Poging GOUD - Vrij
കൊമയിലെ ആടുകൾ
Vanitha
|April 12, 2025
അൻപതാം വയസ്സിലാണു കുന്നുമ്മേൽ സതിദേവി അക്ഷരങ്ങൾ കൂട്ടിച്ചേർത്തു വായന തുടങ്ങുന്നത്. പിന്നെ സംഭവിച്ചത്...
"...അവൾ സന്തോഷത്തോടെ പറഞ്ഞു; എന്നാലും ഞാനദ്ഭുതത്തോടെ വിചാരിക്കുകയാ....എന്റെ ആട്, പുസ്തകം തിന്നുന്ന കാര്യം ബഷീർ എങ്ങനെ അറിഞ്ഞു? എനിക്കദ്ദേഹത്തോട് നേരിട്ടു ചോദിക്കാൻ തോന്നാ...ബഷീറിന്റെ നമ്പറുണ്ടോ കയ്യിൽ....
(യു.കെ. കുമാരന്റെ ആടുകളെ വളർത്തുന്ന വായനക്കാരി' എന്ന കഥയിൽ നിന്ന്) വായനശാലക്കാരനോടു ബഷീറിന്റെ നമ്പർ ചോദിച്ചത് എഴുത്തുകാരൻ യു. കെ.കുമാരന്റെ കഥാപാത്രമായ സതിദേവി യാണെങ്കിലും ജീവിതത്തിൽ ആ ചോദ്യം ചോദിച്ചത് കുന്നുമ്മേൽ സതിദേവിയാണ്.
കാസർകോട് ടൗണിൽ നിന്നു 25 കിലോമീറ്റർ അകലെ ബേഡകം പഞ്ചായത്തിലെ കൊമ എന്ന ഗ്രാമത്തിലാണു സതിദേവിയുടെ താമസം. അൻപതാം വയസ്സി ൽ അക്ഷരം കൂട്ടിവായിച്ചു തുടങ്ങിയ സതിദേവി കഴിഞ്ഞ കുറേ വർഷങ്ങളായി മലയാളത്തിലെ ക്ലാസിക് പുസ്തകങ്ങൾ വായിച്ചു കൊണ്ടിരിക്കുന്നു.
ആ വായനയാണു സതിദേവിയുടെ വാർധക്യം സുന്ദരമാക്കുന്നത്. വായന നൽകിയ ആ വെളിച്ചമാണ് അവരെ എഴുതാൻ പ്രേരിപ്പിക്കുന്നത്. എഴുത്തും വായനയും പിന്നെ കുറേ ആടുകളുമായി സതിദേവിയുടെ സായാഹ്നം മനോഹരമായി കടന്നുപോകുന്നു.
വേനൽച്ചൂടിൽ ഉരുകുകയാണു ചെങ്കല്ലിന്റെ തീനിറമുള്ള കൊമ. മംഗലാപുരം കാസർകോട് ദേശീയപാതയിൽ നിന്നു തിരിഞ്ഞു ബേഡകം വഴി കൊമയിലേക്കു പോകാൻ ആറേഴു ഹെയർപിൻ വളവുകൾ കയറണം. ചൂടിനു ശമനമില്ലെങ്കിലും ഇടയ്ക്കിടയ്ക്ക് മൊട്ടക്കുന്നുകൾ കാണാം. അതിനിടയിലൂടെ വല്ലപ്പോഴും വീശുന്ന കാറ്റ് ഒരാശ്വാസമാണ്. കുറ്റിച്ചെടികൾ മാത്രം വളരുന്ന ഈ കുന്നുകളിൽ ആടുകൾക്കുള്ള പച്ചപ്പ് മാത്രം ധാരാളമുണ്ട്. അതുകൊണ്ടാണ് ബേഡകം ആടുഗ്രാമമായി സർക്കാർ പ്രഖ്യാപിച്ചത്.
ഈ മലഞ്ചെരുവുകളിൽ ആടിനെ മേയാൻ വിടും. അൻപതും നൂറും ആടുകളുടെ സംഘങ്ങൾ ഇങ്ങനെ മേഞ്ഞുനടക്കും. വൈകുന്നേരത്തോടെ ആടുകളെ വീട്ടിലേക്കു തെളിക്കും. ഇതു കൊമയിലും പരിസരങ്ങളിലും കാണുന്ന ഗ്രാമീണ ജീവിതത്തിന്റെ രേഖാചിത്രം.
പതിനെട്ട് ആടുകൾ ഉള്ള കൂട്ടമായിരുന്നു സതിദേവിക്ക് ഉണ്ടായിരുന്നത്, രാവിലെ ആഹാരവും വെള്ളവും പിന്നെ വായിക്കാനുള്ള പുസ്തകവുമായി ആടുകളെയും തെളിച്ചുകൊണ്ട് സതിദേവി മലഞ്ചെരിവുകളിലേക്കു പോവും. കൂട്ടത്തിൽ കൈസർ എന്നും ഡയാന എന്നും പേരുള്ള രണ്ടു നായ്ക്കളുമുണ്ടാവും. അവരാണ് ആടുകളുടെ സംരക്ഷകർ.
Dit verhaal komt uit de April 12, 2025 -editie van Vanitha.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Vanitha
Vanitha
പച്ചപ്പേകും കുഞ്ഞൻ പൂച്ചെടികൾ
പൂന്തോട്ടത്തിൽ നിലത്തിനു പച്ചപ്പു പകരാൻ കുഞ്ഞൻ പൂച്ചെടികൾ
1 mins
November 22, 2025
Vanitha
എന്റെ ലോകം മാറ്റിയ മെസ്സി
മെസ്സിയുടെ വേർപാടുമായി പൊരുത്തപ്പെടാനുള്ള ശ്രമങ്ങൾക്കിടെയാണ് പാർവതി ജയറാമിന്റെ ജീവിതത്തിലേക്ക് പുതിയ അതിഥി വിരുന്നെത്തിയത്
2 mins
November 22, 2025
Vanitha
അമ്മത്തണലിൽ അദ്വൈത്
മകന് ഓട്ടിസം സ്ഥിരീകരിച്ചപ്പോൾ കുറ്റപ്പെടുത്തിയവർക്കു മുന്നിലേക്ക് അതേ മകൻ നേടിയ പുരസ്കാരങ്ങളുമായി എത്തിയ അമ്മയാണു സ്മൃതി
3 mins
November 22, 2025
Vanitha
രണ്ടാം വട്ടം കണ്ടപ്പോൾ...
സെക്കൻഡ് ഇംപ്രഷനിൽ തുടങ്ങിയ പ്രണയയാത്രയുടെ കഥ
1 mins
November 22, 2025
Vanitha
രാഹുൽ യുഗം
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ
2 mins
November 22, 2025
Vanitha
ഇക്കാന്റെ സ്വന്തം കാവേരി
നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ
1 mins
November 22, 2025
Vanitha
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
3 mins
November 22, 2025
Vanitha
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
2 mins
November 22, 2025
Vanitha
ജോലിയിൽ ഒറ്റ മൈൻഡ്
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
3 mins
November 22, 2025
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Listen
Translate
Change font size
