എന്താണെന്നറിയില്ല. ഇടയ്ക്കിടെ തല കറങ്ങുന്ന പോലെ തോന്നൽ. കുനിഞ്ഞെണീക്കുമ്പോൾ ചുറ്റുമുള്ളതെല്ലാം വട്ടത്തിൽ കറങ്ങും പോലെ. ഒരടി വയ്ക്കാനൊരുങ്ങുമ്പോൾ വീഴാൻ പോകുന്നതു പോലെ കിടക്കയിൽ നിന്നും കസേരയിൽ നിന്നും പെട്ടെന്ന് എഴുന്നേൽക്കുമ്പോഴും ഈ അവസ്ഥ. ചെറുപ്പക്കാരെയും പ്രായമായവരെയും ഒരുപോലെ വലയ്ക്കുന്ന വെർട്ടിഗോയുടെ ലക്ഷണങ്ങളാകാം ഇവ. പ്രായം അൻപതു കടന്നവരിൽ രോഗസാധ്യത കൂടുതലെന്നു പഠനങ്ങൾ പറയുന്നു. പ്രായം മുന്നോട്ടു പോകുംതോറും ഞരമ്പുകൾക്കുണ്ടാകുന്ന ക്ഷീണം വെർട്ടിഗോയ്ക്കു കാരണമാകും.
കുട്ടികളിൽ പൊതുവേ വെർട്ടിഗോ വരാറില്ല. എന്നാൽ പാരമ്പര്യ രോഗമുള്ള ചില കുട്ടികളിൽ 14 -15 വയസ്സു തൊട്ടു വിരളമായി വെർട്ടിഗോ ദൃശ്യമാകാറുമുണ്ട്.
ലക്ഷണങ്ങൾ തിരിച്ചറിയാം
നമ്മുടെ ശരീരം അനങ്ങാതെയിരിക്കുമ്പോഴും ചുറ്റുമുള്ള ലോകം മുഴുവൻ കറങ്ങുന്നതോ നീങ്ങുന്നതോ പോലെ തോന്നുന്ന അവസ്ഥയാണ് വെർട്ടിഗോ എന്ന് ലളിതമായി പറയാം. ചുറ്റുമുള്ള ആളുകളും കെട്ടിടവും ഉൾപ്പെടെ എല്ലാം കറങ്ങും പോലെയും തോന്നാം. ശരീരത്തിന്റെ സന്തുലനാവസ്ഥ നഷ്ടപ്പെട്ടോ, നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നോ? എന്നൊക്കെയുള്ള തോന്നലുകൾ അപ്പോൾ ഉണ്ടാകും.
വെർട്ടിഗോ ഉണ്ടാകാനുള്ള കാരണങ്ങളിൽ 70 ശതമാനവും ചെവിയിലെ തകരാറുകളുമായി ബന്ധപ്പെട്ടവയാണ്. വെർട്ടിഗോ ഉള്ള മിക്കവർക്കും കേൾവി പ്രശ്നങ്ങൾ ഉണ്ടാകാം. തുടർച്ചയായി മണിയടിക്കും പോലെയോ ആരോ ചെവിയിൽ ഊതുന്നതു പോലെയോ തോന്നാം. ടിനിറ്റസ് എന്നാണ് ഇതിനു പറയുക.
വ്യാപകമായി കാണുന്ന മറ്റൊരു ലക്ഷണം തലകറക്കത്തിനൊപ്പം വരുന്ന ഓക്കാനവും ഛർദിയും ആണ്. ചില ആളുകൾക്ക് ചെവി നിറഞ്ഞിരിക്കുന്നതു പോലെയും ചെവിയിൽ മർദം അനുഭവപ്പെടുകയും ചെയ്യാറുണ്ട്. ചിലർക്കു തലവേദനയും ലക്ഷണമായി കാണാറുണ്ട്.
എന്തു കൊണ്ടു വെർട്ടിഗോ
നമ്മുടെ ചെവിക്ക് ബാഹ്യകർണം, മധ്യകർണം, ആന്തര കർണം എന്നിങ്ങനെ മൂന്നു ഭാഗങ്ങളുണ്ട്. ഇതിൽ ആന്തരകർണം (ഇന്നർ ഇയർ) തലച്ചോറിനു വളരെ അടുത്തായാണു സ്ഥിതി ചെയ്യുന്നത്. അവിടെ നിന്നാണു ചെവിയിൽ നിന്നു തലച്ചോറിലേക്കുള്ള പല ഞരമ്പുകളുടെയും തുടക്കം.
Bu hikaye Vanitha dergisinin September 16, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin September 16, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
പെട്ടെന്നു വളരും ചായമൻസ
പരിചരണമില്ലെങ്കിലും അടുക്കളത്തോട്ടത്തിൽ വളരും ചായമൻസ
ലോകം കുറച്ചുകൂടി സുന്ദരമായിട്ടുണ്ട്
സ്വന്തം യുട്യൂബ് ചാനലിലേക്കുള്ള വിഡിയോ തയാറാക്കാനാണ് വ്ലോഗർ ആയ ഷീബ ഡോക്ടറെ കാണുന്നത്. ആ കൂടിക്കാഴ്ചയാണ് രോഗത്തെ തിരിച്ചറിയാനും ഫലപ്രദമായി നേരിടാനും സഹായിച്ചത്
അവർക്കായ് മാത്രം മുദ്രനടനം
കേൾക്കാനാകാത്തവർക്ക് നൃത്ത മുദ്രകളിലൂടെ പഠനം എളുപ്പമാക്കുന്ന അധ്യാപിക സിൽവി മാക്സി
ഉറപ്പോടെ വേണം എല്ലും പേശികളും
50 കഴിഞ്ഞാൽ എല്ലുകൾ ദുർബലമാകുന്ന അവസ്ഥയും ഗർഭാശയ പ്രശ്നങ്ങളും വരാം. അൽപം കരുതലെടുത്താൽ ഇവ ഫലപ്രദമായി പ്രതിരോധിക്കാം
മനോഹരം മാരാ
കെനിയയിലെ നാഷനൽ റിസർവ് ആയ മസായി മാരായിൽ ജംഗിൾ ക്യാംപ് നടത്തുന്ന തൃശൂർകാരി രമ്യ അനൂപ് വാരിയർ
എവർഗ്രീൻ കിങ് മേക്കർ
സിനിമാജീവിതത്തിന്റെ അമ്പതാം വർഷത്തിലേക്കു കടക്കുകയാണു സംവിധായകൻ ജോഷി
ഒരു സൂട്ടോപ്പിയൻ പ്രണയ റീൽ
ഇൻസ്റ്റഗ്രാമിലെ വൈറൽ അച്ചാച്ചനും അച്ചമ്മയുമായി തിളങ്ങുന്ന തുളസീധരനും രത്നമ്മയും പങ്കുവയ്ക്കുന്ന ജീവിതവിശേഷങ്ങൾ
വീഴാതെ കൈപിടിച്ച സാരി
ജീവിതത്തിൽ തകർന്നു വിഴാതിരിക്കാൻ കൂട്ടായി നിന്ന സാരികളെക്കുറിച്ച് സംരംഭകയും സാമൂഹിക പ്രവർത്തകയുമായ ശോഭ വിശ്വനാഥ്
സ്വപ്നം കണ്ടതെല്ലാം സിനിമ മാത്രം
'ആവേശ'ത്തിലെ അമ്പാനിലൂടെ നമ്മുടെ പ്രിയനടനായി മാറിയ സജിൻ ഗോപുവിന്റെ വിശേഷങ്ങൾ
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്