അനുഭവങ്ങളുമായി മൂന്നു മലയാളി വനിതകൾ
4 mins
February 28, 2026
Vanitha
പറക്കാം സ്വപ്നങ്ങൾക്കൊപ്പം
നിർമാണം, സംവിധാനം, അഭിനയം, ഗാനരചന, വസ്ത്രാലങ്കാരം തുടങ്ങി വിവിധ റോളുകളാണ് ലേഡി വിത് ദി വിങ്സ് എന്ന സിനിമയിൽ സോഫി നിർവഹിക്കുന്നത്
1 min
February 28, 2026
Listen
Translate
Change font size
