कोशिश गोल्ड - मुक्त
കൊമയിലെ ആടുകൾ
Vanitha
|April 12, 2025
അൻപതാം വയസ്സിലാണു കുന്നുമ്മേൽ സതിദേവി അക്ഷരങ്ങൾ കൂട്ടിച്ചേർത്തു വായന തുടങ്ങുന്നത്. പിന്നെ സംഭവിച്ചത്...
"...അവൾ സന്തോഷത്തോടെ പറഞ്ഞു; എന്നാലും ഞാനദ്ഭുതത്തോടെ വിചാരിക്കുകയാ....എന്റെ ആട്, പുസ്തകം തിന്നുന്ന കാര്യം ബഷീർ എങ്ങനെ അറിഞ്ഞു? എനിക്കദ്ദേഹത്തോട് നേരിട്ടു ചോദിക്കാൻ തോന്നാ...ബഷീറിന്റെ നമ്പറുണ്ടോ കയ്യിൽ....
(യു.കെ. കുമാരന്റെ ആടുകളെ വളർത്തുന്ന വായനക്കാരി' എന്ന കഥയിൽ നിന്ന്) വായനശാലക്കാരനോടു ബഷീറിന്റെ നമ്പർ ചോദിച്ചത് എഴുത്തുകാരൻ യു. കെ.കുമാരന്റെ കഥാപാത്രമായ സതിദേവി യാണെങ്കിലും ജീവിതത്തിൽ ആ ചോദ്യം ചോദിച്ചത് കുന്നുമ്മേൽ സതിദേവിയാണ്.
കാസർകോട് ടൗണിൽ നിന്നു 25 കിലോമീറ്റർ അകലെ ബേഡകം പഞ്ചായത്തിലെ കൊമ എന്ന ഗ്രാമത്തിലാണു സതിദേവിയുടെ താമസം. അൻപതാം വയസ്സി ൽ അക്ഷരം കൂട്ടിവായിച്ചു തുടങ്ങിയ സതിദേവി കഴിഞ്ഞ കുറേ വർഷങ്ങളായി മലയാളത്തിലെ ക്ലാസിക് പുസ്തകങ്ങൾ വായിച്ചു കൊണ്ടിരിക്കുന്നു.
ആ വായനയാണു സതിദേവിയുടെ വാർധക്യം സുന്ദരമാക്കുന്നത്. വായന നൽകിയ ആ വെളിച്ചമാണ് അവരെ എഴുതാൻ പ്രേരിപ്പിക്കുന്നത്. എഴുത്തും വായനയും പിന്നെ കുറേ ആടുകളുമായി സതിദേവിയുടെ സായാഹ്നം മനോഹരമായി കടന്നുപോകുന്നു.
വേനൽച്ചൂടിൽ ഉരുകുകയാണു ചെങ്കല്ലിന്റെ തീനിറമുള്ള കൊമ. മംഗലാപുരം കാസർകോട് ദേശീയപാതയിൽ നിന്നു തിരിഞ്ഞു ബേഡകം വഴി കൊമയിലേക്കു പോകാൻ ആറേഴു ഹെയർപിൻ വളവുകൾ കയറണം. ചൂടിനു ശമനമില്ലെങ്കിലും ഇടയ്ക്കിടയ്ക്ക് മൊട്ടക്കുന്നുകൾ കാണാം. അതിനിടയിലൂടെ വല്ലപ്പോഴും വീശുന്ന കാറ്റ് ഒരാശ്വാസമാണ്. കുറ്റിച്ചെടികൾ മാത്രം വളരുന്ന ഈ കുന്നുകളിൽ ആടുകൾക്കുള്ള പച്ചപ്പ് മാത്രം ധാരാളമുണ്ട്. അതുകൊണ്ടാണ് ബേഡകം ആടുഗ്രാമമായി സർക്കാർ പ്രഖ്യാപിച്ചത്.
ഈ മലഞ്ചെരുവുകളിൽ ആടിനെ മേയാൻ വിടും. അൻപതും നൂറും ആടുകളുടെ സംഘങ്ങൾ ഇങ്ങനെ മേഞ്ഞുനടക്കും. വൈകുന്നേരത്തോടെ ആടുകളെ വീട്ടിലേക്കു തെളിക്കും. ഇതു കൊമയിലും പരിസരങ്ങളിലും കാണുന്ന ഗ്രാമീണ ജീവിതത്തിന്റെ രേഖാചിത്രം.
പതിനെട്ട് ആടുകൾ ഉള്ള കൂട്ടമായിരുന്നു സതിദേവിക്ക് ഉണ്ടായിരുന്നത്, രാവിലെ ആഹാരവും വെള്ളവും പിന്നെ വായിക്കാനുള്ള പുസ്തകവുമായി ആടുകളെയും തെളിച്ചുകൊണ്ട് സതിദേവി മലഞ്ചെരിവുകളിലേക്കു പോവും. കൂട്ടത്തിൽ കൈസർ എന്നും ഡയാന എന്നും പേരുള്ള രണ്ടു നായ്ക്കളുമുണ്ടാവും. അവരാണ് ആടുകളുടെ സംരക്ഷകർ.
यह कहानी Vanitha के April 12, 2025 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Vanitha से और कहानियाँ
Vanitha
മെസി ഇതറിയുന്നുവോ
ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം
2 mins
May 23, 2026
Vanitha
ഇതു സ്വപ്നം പൂക്കുമിടം
കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്
2 mins
May 23, 2026
Vanitha
POWER, TAILORED
ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്
1 mins
May 23, 2026
Vanitha
പുതിയ കാലത്തെ ഡ്രീം ജോബ്സ്
ഡോക്ടർ, എൻജിനീയർ തുടങ്ങിയ പരമ്പരാഗത തൊഴിൽ സങ്കൽപങ്ങളിൽ മാറ്റം വന്നു. എഐ അടിസ്ഥാനമാക്കിയു ള്ള ഡ്രീം ജോബ് ലിസ്റ്റിലെ പുതുജോലികൾ പരിചയപ്പെടാം
2 mins
May 23, 2026
Vanitha
ട്രെൻഡാണ് ഹൈബ്രിഡ് പേരന്റിങ്
ജെൻ സി തലമുറ മാതാപിതാക്കൾക്കിടയിൽ ട്രെൻഡാവുന്ന ഹൈബ്രിഡ് പേരന്റിങ് ശൈലിയെക്കുറിച്ചറിയാം
2 mins
May 23, 2026
Vanitha
മെനോപോസ് ഭക്ഷണത്തിലുണ്ട് പരിഹാരം
ആർത്തവവിരാമം അടുത്തെത്തിയോ? ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
2 mins
May 23, 2026
Vanitha
പട്ടാള വേഷത്തിലും പണത്തട്ടിപ്പ്
സോഷ്യൽ മീഡിയയിൽ അപകീർത്തി ഉണ്ടാക്കുന്നതു മുതൽ ഡിജിറ്റൽ അറസ്റ്റ് വരെയായി തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുന്നു. സൈബർ ഇടത്തിൽ സുരക്ഷിതർ ആകാനും തട്ടിപ്പിൽ വീണാൽ രക്ഷപ്പെടാനും അറിയേണ്ട വിവരങ്ങൾ
2 mins
May 23, 2026
Vanitha
നൂലഴകിൻ കൂട്ടുകാരി
സൂചിയും നൂലും കൊണ്ടു വിസ്മയക്കാഴ്ചകൾ തയാറാക്കുന്ന ഷീല സോണിയുടെ വിജയവിശേഷങ്ങൾ
2 mins
May 23, 2026
Vanitha
എങ്ങനെ വേണം ഹൂഡഡ് ഐ മേക്കപ്
സെലിബ്രിറ്റി സ്റ്റൈൽ നേടാൻ അറിയാം ചില കാര്യങ്ങൾ
1 mins
May 23, 2026
Vanitha
നീറുമെൻ പ്രാണനിൽ നീ ആശതൻ തേനൊഴുക്കി
ഗാനം പോലെ മധുരമായ പ്രണയകഥ പങ്കുവയ്ക്കുന്നു മീനുവും ടിനോയും
2 mins
May 23, 2026
Listen
Translate
Change font size

