കുട്ടികൾ വാശി പിടിച്ചതു കാരണമാണ് വീട്ടിൽ അരുമമൃഗങ്ങളെ വളർത്താമെന്നു തീരുമാനിച്ചത്. നായ്ക്കൾ വാലാട്ടുന്നതു സ്നേഹം കാണിക്കുന്നതാണെന്നുള്ള കേട്ടറിവുണ്ട്. വീട്ടിൽ നായയെ വളർത്തി തുടങ്ങിയപ്പോഴാണു മനസ്സിലാകുന്നത്. വാലാട്ടൽ മാത്രമല്ല, ഇടയ്ക്ക് നിലത്തു കിടന്നു കണ്ണിൽ നോക്കാതിരിക്കും. പൂച്ചയാണെങ്കിൽ നമ്മൾ ദേഷ്യപ്പെട്ടാൽ നിലത്തു വയറും കാണിച്ചു കിടക്കും. ഇതെന്താ സംഭവമെന്നു മനസ്സിലായതേയില്ല. വെറ്ററിനറി ഡോക്ടറാണു പറഞ്ഞു തന്നത്. ഇതിലൂടെയെല്ലാം അവർ ചില കാര്യങ്ങൾ പറയാൻ ശ്രമിക്കുകയാണെന്ന്. വാലാട്ടലും കുരയും ശബ്ദങ്ങളും മാത്രമല്ല അരുമകളുടെ ഭാഷ. അരുമമൃഗങ്ങളെ അടുത്തറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ.
അറിയാം സ്നേഹത്തിന്റെ ഭാഷ
ചെന്നായ്ക്കളും നായ്ക്കളും ഒരേ കുടുംബമാണ്. അതുകൊണ്ടു തന്നെ നായ്ക്കളുടെ ചില സ്വഭാവങ്ങൾ ചെന്നായ്ക്കളുടേതിനു സമാനമാണ്. ചെന്നായ്ക്കൾ കൂട്ടമായാണു ജീവിക്കാറ്. ഓരോ സംഘത്തിനും ഒരു നേതാവുണ്ടാകും. ഇതേ രീതി നായ്ക്കൾക്കുമുണ്ട്. വളർത്തു നായ് അതിന്റെ ഉടമയെയാകും നേതാവായി കാണുന്നത്. നായ്ക്കൾ തന്റെ ഉടമയെ വിശ്വസിക്കുകയും വിശ്വസ്തത പ്രകടിപ്പിക്കുകയും ചെയ്യും. വാലാട്ടുന്നതു മാത്രമല്ല, നായ്ക്കളുടെ സ്നേഹപ്രകടനം. വാലാട്ടുന്നതിനൊപ്പം ദേഹം ഇളക്കുന്നതും ഉടമയോടുള്ള സ്നേഹപ്രകടനമാണ്.
ഓർമയില്ലേ, മിന്നാരം സിനിമയിൽ ബോംബ് എറിഞ്ഞ ഉടമയ്ക്കു തന്നെ നൽകാൻ ശ്രമിക്കുന്ന നായയെ വടിയോ ബോളോ എറിഞ്ഞാൽ നായ എടുത്തു നൽകും. ഇതിലൂടെ ഉടമയോടുള്ള വിശ്വസ്തത പ്രകടിപ്പിക്കുകയാണു ചെയ്യുന്നത്.
പൂച്ച മലർന്നോ ചരിഞ്ഞോ കിടന്നു വയർ കാണിച്ചാണ് വിശ്വസ്തത പ്രകടിപ്പിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ പൂച്ചയുടെ വയറിൽ തൊടാനോ നോവിക്കാനോ ശ്രമിക്കരുത്. ലോലമായ ഇടമായതിനാൽ അസ്വസ്ഥത അനുഭവപ്പെട്ടാൽ പൂച്ച മാന്താനോ കടിക്കാനോ സാധ്യതയുണ്ട്. ചിലപ്പോഴെല്ലാം പൂച്ച കതകിലോ ഫർണിച്ചറിലോ ദേഹം ഉരസുന്നത് കണ്ടിട്ടില്ലേ.. " ഇത് എന്റെ ഇടമാണ്' എന്നത് അടയാളപ്പെടുത്താൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
ആം സോ ഹാപ്പി
സന്തോഷത്തിലാണെങ്കിൽ ശാന്തസ്വഭാവത്തോടെയിരിക്കാനാണു നായ്ക്കൾ ശ്രമിക്കുക. നായയുടെ ശരീരവും ശാന്തമായി കാണപ്പെടും. വായ് സാധാരണ രീതിയിൽ തുറന്നിരിക്കും. ചെവികൾ സ്വാഭാവികമായി ഉയർന്ന നിലയിലാകും കാണപ്പെടുക. വാലാട്ടുകയും ചെയ്യും.
Esta historia es de la edición June 24, 2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición June 24, 2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
പെട്ടെന്നു വളരും ചായമൻസ
പരിചരണമില്ലെങ്കിലും അടുക്കളത്തോട്ടത്തിൽ വളരും ചായമൻസ
ലോകം കുറച്ചുകൂടി സുന്ദരമായിട്ടുണ്ട്
സ്വന്തം യുട്യൂബ് ചാനലിലേക്കുള്ള വിഡിയോ തയാറാക്കാനാണ് വ്ലോഗർ ആയ ഷീബ ഡോക്ടറെ കാണുന്നത്. ആ കൂടിക്കാഴ്ചയാണ് രോഗത്തെ തിരിച്ചറിയാനും ഫലപ്രദമായി നേരിടാനും സഹായിച്ചത്
അവർക്കായ് മാത്രം മുദ്രനടനം
കേൾക്കാനാകാത്തവർക്ക് നൃത്ത മുദ്രകളിലൂടെ പഠനം എളുപ്പമാക്കുന്ന അധ്യാപിക സിൽവി മാക്സി
ഉറപ്പോടെ വേണം എല്ലും പേശികളും
50 കഴിഞ്ഞാൽ എല്ലുകൾ ദുർബലമാകുന്ന അവസ്ഥയും ഗർഭാശയ പ്രശ്നങ്ങളും വരാം. അൽപം കരുതലെടുത്താൽ ഇവ ഫലപ്രദമായി പ്രതിരോധിക്കാം
മനോഹരം മാരാ
കെനിയയിലെ നാഷനൽ റിസർവ് ആയ മസായി മാരായിൽ ജംഗിൾ ക്യാംപ് നടത്തുന്ന തൃശൂർകാരി രമ്യ അനൂപ് വാരിയർ
എവർഗ്രീൻ കിങ് മേക്കർ
സിനിമാജീവിതത്തിന്റെ അമ്പതാം വർഷത്തിലേക്കു കടക്കുകയാണു സംവിധായകൻ ജോഷി
ഒരു സൂട്ടോപ്പിയൻ പ്രണയ റീൽ
ഇൻസ്റ്റഗ്രാമിലെ വൈറൽ അച്ചാച്ചനും അച്ചമ്മയുമായി തിളങ്ങുന്ന തുളസീധരനും രത്നമ്മയും പങ്കുവയ്ക്കുന്ന ജീവിതവിശേഷങ്ങൾ
വീഴാതെ കൈപിടിച്ച സാരി
ജീവിതത്തിൽ തകർന്നു വിഴാതിരിക്കാൻ കൂട്ടായി നിന്ന സാരികളെക്കുറിച്ച് സംരംഭകയും സാമൂഹിക പ്രവർത്തകയുമായ ശോഭ വിശ്വനാഥ്
സ്വപ്നം കണ്ടതെല്ലാം സിനിമ മാത്രം
'ആവേശ'ത്തിലെ അമ്പാനിലൂടെ നമ്മുടെ പ്രിയനടനായി മാറിയ സജിൻ ഗോപുവിന്റെ വിശേഷങ്ങൾ
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്