Essayer OR - Gratuit
വട്ടം ചുറ്റിക്കുന്ന വെർട്ടിഗോ
Vanitha
|September 16, 2023
നിന്ന നിൽനിൽപ്പിൽ വീഴാൻ പോകുന്ന പോലെ. ചുറ്റുമുള്ളവയയെല്ലാം ചുറ്റും കറങ്ങുന്നതു പോലെ. ഈ ലക്ഷണങ്ങൾ കണ്ടാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം
എന്താണെന്നറിയില്ല. ഇടയ്ക്കിടെ തല കറങ്ങുന്ന പോലെ തോന്നൽ. കുനിഞ്ഞെണീക്കുമ്പോൾ ചുറ്റുമുള്ളതെല്ലാം വട്ടത്തിൽ കറങ്ങും പോലെ. ഒരടി വയ്ക്കാനൊരുങ്ങുമ്പോൾ വീഴാൻ പോകുന്നതു പോലെ കിടക്കയിൽ നിന്നും കസേരയിൽ നിന്നും പെട്ടെന്ന് എഴുന്നേൽക്കുമ്പോഴും ഈ അവസ്ഥ. ചെറുപ്പക്കാരെയും പ്രായമായവരെയും ഒരുപോലെ വലയ്ക്കുന്ന വെർട്ടിഗോയുടെ ലക്ഷണങ്ങളാകാം ഇവ. പ്രായം അൻപതു കടന്നവരിൽ രോഗസാധ്യത കൂടുതലെന്നു പഠനങ്ങൾ പറയുന്നു. പ്രായം മുന്നോട്ടു പോകുംതോറും ഞരമ്പുകൾക്കുണ്ടാകുന്ന ക്ഷീണം വെർട്ടിഗോയ്ക്കു കാരണമാകും.
കുട്ടികളിൽ പൊതുവേ വെർട്ടിഗോ വരാറില്ല. എന്നാൽ പാരമ്പര്യ രോഗമുള്ള ചില കുട്ടികളിൽ 14 -15 വയസ്സു തൊട്ടു വിരളമായി വെർട്ടിഗോ ദൃശ്യമാകാറുമുണ്ട്.
ലക്ഷണങ്ങൾ തിരിച്ചറിയാം
നമ്മുടെ ശരീരം അനങ്ങാതെയിരിക്കുമ്പോഴും ചുറ്റുമുള്ള ലോകം മുഴുവൻ കറങ്ങുന്നതോ നീങ്ങുന്നതോ പോലെ തോന്നുന്ന അവസ്ഥയാണ് വെർട്ടിഗോ എന്ന് ലളിതമായി പറയാം. ചുറ്റുമുള്ള ആളുകളും കെട്ടിടവും ഉൾപ്പെടെ എല്ലാം കറങ്ങും പോലെയും തോന്നാം. ശരീരത്തിന്റെ സന്തുലനാവസ്ഥ നഷ്ടപ്പെട്ടോ, നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നോ? എന്നൊക്കെയുള്ള തോന്നലുകൾ അപ്പോൾ ഉണ്ടാകും.
വെർട്ടിഗോ ഉണ്ടാകാനുള്ള കാരണങ്ങളിൽ 70 ശതമാനവും ചെവിയിലെ തകരാറുകളുമായി ബന്ധപ്പെട്ടവയാണ്. വെർട്ടിഗോ ഉള്ള മിക്കവർക്കും കേൾവി പ്രശ്നങ്ങൾ ഉണ്ടാകാം. തുടർച്ചയായി മണിയടിക്കും പോലെയോ ആരോ ചെവിയിൽ ഊതുന്നതു പോലെയോ തോന്നാം. ടിനിറ്റസ് എന്നാണ് ഇതിനു പറയുക.
വ്യാപകമായി കാണുന്ന മറ്റൊരു ലക്ഷണം തലകറക്കത്തിനൊപ്പം വരുന്ന ഓക്കാനവും ഛർദിയും ആണ്. ചില ആളുകൾക്ക് ചെവി നിറഞ്ഞിരിക്കുന്നതു പോലെയും ചെവിയിൽ മർദം അനുഭവപ്പെടുകയും ചെയ്യാറുണ്ട്. ചിലർക്കു തലവേദനയും ലക്ഷണമായി കാണാറുണ്ട്.
എന്തു കൊണ്ടു വെർട്ടിഗോ
നമ്മുടെ ചെവിക്ക് ബാഹ്യകർണം, മധ്യകർണം, ആന്തര കർണം എന്നിങ്ങനെ മൂന്നു ഭാഗങ്ങളുണ്ട്. ഇതിൽ ആന്തരകർണം (ഇന്നർ ഇയർ) തലച്ചോറിനു വളരെ അടുത്തായാണു സ്ഥിതി ചെയ്യുന്നത്. അവിടെ നിന്നാണു ചെവിയിൽ നിന്നു തലച്ചോറിലേക്കുള്ള പല ഞരമ്പുകളുടെയും തുടക്കം.
Cette histoire est tirée de l'édition September 16, 2023 de Vanitha.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Vanitha
Vanitha
വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?
വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം
1 min
January 03, 2026
Vanitha
വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്
ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
January 03, 2026
Vanitha
പ്രണയത്തിനെന്തു ദൂരം
പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ
1 mins
January 03, 2026
Vanitha
ചൂടൻ ചായയ്ക്ക് മസ്ക ബൺ
'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും
2 mins
January 03, 2026
Vanitha
ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ
ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം
1 mins
January 03, 2026
Vanitha
പോളിസൈത്തീമിയ ജീവന് ഭീഷണിയോ?
ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം
2 mins
January 03, 2026
Vanitha
2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം
പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!
2 mins
January 03, 2026
Vanitha
ഠമാർ പഠാർ ലവകുശ
10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...
3 mins
January 03, 2026
Vanitha
ജയനിലയത്തിലെ ഡോ. പവർഫുൾ
ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ
2 mins
January 03, 2026
Vanitha
അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്
ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം
4 mins
January 03, 2026
Translate
Change font size
