Try GOLD - Free
THE MAJESTIC M
Vanitha
|July 19, 2025
സെൻസേഷനൽ ശബ്ദകോലാഹലങ്ങളൊന്നുമില്ലാതെ മുരളി ഗോപി സംസാരിക്കുന്നു
ഒറ്റവരിയിൽ ഒതുങ്ങില്ല ചിലർ. മുരളി ഗോപി അത്തരത്തിലൊരാളാണ്. കഥാകൃത്ത്, മാധ്യമപ്രവർത്തകൻ, തിരക്കഥാകൃത്ത്, നടൻ, ഗായകൻ, ഗാനരചയിതാവ്, സംഗീത സംവിധായകൻ. അങ്ങനെ വിശേഷണങ്ങളേറെ.
കൊടുമുടിയെ നിത്യവും കണ്ടുവളർന്ന മനുഷ്യന് ഉയരം സാധാരണ കാര്യമാണ്. അതുകൊണ്ടാകാം ഭരത് ഗോപിയുടെ മകനു പല വിഷയങ്ങളിൽ നൂറിൽ നൂറു കിട്ടുമ്പോഴും അധികപുളകം തോന്നാത്തത്. 15 മിനിറ്റ് ആയുസ്സുള്ള വൈറൽ സൂപ്പർസ്റ്റാർ ആകേണ്ട എന്നു ബോധപൂർവം തീരുമാനിക്കുന്നത്. സെൻസേഷനൽ ശബ്ദകോലാഹലങ്ങളില്ലാതെ മുരളി ഗോപി സംസാരിക്കുന്നു .
അനന്തൻകാടാണു പുതിയ വിശേഷം. ആ പേരിലേക്കെത്തിയത് എങ്ങനെയാണ്?
നമ്മുടെ തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗം പണ്ടൊരു കാടായിരുന്നു. അനന്തൻ കാട് എന്നായിരുന്നു പേര്. തിരക്കഥ എഴുതി വന്നപ്പോൾ അതായിരിക്കും പറ്റിയ നാമം എന്നു തോന്നി.
"ടു ദ് ജംഗിൾസ് വിത്തിൻ' എന്നാണു സിനിമയുടെ ടാഗ് ലൈൻ. 90കളുടെ തുടക്കത്തിൽ, കോളജിൽ പഠിക്കുന്ന സമയത്ത്, ഞാൻ കണ്ട ചില മുഖങ്ങളും കൊണ്ട് ചില അനുഭവങ്ങളും കേട്ടറിഞ്ഞ ചില സംഭവ ങ്ങളുമാണു കഥയുടെ കാതൽ.
ടീസർ ഗാനത്തിലെ വരികൾ ഏറെ ശ്രദ്ധ നേടി. പാട്ടു വിശേഷങ്ങൾ പറയാമോ?
സിനിമാ ഗാനശാഖയോടു പണ്ടേ വലിയ കമ്പമുണ്ടായിരുന്നു. ഗാന സാഹിത്യത്തോടു താത്പര്യവും. എന്നിരുന്നാലും, ഒരിക്കലും ഒരു ഗാനരചയിതാവും ഗായകനും ആകുമെന്നു യൗവനകാലത്തു സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. അതങ്ങനെ വന്നു ഭവിച്ചതാണ്. ഇപ്പോൾ ഏകദേശം പതിനഞ്ചോളം പാട്ടുകൾ പാടി. "അനന്തൻകാടി'ലേതുൾപ്പടെ ഏഴു പാട്ടുകൾ എഴുതി. ഗാനരചന നടത്തിയതൊക്കെ ഞാൻ എഴുതിയ സിനിമകൾക്ക് വേണ്ടിയായിരുന്നു. തിരയെഴുത്തിന്റെ ഭാഗമായിത്തന്നെ മനസ്സിൽ തെളിയാറുള്ളതാണ് അതിനു വേണ്ടുന്ന സംഗീതവും ഗാനങ്ങളും. ഒരു പക്ഷേ, അതാകാം കാരണം. ഗുപ്തമായി കവിതകൾ കുറിച്ചിടുന്ന സ്വഭാവവും ഉണ്ട്. അതൊക്കെ തുണച്ചിരിക്കാം.
സംഗീത അഭിരുചി വളർത്തിയെടുത്തത് എങ്ങനെ?
ഓർമയുള്ള കാലം മുതൽ പാട്ട് ഇഷ്ടമാണ്. എപ്പോഴും ചുണ്ടിലൊരു പാട്ട് ഉണ്ടാകും. പക്ഷേ, ശാസ്ത്രീയമായി സംഗീതം പഠിക്കാൻ തക്കവണ്ണം ശുഷ്ക്കാന്തി ഉണ്ടായിരുന്നില്ല. അമ്മയാണു സംഗീതത്തിൽ എന്റെ മാനസഗുരു. അമ്മ പാടിത്തന്നിരുന്ന മനോഹരങ്ങളായ താരാട്ടുപാട്ടുകളാണു ഓർമയിലുള്ള ആദ്യ സംഗീതം.
രസികനിലെ ചാഞ്ഞു നിക്കണ പൂത്ത മാവിന്റെ ' എന്ന പാട്ട് സംഭവിച്ചതെങ്ങനെയാണ്?
This story is from the July 19, 2025 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?
വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം
1 min
January 03, 2026
Vanitha
വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്
ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
January 03, 2026
Vanitha
പ്രണയത്തിനെന്തു ദൂരം
പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ
1 mins
January 03, 2026
Vanitha
ചൂടൻ ചായയ്ക്ക് മസ്ക ബൺ
'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും
2 mins
January 03, 2026
Vanitha
ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ
ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം
1 mins
January 03, 2026
Vanitha
പോളിസൈത്തീമിയ ജീവന് ഭീഷണിയോ?
ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം
2 mins
January 03, 2026
Vanitha
2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം
പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!
2 mins
January 03, 2026
Vanitha
ഠമാർ പഠാർ ലവകുശ
10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...
3 mins
January 03, 2026
Vanitha
ജയനിലയത്തിലെ ഡോ. പവർഫുൾ
ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ
2 mins
January 03, 2026
Vanitha
അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്
ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം
4 mins
January 03, 2026
Listen
Translate
Change font size
