ഗാനരചന, സംഗീതം ആലീസ് & ഇന്നസെന്റ്
Vanitha
|December 07, 2024
"അങ്ങനെയിരിക്കെ ഇന്നസെന്റിന് നാട്ടിൽ നിന്ന് ഒരു കത്തു വന്നു. അതു വായിച്ച് ഇന്നസെന്റ് തുള്ളിച്ചാടുകയായിരുന്നു. എനിക്കു പക്ഷേ അത്ര സന്തോഷം തോന്നിയില്ല... ' ഇന്നസെന്റും ആലീസും ദാവനഗരെയിൽ നിന്നു മടങ്ങുന്നു
ദാവനഗരെയിൽ ഞങ്ങൾക്കു പ്രത്യേകിച്ചു പണികൾ ഒന്നും ഇല്ലാത്തതുകൊണ്ടു സമയം പോകാൻ വലിയ പ്രയാസമായിരുന്നു. ഞാൻ മിക്ക സമയവും വീടിനുള്ളിൽ തന്നെയായിരിക്കും. വൈകുന്നേരം ഒരുമിച്ചു പുറത്തിറങ്ങുന്നതല്ലാതെ മറ്റു യാത്രകളൊന്നുമില്ല. ഇന്നസെന്റ് ചിലപ്പോൾ രാവിലെ പുറത്തു പോകും. തിരികെ വന്നാൽ പാചകത്തിനു സഹായിക്കും. എനിക്കു തന്നെ അരമണിക്കൂർ കൊണ്ടു ചെയ്തു തീർക്കാവുന്ന ജോലിയേയുള്ളൂ. സത്യത്തിൽ ഉപ്പുമാവും ചോറും ഉണ്ടാക്കി കഴിക്കാനാണോ രണ്ടുപേർ ഇരിങ്ങാലക്കുട നിന്ന് ദാവനഗരെയിൽ വന്നു താമസിക്കുന്നതെന്നു ചിലപ്പോൾ ഞങ്ങൾക്കു തന്നെ തോന്നും.
സ്നേഹത്തിനു കുറവൊന്നുമില്ലെങ്കിലും ജോലിയൊന്നുമില്ലാത്ത വിരസത ഞങ്ങളെ ബാധിച്ചു തുടങ്ങി. ഇന്നസെന്റ് പല കഥകളും പറഞ്ഞ് എന്നെ സന്തോഷിപ്പിക്കാൻ ശ്രമിക്കും. എനിക്കാണെങ്കിൽ അങ്ങനെ പറയാൻ കഥകളൊന്നുമില്ല. മാത്രമല്ല, ഇന്നസെന്റ് പറയും പോലെ കഥ പറയാനും അറിയില്ല. അങ്ങനെ ദിനരാത്രങ്ങൾ കടന്നുപോയി.
ദാവനഗരെയിലെ ജീവിതത്തിൽ ഞങ്ങൾക്കു പക്ഷേ, മറക്കാൻ കഴിയാത്ത ഒരു സംഭവമുണ്ട്; അതു ഞാനും ഇന്നസെന്റും ചേർന്ന് എഴുതി സംഗീതം നൽകിയ ഒരു ഭക്തിഗാനമാണ്. മറ്റാർക്കും അറിയില്ല ഈ പാട്ട് എഴുതി ചിട്ടപ്പെടുത്തിയതു ഞങ്ങളാണെന്ന്. ഈ പാട്ടിനെക്കുറിച്ച് ഇന്നസെന് എവിടെയും പറഞ്ഞതായും അറിയില്ല. ചിലപ്പോൾ പറയാൻ മറന്നുപോയതാവാനും വഴിയുണ്ട്.
"യേശുനാഥാ.... നിൻ പാദം ഞാൻ കുമ്പിടുന്നേൻ നീറുമെൻ ആത്മാവിൽ ആശ്വാസമേകൂ...
ജീവിതത്തിൻ കാൽവരിയാത്രയിൽ
കണ്ണീരൊപ്പാൻ, കൈ തന്നുയർത്താൻ
പറുദീസ തന്നിലെ പകൽവെളിച്ചം പോലെ
"നീ വരൂ... നീ വരൂ... നാഥാ...
ഞാൻ കൂടി അംഗമായിരുന്ന തൃശൂർ നെല്ലായി സെന്റ് മേരീസ് പള്ളി ക്വയറിൽ ഈ ഗാനം ഇപ്പോഴും പാടുന്നു. അവിടെ മാത്രമല്ല, മറ്റു ചില പള്ളി ക്വയറുകളും ഈ ഗാനം പാടാറുണ്ടെന്ന് അറിഞ്ഞപ്പോൾ എനിക്കു സന്തോഷം തോന്നി. ഇന്നസെന്റിന്റെ 41-ാം മരണാനന്തര ചടങ്ങിൽ ഈ പാട്ടുപാടി. അതുകേട്ടപ്പോൾ ദാവനഗരെയുടെ ഓർമകളിൽ എനിക്കു ശ്വാസം മുട്ടി.
Dit verhaal komt uit de December 07, 2024-editie van Vanitha.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Vanitha
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Vanitha
പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ
“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ
2 mins
December 06, 2025
Vanitha
കുറവുകളില്ലാതെ പുതുക്കാം അടുക്കള
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
4 mins
December 06, 2025
Vanitha
മൂലകോശദാനം എന്നാൽ എന്ത്?
ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം
1 min
December 06, 2025
Vanitha
മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ
മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ
3 mins
December 06, 2025
Vanitha
THE RISE OF AN IRON WOMAN
കാൽമുട്ടിന്റെ വേദന മൂലം നടക്കാൻ പോലും വിഷമിച്ച ശ്രീദേവി 41-ാം വയസ്സിൽ ഓടിയും നീന്തിയും സൈക്കിൾ ചവിട്ടിയും അയൺമാൻ 70.3 ഗോവ ട്രയാത്ലോൺ വിജയിയായ വിസ്മയ കഥ
3 mins
December 06, 2025
Vanitha
മോഹങ്ങളിലൂടെ juhi
പവി കെയർടേക്കറിലെ നായികമാരിലൊരാളായി തുടക്കം. തമിഴിലേക്കു തിരിഞ്ഞ് വീണ്ടും 'സുമതി വളവ് ' സിനിമയിലൂടെ മലയാളത്തിലെത്തിയ ജൂഹി ജയകുമാർ
1 mins
December 06, 2025
Vanitha
മഞ്ഞിൽ വിരിയുന്ന പൂക്കൾ
വിത്തിൽ നിന്നു നേരെ പൂക്കളായി മാറുന്ന അമാരിലിസ് ലില്ലി നടാനുള്ള സമയം ഇതാണ്
1 mins
December 06, 2025
Vanitha
ഹോം ലോണിൽ കുടുങ്ങിയോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ.വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
November 22, 2025
Listen
Translate
Change font size

