ഓർമ്മകൾ നീന്തുന്ന താഴ്വര
Vanitha
|September 02, 2023
എഴുത്തിന്റെ നാൽപതാം വർഷത്തിൽ ജീവിതം പറഞ്ഞ് ജോയ്സി
നോബേൽ ജേതാവ് ബിയേൽ നൊഗാർസിയ മാർകേസിനു സ്വന്തം നാടായ അരക്കാറ്റക്ക് എ ങ്ങനെയാണോ അതാണ് ജോയ്സിക്കു തീക്കോയി. അരക്കാറ്റക്കയിലെ വീട്ടിൽ മുത്തച്ഛന്റെ കഥകൾ കേട്ടാണു മാർകേസിലെ കഥയെഴുത്തുകാരൻ പരുവപ്പെട്ടതെങ്കിൽ, ചൊവ്വാറ്റുകുന്നേൽ തറവാട്ടിലെ മാണിച്ചേട്ടനെന്ന വല്യപ്പനിൽ നിന്നാണു ജോയ്സിയുടെ ഓർമകൾ തുടങ്ങുന്നത്. മഴ ഒളിഞ്ഞും തെളിഞ്ഞും മുഖം കാട്ടിയ ഒരു പകലിൽ ജനിച്ചു വളർന്ന വീട്ടിലേക്കും ഓർമകളുറങ്ങുന്ന ഗ്രാമത്തിലേക്കും ജോയ്സി ഒരു യാത്ര പോയി.
കോട്ടയം ജില്ലയിൽ, ഈരാറ്റുപേട്ടയ്ക്കടുത്തു തീ ക്കോയി. കിഴക്കൻ മലനിരകളെ പൊതിഞ്ഞുപിടി ക്കുന്ന നേർത്ത മഞ്ഞിന്റെ തിരശീല പുതച്ച അടിവാരഗ്രാമം. നനഞ്ഞ പച്ചത്തഴപ്പുകൾക്കിടയിൽ 125 വർഷത്തെ പഴക്കത്തോടെ തലയുയർത്തി നിൽക്കുന്ന ചൊവ്വാറ്റുകുന്നേൽ തറവാടിന്റെ മുറ്റത്തേക്ക് ഒതുക്കു കല്ലുകൾ കയറിച്ചെല്ലുമ്പോൾ ഇരമ്പിയെത്തിയ ഓർമകളെ വകഞ്ഞു പിടിക്കാനെന്നോണം അദ്ദേഹം മെല്ലെ കൈകളുയർത്തി, ശേഷം ആ പഴ യ അഞ്ചു വയസ്സുകാരനായി.
“ഞാൻ ജനിച്ചത് ഈ വീട്ടിലാണ്. ഈ മുറ്റത്ത് ഓടിക്കളിച്ചാണു വളർന്നത്. വല്യപച്ചൻ പണി കഴിപ്പിച്ച തറവാട് ഭാഗം വച്ചപ്പോൾ ചാച്ചന്റെ ചേട്ടനു കിട്ടി. അദ്ദേഹം വിറ്റിട്ട് 25 വർഷത്തിലധികം കഴി ഞ്ഞു. കൂടുതലും ഓലപ്പുരകളായിരുന്ന അക്കാലത്ത് ഈ നാട്ടിലെ ഓടിട്ട വലിയ വീടുകളിലൊന്നായിരുന്നു ചൊവ്വാറ്റുകുന്നേൽ. വരാന്തയിലെ മേൽക്കൂരയിൽ ഒരു തകര ഷീ റ്റ് അധികമായി കയറി എന്നല്ലാതെ, വാങ്ങിയവർ ഇപ്പോഴും വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.'' ഓർമകളുടെ വരാന്തയിലിരുന്നു ജോയ്സി പറഞ്ഞു തുടങ്ങി.
“വല്യപ്പച്ചൻ വലിയ കാർക്കശ്യക്കാരനായിരുന്നു. മാണി എന്നാണു പേര്. നാട്ടിലെ പ്രമാണി. നാഡിചികിത്സയും തിരുമ്മും ഒക്കെ അറിയുന്ന ആൾ. അതിനൊന്നും പ്രതിഫലം വാങ്ങില്ല. ധാരാളം കൃഷിഭൂമിയുണ്ടായിരുന്നു. വല്യപച്ചനു പതിമൂന്നു മക്കൾ. അതിൽ രണ്ടുപേർ ചെറുതിലേ മരിച്ചു പോയി.
This story is from the September 02, 2023 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
ജോലി കിട്ടിയ ഉടനെ കാർ ലോൺ എടുത്താൽ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
January 03, 2026
Vanitha
വഴക്കിലും പാലിക്കാം നല്ല ശീലങ്ങൾ
റിലേഷൻഷിപ് വീട്ടിനുള്ളിലെ കലഹങ്ങൾ കുട്ടികളെ മോശമായി സ്വാധീനിക്കാതെ നോക്കാനുള്ള വഴികൾ
1 min
January 03, 2026
Vanitha
കിളിയഴകൻ
മെയ്യഴകൻ സിനിമ വന്നതോടെ 'പാരറ്റ് സുദർശനെയും തത്തകളെയും കാണാൻ നൂറുകണക്കിനു പേരെത്തുന്നു. ചെന്നൈയിലെ സുദർശന്റെ വീട്ടിലേക്ക്...
3 mins
January 03, 2026
Vanitha
ദൃശ്യം to ദൃശ്യം
ദൃശ്യം സിനിമയുടെ ഒന്നിലും രണ്ടിലും സൂക്ഷിച്ച ട്വിസ്റ്റുകൾ മൂന്നാംഭാഗത്തിലും ഉണ്ടാകുമോ? വിശേഷങ്ങളുമായി അഡ്വ. ശാന്തി മായാദേവി
3 mins
January 03, 2026
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Vanitha
പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ
“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ
2 mins
December 06, 2025
Vanitha
കുറവുകളില്ലാതെ പുതുക്കാം അടുക്കള
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
4 mins
December 06, 2025
Vanitha
മൂലകോശദാനം എന്നാൽ എന്ത്?
ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം
1 min
December 06, 2025
Vanitha
മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ
മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ
3 mins
December 06, 2025
Translate
Change font size
