താഴമൺ മഠത്തിൽ നിന്നു നോക്കുമ്പോൾ കാണാം കലങ്ങി മറി ഞ്ഞൊഴുകുന്ന പമ്പാനദി. വൃശ്ചികക്കുളിരിലേക്ക് ഇനി അധികം ദിവസങ്ങളില്ല. എന്നാലും തുള്ളിക്കൊരു കുടം വച്ചു പെയ്യുന്നുണ്ടു തുലാമാസത്തിലെ അന്തിമഴ. വൃശ്ചികം പുലർന്നാൽ ഭക്തന്മാർ മല ചവിട്ടും. നാടായ നാടെല്ലാം നെയ്മണം പടരും. കാറ്റിൽ ശരണമന്ത്രങ്ങൾ ഉയരും.
ഈ മണ്ഡലകാലത്തു താഴമൺ കുടുംബത്തിലെ പുതുതലമുറ തന്ത്രവൃത്തിയിലേക്കു വരുന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനര് നേരത്തെ തന്നെ തന്ത്രത്തിനുണ്ടെങ്കിലും കണ്ഠര് രാജീവരുടെ മകൻ കണ്ഠര് ബ്രഹ്മദത്തൻ കഴിഞ്ഞ വർഷം തന്ത്രവൃത്തിക്കായി ശബരിമലയിൽ എത്തിയതോടെയാണു പുതുതലമുറയുടെ വരവ് പൂർണമായത്.
ശബരിമലയുടെ ക്ഷേത്രത്തിന്റെ തന്ത്രം താഴമൺ കുടുംബത്തിലേക്ക് എത്തിയതിന്റെ ഐതിഹ്യ കഥയിങ്ങനെ. പരശുരാമനിൽ തുടങ്ങുകയാണു താഴമൺ മഠത്തിന്റെ ഐതിഹ്യപ്പെരുമ. ആന്ധ്രയിലെ കൃഷ്ണാനദിക്കരയിലെ ആദ്യ പരീക്ഷണം രണ്ടു ബ്രാഹ്മണ സഹോദരങ്ങൾ നേരിട്ടതിങ്ങനെ.
ക്ഷേത്രങ്ങളിൽ പരശുരാമൻ പ്രതിഷ്ഠിച്ച താന്ത്രികകർമങ്ങൾ അനുഷ്ഠിക്കാനായി നിയോഗിക്കപ്പെട്ടവരായിരുന്നു ആ സഹോദരങ്ങൾ. അല്പം മാത്രം നീരൊഴുക്കുണ്ടായിരുന്ന കൃഷ്ണാനദിയിൽ പെട്ടെന്നു വെള്ളമുയർന്നു. കടത്തുതോണിയില്ലാതെ മറുകരയെത്താൻ പറ്റുമോയെന്നു പരശുരാമന്റെ വെല്ലുവിളി. സഹോദരങ്ങളിൽ മൂത്തയാൾ ജലത്തിനു മീതെ കൂടി നദി കടന്നു. ഇളയയാൾ വെള്ളം തടഞ്ഞുനിർത്തി മണ്ണിലൂടെ നടന്ന് അക്കരെയെത്തി.
വെള്ളത്തിനു മുകളിലൂടെ നടന്ന മൂത്ത സഹോദരൻ പിന്നീട് തരണനല്ലൂർ തന്ത്രിയായും താഴെ മണ്ണിൽ കൂടി നടന്നയാൾ പിന്നീട് താഴമൺ തന്ത്രിയായും അറിയപ്പെട്ടു. ശബരിമല അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ താന്ത്രിക കർമങ്ങൾക്കുള്ള അവകാശം താഴമൺ തന്ത്രികളിൽ വന്നു ചേർന്നു.ബി.സി നൂറിലാണു താഴമൺ മഠത്തിനു ശബരിമലയിലെ താന്ത്രികാവകാശം ലഭിച്ചത് എന്നാണു വിശ്വാസം. എ.ഡി. 55 വരെ താഴമൺമഠത്തിന്റെ ആസ്ഥാനം നിലയ്ക്കലായിരുന്നു എന്നും അതിനുശേഷമാണു ചെങ്ങന്നൂരേക്കു മാറിയത് എന്നുമാണ് താഴമൺ കുടുംബചരിത്രരേഖകളിൽ പറയുന്നത്.
ശബരിമല നിത്യപൂജയില്ലാത്ത ക്ഷേത്രമാണ്. സന്യാസമാണ് ഇവിടുത്തെ ഭാവം. ഭസ്മാഭിഷേകം നടത്തി, രുദ്രാക്ഷമാലയണിയിച്ച്, യോഗദണ്ഡ് നൽകി യോഗീഭാവത്തിലാണു നട അടയ്ക്കുന്നത്. പിന്നീട് 25 ദിവസം കഴിഞ്ഞാണ് ഈ യോഗാവസ്ഥയിൽ നിന്ന് ഉണർത്തി പൂജ നടത്തുന്നത്. കണ്ഠര് മോഹനര് പറഞ്ഞു തുടങ്ങി; ശബരിമല തന്ത്രപൂജയുടെ മാന്ത്രികമായ ചിട്ടകളെക്കുറിച്ച്.
Esta historia es de la edición November 11, 2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición November 11, 2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
പെട്ടെന്നു വളരും ചായമൻസ
പരിചരണമില്ലെങ്കിലും അടുക്കളത്തോട്ടത്തിൽ വളരും ചായമൻസ
ലോകം കുറച്ചുകൂടി സുന്ദരമായിട്ടുണ്ട്
സ്വന്തം യുട്യൂബ് ചാനലിലേക്കുള്ള വിഡിയോ തയാറാക്കാനാണ് വ്ലോഗർ ആയ ഷീബ ഡോക്ടറെ കാണുന്നത്. ആ കൂടിക്കാഴ്ചയാണ് രോഗത്തെ തിരിച്ചറിയാനും ഫലപ്രദമായി നേരിടാനും സഹായിച്ചത്
അവർക്കായ് മാത്രം മുദ്രനടനം
കേൾക്കാനാകാത്തവർക്ക് നൃത്ത മുദ്രകളിലൂടെ പഠനം എളുപ്പമാക്കുന്ന അധ്യാപിക സിൽവി മാക്സി
ഉറപ്പോടെ വേണം എല്ലും പേശികളും
50 കഴിഞ്ഞാൽ എല്ലുകൾ ദുർബലമാകുന്ന അവസ്ഥയും ഗർഭാശയ പ്രശ്നങ്ങളും വരാം. അൽപം കരുതലെടുത്താൽ ഇവ ഫലപ്രദമായി പ്രതിരോധിക്കാം
മനോഹരം മാരാ
കെനിയയിലെ നാഷനൽ റിസർവ് ആയ മസായി മാരായിൽ ജംഗിൾ ക്യാംപ് നടത്തുന്ന തൃശൂർകാരി രമ്യ അനൂപ് വാരിയർ
എവർഗ്രീൻ കിങ് മേക്കർ
സിനിമാജീവിതത്തിന്റെ അമ്പതാം വർഷത്തിലേക്കു കടക്കുകയാണു സംവിധായകൻ ജോഷി
ഒരു സൂട്ടോപ്പിയൻ പ്രണയ റീൽ
ഇൻസ്റ്റഗ്രാമിലെ വൈറൽ അച്ചാച്ചനും അച്ചമ്മയുമായി തിളങ്ങുന്ന തുളസീധരനും രത്നമ്മയും പങ്കുവയ്ക്കുന്ന ജീവിതവിശേഷങ്ങൾ
വീഴാതെ കൈപിടിച്ച സാരി
ജീവിതത്തിൽ തകർന്നു വിഴാതിരിക്കാൻ കൂട്ടായി നിന്ന സാരികളെക്കുറിച്ച് സംരംഭകയും സാമൂഹിക പ്രവർത്തകയുമായ ശോഭ വിശ്വനാഥ്
സ്വപ്നം കണ്ടതെല്ലാം സിനിമ മാത്രം
'ആവേശ'ത്തിലെ അമ്പാനിലൂടെ നമ്മുടെ പ്രിയനടനായി മാറിയ സജിൻ ഗോപുവിന്റെ വിശേഷങ്ങൾ
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്