Prøve GULL - Gratis

ഓർമ്മകൾ നീന്തുന്ന താഴ്വര

Vanitha

|

September 02, 2023

എഴുത്തിന്റെ നാൽപതാം വർഷത്തിൽ ജീവിതം പറഞ്ഞ് ജോയ്സി

- വി.ജി.നകുൽ

ഓർമ്മകൾ നീന്തുന്ന താഴ്വര

നോബേൽ ജേതാവ് ബിയേൽ നൊഗാർസിയ മാർകേസിനു  സ്വന്തം  നാടായ അരക്കാറ്റക്ക് എ ങ്ങനെയാണോ അതാണ് ജോയ്സിക്കു തീക്കോയി. അരക്കാറ്റക്കയിലെ വീട്ടിൽ മുത്തച്ഛന്റെ കഥകൾ കേട്ടാണു മാർകേസിലെ കഥയെഴുത്തുകാരൻ പരുവപ്പെട്ടതെങ്കിൽ, ചൊവ്വാറ്റുകുന്നേൽ തറവാട്ടിലെ മാണിച്ചേട്ടനെന്ന വല്യപ്പനിൽ നിന്നാണു ജോയ്സിയുടെ ഓർമകൾ തുടങ്ങുന്നത്. മഴ ഒളിഞ്ഞും തെളിഞ്ഞും മുഖം കാട്ടിയ ഒരു പകലിൽ ജനിച്ചു വളർന്ന വീട്ടിലേക്കും ഓർമകളുറങ്ങുന്ന ഗ്രാമത്തിലേക്കും ജോയ്സി ഒരു യാത്ര പോയി.

കോട്ടയം ജില്ലയിൽ, ഈരാറ്റുപേട്ടയ്ക്കടുത്തു തീ ക്കോയി. കിഴക്കൻ മലനിരകളെ പൊതിഞ്ഞുപിടി ക്കുന്ന നേർത്ത മഞ്ഞിന്റെ തിരശീല പുതച്ച അടിവാരഗ്രാമം. നനഞ്ഞ പച്ചത്തഴപ്പുകൾക്കിടയിൽ 125 വർഷത്തെ പഴക്കത്തോടെ തലയുയർത്തി നിൽക്കുന്ന ചൊവ്വാറ്റുകുന്നേൽ തറവാടിന്റെ മുറ്റത്തേക്ക് ഒതുക്കു കല്ലുകൾ കയറിച്ചെല്ലുമ്പോൾ ഇരമ്പിയെത്തിയ ഓർമകളെ വകഞ്ഞു പിടിക്കാനെന്നോണം അദ്ദേഹം മെല്ലെ കൈകളുയർത്തി, ശേഷം ആ പഴ യ അഞ്ചു വയസ്സുകാരനായി.

“ഞാൻ ജനിച്ചത് ഈ വീട്ടിലാണ്. ഈ മുറ്റത്ത് ഓടിക്കളിച്ചാണു വളർന്നത്. വല്യപച്ചൻ പണി കഴിപ്പിച്ച തറവാട് ഭാഗം വച്ചപ്പോൾ ചാച്ചന്റെ ചേട്ടനു കിട്ടി. അദ്ദേഹം വിറ്റിട്ട് 25 വർഷത്തിലധികം കഴി ഞ്ഞു. കൂടുതലും ഓലപ്പുരകളായിരുന്ന അക്കാലത്ത് ഈ നാട്ടിലെ ഓടിട്ട വലിയ വീടുകളിലൊന്നായിരുന്നു ചൊവ്വാറ്റുകുന്നേൽ. വരാന്തയിലെ മേൽക്കൂരയിൽ ഒരു തകര ഷീ റ്റ് അധികമായി കയറി എന്നല്ലാതെ, വാങ്ങിയവർ ഇപ്പോഴും വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.'' ഓർമകളുടെ വരാന്തയിലിരുന്നു ജോയ്സി പറഞ്ഞു തുടങ്ങി.

“വല്യപ്പച്ചൻ വലിയ കാർക്കശ്യക്കാരനായിരുന്നു. മാണി എന്നാണു പേര്. നാട്ടിലെ പ്രമാണി. നാഡിചികിത്സയും തിരുമ്മും ഒക്കെ അറിയുന്ന ആൾ. അതിനൊന്നും പ്രതിഫലം വാങ്ങില്ല. ധാരാളം കൃഷിഭൂമിയുണ്ടായിരുന്നു. വല്യപച്ചനു പതിമൂന്നു മക്കൾ. അതിൽ രണ്ടുപേർ ചെറുതിലേ മരിച്ചു പോയി.

FLERE HISTORIER FRA Vanitha

Vanitha

Vanitha

ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ

ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ

time to read

1 mins

October 11, 2025

Vanitha

Vanitha

കൂട്ടുകൂടാം, കുട്ടികളോട്

മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ

time to read

2 mins

September 27, 2025

Vanitha

Vanitha

പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്

കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം

time to read

1 mins

September 27, 2025

Vanitha

Vanitha

BE കൂൾ

ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം

time to read

4 mins

September 27, 2025

Vanitha

Vanitha

പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം

ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ

time to read

4 mins

September 27, 2025

Vanitha

Vanitha

യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക

ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി

time to read

1 mins

September 27, 2025

Vanitha

Vanitha

സ്കിൻ സൈക്ലിങ്

ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്

time to read

2 mins

September 27, 2025

Vanitha

Vanitha

അടവിനും അഭിനയത്തിനും കളരി

മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി

time to read

1 mins

September 27, 2025

Vanitha

Vanitha

ലേഡി ഫൈറ്റ് MASTER

ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു

time to read

3 mins

September 27, 2025

Vanitha

Vanitha

രാജവെമ്പാലയും അണലിയും നിസ്സാ...രം

“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്

time to read

2 mins

September 27, 2025

Translate

Share

-
+

Change font size