താഴമൺ മഠത്തിൽ നിന്നു നോക്കുമ്പോൾ കാണാം കലങ്ങി മറി ഞ്ഞൊഴുകുന്ന പമ്പാനദി. വൃശ്ചികക്കുളിരിലേക്ക് ഇനി അധികം ദിവസങ്ങളില്ല. എന്നാലും തുള്ളിക്കൊരു കുടം വച്ചു പെയ്യുന്നുണ്ടു തുലാമാസത്തിലെ അന്തിമഴ. വൃശ്ചികം പുലർന്നാൽ ഭക്തന്മാർ മല ചവിട്ടും. നാടായ നാടെല്ലാം നെയ്മണം പടരും. കാറ്റിൽ ശരണമന്ത്രങ്ങൾ ഉയരും.
ഈ മണ്ഡലകാലത്തു താഴമൺ കുടുംബത്തിലെ പുതുതലമുറ തന്ത്രവൃത്തിയിലേക്കു വരുന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനര് നേരത്തെ തന്നെ തന്ത്രത്തിനുണ്ടെങ്കിലും കണ്ഠര് രാജീവരുടെ മകൻ കണ്ഠര് ബ്രഹ്മദത്തൻ കഴിഞ്ഞ വർഷം തന്ത്രവൃത്തിക്കായി ശബരിമലയിൽ എത്തിയതോടെയാണു പുതുതലമുറയുടെ വരവ് പൂർണമായത്.
ശബരിമലയുടെ ക്ഷേത്രത്തിന്റെ തന്ത്രം താഴമൺ കുടുംബത്തിലേക്ക് എത്തിയതിന്റെ ഐതിഹ്യ കഥയിങ്ങനെ. പരശുരാമനിൽ തുടങ്ങുകയാണു താഴമൺ മഠത്തിന്റെ ഐതിഹ്യപ്പെരുമ. ആന്ധ്രയിലെ കൃഷ്ണാനദിക്കരയിലെ ആദ്യ പരീക്ഷണം രണ്ടു ബ്രാഹ്മണ സഹോദരങ്ങൾ നേരിട്ടതിങ്ങനെ.
ക്ഷേത്രങ്ങളിൽ പരശുരാമൻ പ്രതിഷ്ഠിച്ച താന്ത്രികകർമങ്ങൾ അനുഷ്ഠിക്കാനായി നിയോഗിക്കപ്പെട്ടവരായിരുന്നു ആ സഹോദരങ്ങൾ. അല്പം മാത്രം നീരൊഴുക്കുണ്ടായിരുന്ന കൃഷ്ണാനദിയിൽ പെട്ടെന്നു വെള്ളമുയർന്നു. കടത്തുതോണിയില്ലാതെ മറുകരയെത്താൻ പറ്റുമോയെന്നു പരശുരാമന്റെ വെല്ലുവിളി. സഹോദരങ്ങളിൽ മൂത്തയാൾ ജലത്തിനു മീതെ കൂടി നദി കടന്നു. ഇളയയാൾ വെള്ളം തടഞ്ഞുനിർത്തി മണ്ണിലൂടെ നടന്ന് അക്കരെയെത്തി.
വെള്ളത്തിനു മുകളിലൂടെ നടന്ന മൂത്ത സഹോദരൻ പിന്നീട് തരണനല്ലൂർ തന്ത്രിയായും താഴെ മണ്ണിൽ കൂടി നടന്നയാൾ പിന്നീട് താഴമൺ തന്ത്രിയായും അറിയപ്പെട്ടു. ശബരിമല അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ താന്ത്രിക കർമങ്ങൾക്കുള്ള അവകാശം താഴമൺ തന്ത്രികളിൽ വന്നു ചേർന്നു.ബി.സി നൂറിലാണു താഴമൺ മഠത്തിനു ശബരിമലയിലെ താന്ത്രികാവകാശം ലഭിച്ചത് എന്നാണു വിശ്വാസം. എ.ഡി. 55 വരെ താഴമൺമഠത്തിന്റെ ആസ്ഥാനം നിലയ്ക്കലായിരുന്നു എന്നും അതിനുശേഷമാണു ചെങ്ങന്നൂരേക്കു മാറിയത് എന്നുമാണ് താഴമൺ കുടുംബചരിത്രരേഖകളിൽ പറയുന്നത്.
ശബരിമല നിത്യപൂജയില്ലാത്ത ക്ഷേത്രമാണ്. സന്യാസമാണ് ഇവിടുത്തെ ഭാവം. ഭസ്മാഭിഷേകം നടത്തി, രുദ്രാക്ഷമാലയണിയിച്ച്, യോഗദണ്ഡ് നൽകി യോഗീഭാവത്തിലാണു നട അടയ്ക്കുന്നത്. പിന്നീട് 25 ദിവസം കഴിഞ്ഞാണ് ഈ യോഗാവസ്ഥയിൽ നിന്ന് ഉണർത്തി പൂജ നടത്തുന്നത്. കണ്ഠര് മോഹനര് പറഞ്ഞു തുടങ്ങി; ശബരിമല തന്ത്രപൂജയുടെ മാന്ത്രികമായ ചിട്ടകളെക്കുറിച്ച്.
Bu hikaye Vanitha dergisinin November 11, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin November 11, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
വൈദ്യുത ലൈൻ പൊട്ടി വീണാൽ...
അപ്രതീക്ഷിതമായി നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരും നമുക്ക്. ഒട്ടും സമയം പാഴാക്കാതെ ഉടൻ ചെയ്യേണ്ടത് എന്താണെന്നു പറയുന്ന പംക്തി.
മിടുമിടുക്കൻ
കൊച്ചിയിൽ കലൂർ - കടവന്ത്ര റോഡിലെ വീട്ടിലിരുന്നു നന്ദകുമാർ മേനോൻ, ഐഐടിയുടെ ഓൺലൈൻ കോഴ്സ് പഠിക്കുകയാണ്
ചൂടോടെ വിളമ്പാം ആരോഗ്യം
പല തരം പോഷകങ്ങൾ ചേർന്ന 'സമീകൃതാഹാരം ആണ് ഹെൽതി റോട്ടി
കരൾ പകുത്ത് അച്ഛൻ കാവലായി അമ്മ
അച്ഛന്റെ കരൾ പകുത്ത് ഏറ്റുവാങ്ങുമ്പോൾ കുഞ്ഞി കാശിക്കു പ്രായം വെറും ഒൻപതു മാസം. ഒരു കുടുംബത്തിന്റെ അസാധാരണ പോരാട്ടകഥ
ജിമെയിലും എസിയും ബുദ്ധിപൂർവം
ജിമെയിൽ സ്റ്റോറേജ് കൂട്ടാനുള്ള ടെക് ടിപ്പും എസി ഉപയോഗിക്കുമ്പോൾ വൈദ്യുതി ലാഭിക്കാനുള്ള യൂട്ടിലിറ്റി ടിപ്പും അറിയാം
എളുപ്പം നേടാം ഇനി ജർമൻ ജോലി
അക്കരയ്ക്കു പോകും മുൻപ്
മനസ്സിനെ അലട്ടുന്നോ മുടികൊഴിച്ചിൽ
മുടികൊഴിച്ചിലിനു സ്വയം ചികിത്സിച്ചു സമയം കളയല്ലേ. കൃത്യസമയത്തു ശരിയായ ചികിത്സ നേടാനുള്ള മാർഗനിർദേശങ്ങൾ ഇതാ...
അഖിൽ C/O ധർമജൻ
റാം കെയർ ഓഫ് ആനന്ദി എന്ന നോവലിലൂടെ വായനയുടെ യുവതരംഗം സൃഷ്ടിച്ച അഖിൽ പി. ധർമജൻ ജീവിതം പറയുന്നു
ഇന്ത പയ്യനെ എങ്കയോ പാത്തമാതിരി...
'മഞ്ഞുമ്മൽ ബോയ്സി'ൽ ചന്തു സലിംകുമാറിനെ കണ്ടപ്പോൾ രജനികാന്ത് പറഞ്ഞതാണ് വാചകം
ആ നല്ല സമയം
ഫ്രീഡം ഫൈറ്റ്, തലവൻ... മികച്ച വേഷങ്ങളിലൂടെ പ്രിയതാരമാകുന്നു രഞ്ജിത് ശേഖർ