Try GOLD - Free

ആകാശം തൊട്ട ആത്മവിശ്വാസം

Vanitha

|

June 10, 2023

പോളിയോ ബാധിച്ച് തളർന്ന കാലുകൾ, പ്രീഡിഗ്രി മാത്രം വിദ്യാഭ്യാസയോഗ്യത, എന്നിട്ടും എസ്. രാധാംബിക ഉപഗ്രഹങ്ങളുടെയും ബഹിരാകാശ പേടകങ്ങളുടെയും നിർമാണപങ്കാളിയായത് ഒരു അത്ഭുത കഥയാണ്

- വി. ആർ. ജ്യോതിഷ്

ആകാശം തൊട്ട ആത്മവിശ്വാസം

ഭൂമിയിൽ നിന്ന് ഏറെ അകലെ, ആകാശത്തിനും അപ്പുറം, ബഹിരാകാശത്തേക്കു കുതിക്കുന്ന പേടകങ്ങളിൽ, ഭ്രമണപഥങ്ങളിൽ ചുറ്റിത്തിരിയുന്ന ഉപഗ്രഹങ്ങളിൽ, ഇന്ത്യയുടെ അഭിമാനപദ്ധതിയായ മംഗൾയാനിൽ രാധാംബികയുടെ കയ്യൊപ്പുണ്ട്. ശിവവാസു ഇലക്ട്രോണിക്സ് എന്ന മുദ്രയുണ്ട്. അതിലുപരി രണ്ടര വയസ്സിൽ പോളിയോ ബാധിച്ചു കാലുകൾ തളർന്നുപോയ ഒരു പെൺകുട്ടിയുടെ പോരാട്ടകഥയുണ്ട്. സഹജീവി സ്നേഹവും കാരുണ്യവുമുണ്ട്. പറഞ്ഞു പഴകിയതാണെങ്കിലും പറയാം, രാധാംബികയെപ്പോലെയുള്ളവർ ജീവിച്ചിരിക്കുന്നതു കൊണ്ടാണ് ഈ ഭൂമി ഇങ്ങനെയെങ്കിലും നില നിൽക്കുന്നത്.

തിരുവനന്തപുരത്ത് അമ്പലമുക്കിലുള്ള പഴയ തറവാട്ടു വീട്. അമ്പലത്തിന്റെ വീട് എന്നാണു പേര്. ഗവൺമെന്റ് പ്രസ്സിൽ ഉദ്യോഗസ്ഥനായിരുന്ന വാസുപിള്ളയും ഭാര്യ സരോജിനിയുമായിരുന്നു ആ വീട്ടിൽ താമസിച്ചിരുന്നത്. ആ ദമ്പതികൾക്ക് ഏഴു മക്കൾ. നാലു പെണ്ണും മൂന്ന് ആണും. ഇതിൽ ആറാം സ്ഥാനക്കാരിയാണു രാധാംബിക. രണ്ടര വയസ്സിൽ പോളിയോ ബാധിച്ചു. 40 ദിവസം അബോധാവസ്ഥയിൽ കിടന്നു. ബോധം തിരിച്ചുവന്നപ്പോൾ കാലുകൾ തളർന്നിരുന്നു. പിന്നീടൊരിക്കലും നിവർന്നുനിന്നിട്ടില്ല. ഊന്നുവടിയുടെ സഹായമില്ലാതെ നടന്നിട്ടില്ല.

അപവാദങ്ങൾക്കും അവഗണനകൾക്കും വട്ടപ്പേരിനും പരിഹാസങ്ങൾക്കും ഇടയിലൂടെ ആ പെൺകുട്ടി വളർന്നു. അമ്പലമുക്ക് ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിൽ നിന്നു പത്താംക്ലാസ് പാസായി. കരമന എൻഎസ്എസ് കോളജിൽ നിന്ന് പ്രീഡിഗ്രി തോറ്റു. തുടർന്നു പഠിച്ചില്ല. നിത്യദുഃഖത്തിന്റെ കയത്തിലേക്കു വീണു.

"സ്വന്തം വൈകല്യത്തേക്കാൾ സമൂഹത്തിന്റെ മനോഭാവമാണ് എന്നെ തളർത്തിയത്. കളിയാക്കി ചിരിക്കാത്ത ഒരു മുഖവും ഞാനന്നു പുറത്തു കണ്ടിട്ടില്ല.' ഏഴു മക്കളിൽ ആറു പേരെയും പഠിപ്പിച്ചു നല്ല നിലയിൽ വിവാഹം കഴിപ്പിച്ചെങ്കിലും വാസുപിള്ളയ്ക്ക് രാധാംബിക വലിയ ദുഃഖമായിരുന്നു. തങ്ങളുടെ കാലശേഷം അവൾ എന്തു ചെയ്യുമെന്ന ആശങ്ക. എങ്കിലും അവർ രാധാംബികയെ തങ്ങളോടു ചേർത്തു നിർത്തി. മറ്റാരേക്കാളും സ്നേഹം നൽകി.

MORE STORIES FROM Vanitha

Vanitha

Vanitha

ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ

ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ

time to read

1 mins

October 11, 2025

Vanitha

Vanitha

കൂട്ടുകൂടാം, കുട്ടികളോട്

മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ

time to read

2 mins

September 27, 2025

Vanitha

Vanitha

പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്

കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം

time to read

1 mins

September 27, 2025

Vanitha

Vanitha

BE കൂൾ

ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം

time to read

4 mins

September 27, 2025

Vanitha

Vanitha

പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം

ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ

time to read

4 mins

September 27, 2025

Vanitha

Vanitha

യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക

ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി

time to read

1 mins

September 27, 2025

Vanitha

Vanitha

സ്കിൻ സൈക്ലിങ്

ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്

time to read

2 mins

September 27, 2025

Vanitha

Vanitha

അടവിനും അഭിനയത്തിനും കളരി

മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി

time to read

1 mins

September 27, 2025

Vanitha

Vanitha

ലേഡി ഫൈറ്റ് MASTER

ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു

time to read

3 mins

September 27, 2025

Vanitha

Vanitha

രാജവെമ്പാലയും അണലിയും നിസ്സാ...രം

“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്

time to read

2 mins

September 27, 2025

Translate

Share

-
+

Change font size