എല്ലാമെല്ലാം അയപ്പൻ
Vanitha
|November 11, 2023
ഇനി മണ്ഡലകാലം. ഭക്തിയുടെയും വ്രതശുദ്ധിയുടെയും നാളുകൾ. ശബരിമല തന്ത്രിമാരിലെ പുതുതലമുറയ്ക്കൊപ്പം താഴമൺ മഠത്തിൽ
താഴമൺ മഠത്തിൽ നിന്നു നോക്കുമ്പോൾ കാണാം കലങ്ങി മറി ഞ്ഞൊഴുകുന്ന പമ്പാനദി. വൃശ്ചികക്കുളിരിലേക്ക് ഇനി അധികം ദിവസങ്ങളില്ല. എന്നാലും തുള്ളിക്കൊരു കുടം വച്ചു പെയ്യുന്നുണ്ടു തുലാമാസത്തിലെ അന്തിമഴ. വൃശ്ചികം പുലർന്നാൽ ഭക്തന്മാർ മല ചവിട്ടും. നാടായ നാടെല്ലാം നെയ്മണം പടരും. കാറ്റിൽ ശരണമന്ത്രങ്ങൾ ഉയരും.
ഈ മണ്ഡലകാലത്തു താഴമൺ കുടുംബത്തിലെ പുതുതലമുറ തന്ത്രവൃത്തിയിലേക്കു വരുന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനര് നേരത്തെ തന്നെ തന്ത്രത്തിനുണ്ടെങ്കിലും കണ്ഠര് രാജീവരുടെ മകൻ കണ്ഠര് ബ്രഹ്മദത്തൻ കഴിഞ്ഞ വർഷം തന്ത്രവൃത്തിക്കായി ശബരിമലയിൽ എത്തിയതോടെയാണു പുതുതലമുറയുടെ വരവ് പൂർണമായത്.
ശബരിമലയുടെ ക്ഷേത്രത്തിന്റെ തന്ത്രം താഴമൺ കുടുംബത്തിലേക്ക് എത്തിയതിന്റെ ഐതിഹ്യ കഥയിങ്ങനെ. പരശുരാമനിൽ തുടങ്ങുകയാണു താഴമൺ മഠത്തിന്റെ ഐതിഹ്യപ്പെരുമ. ആന്ധ്രയിലെ കൃഷ്ണാനദിക്കരയിലെ ആദ്യ പരീക്ഷണം രണ്ടു ബ്രാഹ്മണ സഹോദരങ്ങൾ നേരിട്ടതിങ്ങനെ.
ക്ഷേത്രങ്ങളിൽ പരശുരാമൻ പ്രതിഷ്ഠിച്ച താന്ത്രികകർമങ്ങൾ അനുഷ്ഠിക്കാനായി നിയോഗിക്കപ്പെട്ടവരായിരുന്നു ആ സഹോദരങ്ങൾ. അല്പം മാത്രം നീരൊഴുക്കുണ്ടായിരുന്ന കൃഷ്ണാനദിയിൽ പെട്ടെന്നു വെള്ളമുയർന്നു. കടത്തുതോണിയില്ലാതെ മറുകരയെത്താൻ പറ്റുമോയെന്നു പരശുരാമന്റെ വെല്ലുവിളി. സഹോദരങ്ങളിൽ മൂത്തയാൾ ജലത്തിനു മീതെ കൂടി നദി കടന്നു. ഇളയയാൾ വെള്ളം തടഞ്ഞുനിർത്തി മണ്ണിലൂടെ നടന്ന് അക്കരെയെത്തി.
വെള്ളത്തിനു മുകളിലൂടെ നടന്ന മൂത്ത സഹോദരൻ പിന്നീട് തരണനല്ലൂർ തന്ത്രിയായും താഴെ മണ്ണിൽ കൂടി നടന്നയാൾ പിന്നീട് താഴമൺ തന്ത്രിയായും അറിയപ്പെട്ടു. ശബരിമല അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ താന്ത്രിക കർമങ്ങൾക്കുള്ള അവകാശം താഴമൺ തന്ത്രികളിൽ വന്നു ചേർന്നു.ബി.സി നൂറിലാണു താഴമൺ മഠത്തിനു ശബരിമലയിലെ താന്ത്രികാവകാശം ലഭിച്ചത് എന്നാണു വിശ്വാസം. എ.ഡി. 55 വരെ താഴമൺമഠത്തിന്റെ ആസ്ഥാനം നിലയ്ക്കലായിരുന്നു എന്നും അതിനുശേഷമാണു ചെങ്ങന്നൂരേക്കു മാറിയത് എന്നുമാണ് താഴമൺ കുടുംബചരിത്രരേഖകളിൽ പറയുന്നത്.
ശബരിമല നിത്യപൂജയില്ലാത്ത ക്ഷേത്രമാണ്. സന്യാസമാണ് ഇവിടുത്തെ ഭാവം. ഭസ്മാഭിഷേകം നടത്തി, രുദ്രാക്ഷമാലയണിയിച്ച്, യോഗദണ്ഡ് നൽകി യോഗീഭാവത്തിലാണു നട അടയ്ക്കുന്നത്. പിന്നീട് 25 ദിവസം കഴിഞ്ഞാണ് ഈ യോഗാവസ്ഥയിൽ നിന്ന് ഉണർത്തി പൂജ നടത്തുന്നത്. കണ്ഠര് മോഹനര് പറഞ്ഞു തുടങ്ങി; ശബരിമല തന്ത്രപൂജയുടെ മാന്ത്രികമായ ചിട്ടകളെക്കുറിച്ച്.
Dit verhaal komt uit de November 11, 2023-editie van Vanitha.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Vanitha
Vanitha
മിന്നും താലിപ്പൊന്നിൽ ഇവളെൻ സ്വന്തം
വിവാഹദിനം പുലർച്ചെ കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ആവണിക്ക് ആശുപത്രിയിൽ വച്ചു വരൻ ഷാരോൺ താലി ചാർത്തി...തുടർന്നു വായിക്കുക
3 mins
December 20, 2025
Vanitha
ദേവി ദർശനം വർഷത്തിലൊരിക്കൽ മാത്രം
ധനുമാസത്തിലെ തിരുവാതിരനാൾ മുതൽ 12 ദിവസം മാത്രം വർഷത്തിൽ ശ്രീ പാർവതി ദേവിയുടെ നടതുറക്കുന്ന അപൂർവ ക്ഷേത്രമായ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം ഈ വർഷത്തെ ഭക്തിസാന്ദ്ര ദിനങ്ങൾക്കായി ഒരുങ്ങിക്കഴിഞ്ഞു.
2 mins
December 20, 2025
Vanitha
Tani malayali
സോഷ്യൽ മീഡിയ താരം ഐശ്വര്യനാഥിന്റെ തനി മലയാളി വിശേഷങ്ങൾ
1 mins
December 20, 2025
Vanitha
പിൻവലിച്ചാലും പണമേറും എസ് ഡബ്ള്യു പി
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
December 20, 2025
Vanitha
Rhythm Beyond limits
സിനിമയിലെത്തി 10 വർഷങ്ങൾ...തെന്നിന്ത്യൻ നായിക മഡോണ സെബാസ്റ്റ്യൻ ചില മാറ്റങ്ങൾക്കുള്ള ഒരുക്കത്തിലാണ്
2 mins
December 20, 2025
Vanitha
സ്വർഗം ഭൂമിയെ തൊടുമ്പോൾ
പരിശുദ്ധ ദൈവമാതാവിന്റെ പേരിൽ ലോകത്ത് ആദ്യമായി നിർമിക്കപ്പെട്ട മരിയോ മജോരെ ബസിലിക്കയിൽ
2 mins
December 20, 2025
Vanitha
പകർത്തി എഴുതി ബൈബിൾ
60കാരി ലൂസി മാത്യു ബൈബിൾ തുറക്കുമ്പോൾ മുന്നിൽ തെളിയുന്ന അക്ഷരങ്ങളിൽ ആത്മസമർപ്പണത്തിന്റെ തിളക്കമുണ്ട്
3 mins
December 20, 2025
Vanitha
ദൈവസ്നേഹം വർണിച്ചീടാൻ...
വത്തിക്കാനിലെ അൾത്താരയിൽ മാർപാപ്പയുടെ സവിധത്തിൽ സ്നേഹഗീതം ആലപിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കുന്നു ചങ്ങാതിമാരായ സ്റ്റീഫനും വിജയും
4 mins
December 20, 2025
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Translate
Change font size

