ഭൂമിയിൽ നിന്ന് ഏറെ അകലെ, ആകാശത്തിനും അപ്പുറം, ബഹിരാകാശത്തേക്കു കുതിക്കുന്ന പേടകങ്ങളിൽ, ഭ്രമണപഥങ്ങളിൽ ചുറ്റിത്തിരിയുന്ന ഉപഗ്രഹങ്ങളിൽ, ഇന്ത്യയുടെ അഭിമാനപദ്ധതിയായ മംഗൾയാനിൽ രാധാംബികയുടെ കയ്യൊപ്പുണ്ട്. ശിവവാസു ഇലക്ട്രോണിക്സ് എന്ന മുദ്രയുണ്ട്. അതിലുപരി രണ്ടര വയസ്സിൽ പോളിയോ ബാധിച്ചു കാലുകൾ തളർന്നുപോയ ഒരു പെൺകുട്ടിയുടെ പോരാട്ടകഥയുണ്ട്. സഹജീവി സ്നേഹവും കാരുണ്യവുമുണ്ട്. പറഞ്ഞു പഴകിയതാണെങ്കിലും പറയാം, രാധാംബികയെപ്പോലെയുള്ളവർ ജീവിച്ചിരിക്കുന്നതു കൊണ്ടാണ് ഈ ഭൂമി ഇങ്ങനെയെങ്കിലും നില നിൽക്കുന്നത്.
തിരുവനന്തപുരത്ത് അമ്പലമുക്കിലുള്ള പഴയ തറവാട്ടു വീട്. അമ്പലത്തിന്റെ വീട് എന്നാണു പേര്. ഗവൺമെന്റ് പ്രസ്സിൽ ഉദ്യോഗസ്ഥനായിരുന്ന വാസുപിള്ളയും ഭാര്യ സരോജിനിയുമായിരുന്നു ആ വീട്ടിൽ താമസിച്ചിരുന്നത്. ആ ദമ്പതികൾക്ക് ഏഴു മക്കൾ. നാലു പെണ്ണും മൂന്ന് ആണും. ഇതിൽ ആറാം സ്ഥാനക്കാരിയാണു രാധാംബിക. രണ്ടര വയസ്സിൽ പോളിയോ ബാധിച്ചു. 40 ദിവസം അബോധാവസ്ഥയിൽ കിടന്നു. ബോധം തിരിച്ചുവന്നപ്പോൾ കാലുകൾ തളർന്നിരുന്നു. പിന്നീടൊരിക്കലും നിവർന്നുനിന്നിട്ടില്ല. ഊന്നുവടിയുടെ സഹായമില്ലാതെ നടന്നിട്ടില്ല.
അപവാദങ്ങൾക്കും അവഗണനകൾക്കും വട്ടപ്പേരിനും പരിഹാസങ്ങൾക്കും ഇടയിലൂടെ ആ പെൺകുട്ടി വളർന്നു. അമ്പലമുക്ക് ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിൽ നിന്നു പത്താംക്ലാസ് പാസായി. കരമന എൻഎസ്എസ് കോളജിൽ നിന്ന് പ്രീഡിഗ്രി തോറ്റു. തുടർന്നു പഠിച്ചില്ല. നിത്യദുഃഖത്തിന്റെ കയത്തിലേക്കു വീണു.
"സ്വന്തം വൈകല്യത്തേക്കാൾ സമൂഹത്തിന്റെ മനോഭാവമാണ് എന്നെ തളർത്തിയത്. കളിയാക്കി ചിരിക്കാത്ത ഒരു മുഖവും ഞാനന്നു പുറത്തു കണ്ടിട്ടില്ല.' ഏഴു മക്കളിൽ ആറു പേരെയും പഠിപ്പിച്ചു നല്ല നിലയിൽ വിവാഹം കഴിപ്പിച്ചെങ്കിലും വാസുപിള്ളയ്ക്ക് രാധാംബിക വലിയ ദുഃഖമായിരുന്നു. തങ്ങളുടെ കാലശേഷം അവൾ എന്തു ചെയ്യുമെന്ന ആശങ്ക. എങ്കിലും അവർ രാധാംബികയെ തങ്ങളോടു ചേർത്തു നിർത്തി. മറ്റാരേക്കാളും സ്നേഹം നൽകി.
Bu hikaye Vanitha dergisinin June 10, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin June 10, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
വീട്ടിൽ വളർത്തല്ലേ ഈ ചെടികൾ
അരളി മാത്രമല്ല വിഷസാന്നിധ്യമുള്ള ഈ ചെടികളെയും സൂക്ഷിച്ചോളൂ...
യൂറോപ്പിൽ ജോലി കണ്ടെത്താം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു
മനക്കരുത്തിന്റെ ക്യാപ്റ്റൻ
ഓസ്ട്രേലിയൻ പട്ടാളക്കാർക്കു മനക്കരുത്തേകാൻ ചാപ്ലിൻ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട മലയാളി വനിത സ്മൃതി എം. കൃഷ്ണ
സ്കിൻ കെയർ ഉൽപന്നങ്ങളുടെ ഫലം ലഭിക്കാൻ
ചർമപ്രശ്നങ്ങൾ പരിഹരിച്ചു സുന്ദരമായ ചർമം സ്വന്തമാക്കാൻ കാത്തിരിക്കുക തന്നെ വേണം
കുഞ്ഞുങ്ങൾക്ക് എപ്പോൾ മുതൽ പഴങ്ങൾ നൽകാം
കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും പഴങ്ങൾ വളരെ സഹായകമാണ്
വർണങ്ങൾ പൂക്കും സന്ധ്യയിൽ
ഈ സന്ധ്യക്കു വിഷാദവും കണ്ണീരുമില്ല. ഏഴു നിറങ്ങളുള്ള മഴവില്ലും സ്വപ്നങ്ങളുടെ വർണപ്പൂക്കൂടയുമാണ് ആ മനസ്സ്
നോൺ വെജ് ഇല്ലാതെ പ്രോട്ടീൻ കബാബ്
സോയാ ബിൻ ഉപയോഗിച്ച് കബാബ് ഉണ്ടാക്കാൻ എത്ര എളുപ്പം
ലഞ്ച് ബെല്ലടിച്ചു കയ്യിലെടുക്കാം ചോറ്റുപാത്രം
തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന കേന്ദ്രീകൃത അടുക്കളയിൽ പാചകവും പാക്കിങ്ങും ചൂടാറാതെ നടക്കും
മുഖം പൂവായ് വിരിയാൻ
നമുക്കറിയാത്ത പല ഗുണങ്ങളുമുണ്ട് ഫെയ്സ് യോഗയ്ക്ക്. എളുപ്പത്തിൽ ചെയ്യാവുന്ന മുഖ പേശീചലനങ്ങളും മസാജും ശീലമാക്കിക്കോളു
ഒരേ ഇടത്തു പതിവാക്കണ്ട ഇഞ്ചി കൃഷി
അടുക്കളത്തോട്ടത്തിൽ വിത്തു നട്ടു വളർത്തി പരിപാലിക്കാം ഇഞ്ചി