കുട്ടികൾ വാശി പിടിച്ചതു കാരണമാണ് വീട്ടിൽ അരുമമൃഗങ്ങളെ വളർത്താമെന്നു തീരുമാനിച്ചത്. നായ്ക്കൾ വാലാട്ടുന്നതു സ്നേഹം കാണിക്കുന്നതാണെന്നുള്ള കേട്ടറിവുണ്ട്. വീട്ടിൽ നായയെ വളർത്തി തുടങ്ങിയപ്പോഴാണു മനസ്സിലാകുന്നത്. വാലാട്ടൽ മാത്രമല്ല, ഇടയ്ക്ക് നിലത്തു കിടന്നു കണ്ണിൽ നോക്കാതിരിക്കും. പൂച്ചയാണെങ്കിൽ നമ്മൾ ദേഷ്യപ്പെട്ടാൽ നിലത്തു വയറും കാണിച്ചു കിടക്കും. ഇതെന്താ സംഭവമെന്നു മനസ്സിലായതേയില്ല. വെറ്ററിനറി ഡോക്ടറാണു പറഞ്ഞു തന്നത്. ഇതിലൂടെയെല്ലാം അവർ ചില കാര്യങ്ങൾ പറയാൻ ശ്രമിക്കുകയാണെന്ന്. വാലാട്ടലും കുരയും ശബ്ദങ്ങളും മാത്രമല്ല അരുമകളുടെ ഭാഷ. അരുമമൃഗങ്ങളെ അടുത്തറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ.
അറിയാം സ്നേഹത്തിന്റെ ഭാഷ
ചെന്നായ്ക്കളും നായ്ക്കളും ഒരേ കുടുംബമാണ്. അതുകൊണ്ടു തന്നെ നായ്ക്കളുടെ ചില സ്വഭാവങ്ങൾ ചെന്നായ്ക്കളുടേതിനു സമാനമാണ്. ചെന്നായ്ക്കൾ കൂട്ടമായാണു ജീവിക്കാറ്. ഓരോ സംഘത്തിനും ഒരു നേതാവുണ്ടാകും. ഇതേ രീതി നായ്ക്കൾക്കുമുണ്ട്. വളർത്തു നായ് അതിന്റെ ഉടമയെയാകും നേതാവായി കാണുന്നത്. നായ്ക്കൾ തന്റെ ഉടമയെ വിശ്വസിക്കുകയും വിശ്വസ്തത പ്രകടിപ്പിക്കുകയും ചെയ്യും. വാലാട്ടുന്നതു മാത്രമല്ല, നായ്ക്കളുടെ സ്നേഹപ്രകടനം. വാലാട്ടുന്നതിനൊപ്പം ദേഹം ഇളക്കുന്നതും ഉടമയോടുള്ള സ്നേഹപ്രകടനമാണ്.
ഓർമയില്ലേ, മിന്നാരം സിനിമയിൽ ബോംബ് എറിഞ്ഞ ഉടമയ്ക്കു തന്നെ നൽകാൻ ശ്രമിക്കുന്ന നായയെ വടിയോ ബോളോ എറിഞ്ഞാൽ നായ എടുത്തു നൽകും. ഇതിലൂടെ ഉടമയോടുള്ള വിശ്വസ്തത പ്രകടിപ്പിക്കുകയാണു ചെയ്യുന്നത്.
പൂച്ച മലർന്നോ ചരിഞ്ഞോ കിടന്നു വയർ കാണിച്ചാണ് വിശ്വസ്തത പ്രകടിപ്പിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ പൂച്ചയുടെ വയറിൽ തൊടാനോ നോവിക്കാനോ ശ്രമിക്കരുത്. ലോലമായ ഇടമായതിനാൽ അസ്വസ്ഥത അനുഭവപ്പെട്ടാൽ പൂച്ച മാന്താനോ കടിക്കാനോ സാധ്യതയുണ്ട്. ചിലപ്പോഴെല്ലാം പൂച്ച കതകിലോ ഫർണിച്ചറിലോ ദേഹം ഉരസുന്നത് കണ്ടിട്ടില്ലേ.. " ഇത് എന്റെ ഇടമാണ്' എന്നത് അടയാളപ്പെടുത്താൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
ആം സോ ഹാപ്പി
സന്തോഷത്തിലാണെങ്കിൽ ശാന്തസ്വഭാവത്തോടെയിരിക്കാനാണു നായ്ക്കൾ ശ്രമിക്കുക. നായയുടെ ശരീരവും ശാന്തമായി കാണപ്പെടും. വായ് സാധാരണ രീതിയിൽ തുറന്നിരിക്കും. ചെവികൾ സ്വാഭാവികമായി ഉയർന്ന നിലയിലാകും കാണപ്പെടുക. വാലാട്ടുകയും ചെയ്യും.
Diese Geschichte stammt aus der June 24, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der June 24, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
വീട്ടിൽ വളർത്തല്ലേ ഈ ചെടികൾ
അരളി മാത്രമല്ല വിഷസാന്നിധ്യമുള്ള ഈ ചെടികളെയും സൂക്ഷിച്ചോളൂ...
യൂറോപ്പിൽ ജോലി കണ്ടെത്താം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു
മനക്കരുത്തിന്റെ ക്യാപ്റ്റൻ
ഓസ്ട്രേലിയൻ പട്ടാളക്കാർക്കു മനക്കരുത്തേകാൻ ചാപ്ലിൻ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട മലയാളി വനിത സ്മൃതി എം. കൃഷ്ണ
സ്കിൻ കെയർ ഉൽപന്നങ്ങളുടെ ഫലം ലഭിക്കാൻ
ചർമപ്രശ്നങ്ങൾ പരിഹരിച്ചു സുന്ദരമായ ചർമം സ്വന്തമാക്കാൻ കാത്തിരിക്കുക തന്നെ വേണം
കുഞ്ഞുങ്ങൾക്ക് എപ്പോൾ മുതൽ പഴങ്ങൾ നൽകാം
കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും പഴങ്ങൾ വളരെ സഹായകമാണ്
വർണങ്ങൾ പൂക്കും സന്ധ്യയിൽ
ഈ സന്ധ്യക്കു വിഷാദവും കണ്ണീരുമില്ല. ഏഴു നിറങ്ങളുള്ള മഴവില്ലും സ്വപ്നങ്ങളുടെ വർണപ്പൂക്കൂടയുമാണ് ആ മനസ്സ്
നോൺ വെജ് ഇല്ലാതെ പ്രോട്ടീൻ കബാബ്
സോയാ ബിൻ ഉപയോഗിച്ച് കബാബ് ഉണ്ടാക്കാൻ എത്ര എളുപ്പം
ലഞ്ച് ബെല്ലടിച്ചു കയ്യിലെടുക്കാം ചോറ്റുപാത്രം
തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന കേന്ദ്രീകൃത അടുക്കളയിൽ പാചകവും പാക്കിങ്ങും ചൂടാറാതെ നടക്കും
മുഖം പൂവായ് വിരിയാൻ
നമുക്കറിയാത്ത പല ഗുണങ്ങളുമുണ്ട് ഫെയ്സ് യോഗയ്ക്ക്. എളുപ്പത്തിൽ ചെയ്യാവുന്ന മുഖ പേശീചലനങ്ങളും മസാജും ശീലമാക്കിക്കോളു
ഒരേ ഇടത്തു പതിവാക്കണ്ട ഇഞ്ചി കൃഷി
അടുക്കളത്തോട്ടത്തിൽ വിത്തു നട്ടു വളർത്തി പരിപാലിക്കാം ഇഞ്ചി