Try GOLD - Free
THE MAJESTIC M
Vanitha
|July 19, 2025
സെൻസേഷനൽ ശബ്ദകോലാഹലങ്ങളൊന്നുമില്ലാതെ മുരളി ഗോപി സംസാരിക്കുന്നു
ഒറ്റവരിയിൽ ഒതുങ്ങില്ല ചിലർ. മുരളി ഗോപി അത്തരത്തിലൊരാളാണ്. കഥാകൃത്ത്, മാധ്യമപ്രവർത്തകൻ, തിരക്കഥാകൃത്ത്, നടൻ, ഗായകൻ, ഗാനരചയിതാവ്, സംഗീത സംവിധായകൻ. അങ്ങനെ വിശേഷണങ്ങളേറെ.
കൊടുമുടിയെ നിത്യവും കണ്ടുവളർന്ന മനുഷ്യന് ഉയരം സാധാരണ കാര്യമാണ്. അതുകൊണ്ടാകാം ഭരത് ഗോപിയുടെ മകനു പല വിഷയങ്ങളിൽ നൂറിൽ നൂറു കിട്ടുമ്പോഴും അധികപുളകം തോന്നാത്തത്. 15 മിനിറ്റ് ആയുസ്സുള്ള വൈറൽ സൂപ്പർസ്റ്റാർ ആകേണ്ട എന്നു ബോധപൂർവം തീരുമാനിക്കുന്നത്. സെൻസേഷനൽ ശബ്ദകോലാഹലങ്ങളില്ലാതെ മുരളി ഗോപി സംസാരിക്കുന്നു .
അനന്തൻകാടാണു പുതിയ വിശേഷം. ആ പേരിലേക്കെത്തിയത് എങ്ങനെയാണ്?
നമ്മുടെ തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗം പണ്ടൊരു കാടായിരുന്നു. അനന്തൻ കാട് എന്നായിരുന്നു പേര്. തിരക്കഥ എഴുതി വന്നപ്പോൾ അതായിരിക്കും പറ്റിയ നാമം എന്നു തോന്നി.
"ടു ദ് ജംഗിൾസ് വിത്തിൻ' എന്നാണു സിനിമയുടെ ടാഗ് ലൈൻ. 90കളുടെ തുടക്കത്തിൽ, കോളജിൽ പഠിക്കുന്ന സമയത്ത്, ഞാൻ കണ്ട ചില മുഖങ്ങളും കൊണ്ട് ചില അനുഭവങ്ങളും കേട്ടറിഞ്ഞ ചില സംഭവ ങ്ങളുമാണു കഥയുടെ കാതൽ.
ടീസർ ഗാനത്തിലെ വരികൾ ഏറെ ശ്രദ്ധ നേടി. പാട്ടു വിശേഷങ്ങൾ പറയാമോ?
സിനിമാ ഗാനശാഖയോടു പണ്ടേ വലിയ കമ്പമുണ്ടായിരുന്നു. ഗാന സാഹിത്യത്തോടു താത്പര്യവും. എന്നിരുന്നാലും, ഒരിക്കലും ഒരു ഗാനരചയിതാവും ഗായകനും ആകുമെന്നു യൗവനകാലത്തു സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. അതങ്ങനെ വന്നു ഭവിച്ചതാണ്. ഇപ്പോൾ ഏകദേശം പതിനഞ്ചോളം പാട്ടുകൾ പാടി. "അനന്തൻകാടി'ലേതുൾപ്പടെ ഏഴു പാട്ടുകൾ എഴുതി. ഗാനരചന നടത്തിയതൊക്കെ ഞാൻ എഴുതിയ സിനിമകൾക്ക് വേണ്ടിയായിരുന്നു. തിരയെഴുത്തിന്റെ ഭാഗമായിത്തന്നെ മനസ്സിൽ തെളിയാറുള്ളതാണ് അതിനു വേണ്ടുന്ന സംഗീതവും ഗാനങ്ങളും. ഒരു പക്ഷേ, അതാകാം കാരണം. ഗുപ്തമായി കവിതകൾ കുറിച്ചിടുന്ന സ്വഭാവവും ഉണ്ട്. അതൊക്കെ തുണച്ചിരിക്കാം.
സംഗീത അഭിരുചി വളർത്തിയെടുത്തത് എങ്ങനെ?
ഓർമയുള്ള കാലം മുതൽ പാട്ട് ഇഷ്ടമാണ്. എപ്പോഴും ചുണ്ടിലൊരു പാട്ട് ഉണ്ടാകും. പക്ഷേ, ശാസ്ത്രീയമായി സംഗീതം പഠിക്കാൻ തക്കവണ്ണം ശുഷ്ക്കാന്തി ഉണ്ടായിരുന്നില്ല. അമ്മയാണു സംഗീതത്തിൽ എന്റെ മാനസഗുരു. അമ്മ പാടിത്തന്നിരുന്ന മനോഹരങ്ങളായ താരാട്ടുപാട്ടുകളാണു ഓർമയിലുള്ള ആദ്യ സംഗീതം.
രസികനിലെ ചാഞ്ഞു നിക്കണ പൂത്ത മാവിന്റെ ' എന്ന പാട്ട് സംഭവിച്ചതെങ്ങനെയാണ്?
This story is from the July 19, 2025 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
മുടി പോട്ടേ...പവർ വരട്ടേ...
അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...
3 mins
April 11, 2026
Vanitha
എപ്പോഴും മിണ്ടുന്ന പ്രേമം
“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം
1 mins
April 11, 2026
Vanitha
ജെൻ സി താത്പര്യം ട്രേഡിങ്ങിൽ
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
April 11, 2026
Vanitha
കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ
ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി
2 mins
April 11, 2026
Vanitha
മാറുന്ന മലയാളി സ്ത്രീ
വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം
3 mins
April 11, 2026
Vanitha
ന്യൂ ജെൻ ദുപ്പട്ടാവാലി
യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്
1 mins
April 11, 2026
Vanitha
ചില്ലകൾ നീർത്തി പുതിയ അപ്പു
മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു
3 mins
April 11, 2026
Vanitha
സോഷ്യൽ മീഡിയയുടെ കൺമണി
പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ
2 mins
April 11, 2026
Vanitha
തനി ഇടുക്കിക്കാരികൾ
എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.
2 mins
April 11, 2026
Vanitha
ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം
പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും
1 min
April 11, 2026
Listen
Translate
Change font size

