कोशिश गोल्ड - मुक्त

മാഞ്ഞല്ലോ ധനുമാസ ചന്ദ്രിക

Vanitha

|

June 21, 2025

മഞ്ഞ് മാറാതെ നിന്ന ധനുമാസത്തിലാണു മലയാളിയുടെ ഭാവഗായകൻ പി. ജയചന്ദ്രൻ വിടപറഞ്ഞത്. അദ്ദേഹത്തിന്റെ വേർപാടിനു ശേഷം മകൾ ലക്ഷ്മി ആദ്യമായി മനസ്സുതുറക്കുന്നു

- വി. ആർ. ജ്യോതിഷ്

മാഞ്ഞല്ലോ ധനുമാസ ചന്ദ്രിക

നാരായണീയത്തിൽ മൗനമാണിപ്പോൾ ഗാനം. പക്ഷേ, ഓർമകളിൽ ശ്രുതി മീട്ടുന്നുണ്ടു പാട്ടിന്റെ മഞ്ഞലകൾ. തൃശൂർ പൂങ്കുന്നം സീതാറാം മിൽസിനു സമീപമുള്ള ഗുൽമോഹർ അപാർട്മെന്റ്സിൽ ഗായകൻ പി. ജയചന്ദ്രന്റെ വീട്.

കഴിഞ്ഞ ധനുമാസത്തിലായിരുന്നു പാട്ടിനെ നിലാവാക്കിയ പ്രിയഗായകന്റെ വേർപാട്. ഇവിടെയിപ്പോൾ സന്ദർശകരുടെ തിരക്കില്ല. ജയേട്ടന്റെ ഭാര്യ ലളിതയും മകൾ ലക്ഷ്മിയുമാണ് ഈ വീട്ടിൽ ഇപ്പോഴുള്ളത്. ഐടി മേഖലയിൽ ജോലി ചെയ്യുന്ന മകൻ ദിനനാഥ് കുടുംബസമേതം ചെന്നെയിലാണു താമസം.

മലയാളികളുടെ പ്രിയപ്പെട്ട പി. ജയചന്ദ്രൻ ജീവിതമെന്ന ഗാനം പാടി അവസാനിപ്പിച്ചത് "നാരായണീയത്തിൽ വച്ചാണ്. “മരണശേഷം അച്ഛന്റെ പടമൊന്നും ഞങ്ങൾ ഈ വീട്ടിൽ വച്ചിട്ടില്ല. അച്ഛന്റെ ഒരുപാട്ടുപോലും ഈ വീട്ടിൽ നിന്ന് ഉയർന്നിട്ടില്ല. അതു കാണാനും കേൾക്കാനും കഴിയാത്തതുകൊണ്ടു കൂടിയാണ്. ''അച്ഛനെക്കുറിച്ച് ലക്ഷ്മി പറഞ്ഞുതുടങ്ങി.

“പലരും പറഞ്ഞിട്ടുണ്ട് അച്ഛൻ എന്ന ദേഷ്യക്കാരനെപ്പറ്റി. എന്നാൽ വീട്ടിൽ ഒരിക്കലും അങ്ങനെയൊരാളെ ഞങ്ങൾ കണ്ടിട്ടേയില്ല. മക്കളെക്കാൾ അച്ഛന് ഇഷ്ടം മാപഴമാണെന്നു ഞങ്ങൾ കളിയായി പറയും. പ്രമേഹമൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് എത്രയാ മധുരം കഴിക്കുന്നതെന്ന് അച്ഛനു തന്നെ നിശ്ചയമുണ്ടായിരുന്നില്ല. അതുപോലെ എല്ലാ ദിവസവും ഊണിന് തൈരും കടു മാങ്ങയും വേണമെന്നതു നിർബന്ധമായിരുന്നു. വേറൊരു കറിയും വേണ്ട. പക്ഷേ, ഇതുരണ്ടും നിർബന്ധമായിരുന്നു. അച്ഛമ്മ പറഞ്ഞു കേട്ടിട്ടുണ്ട്; കുട്ടിക്കാലത്ത് അച്ഛന് കിണ്ടിയിലായിരുന്നു പാലു കൊടുത്തിരുന്നതെന്ന്. മുതിർന്നപ്പോഴും നല്ല പശുവിൻ പാൽ ഇഷ്ടം പോലെ കുടിക്കുമായിരുന്നു. ജീവിതാവസാനം വരെ അച്ഛൻ വെജിറ്റേറിയൻ ആയിരുന്നു. എത്ര ദൂരത്തേക്കായാലും കാറോടിച്ചു പോകുന്നതാണു സന്തോഷം. വീട്ടിലുള്ളപ്പോൾ കടയിൽ പോയി പച്ചക്കറിയും സാധനങ്ങളും ഒക്കെ വാങ്ങും.

ഒരിക്കൽ കടയിൽ നിന്നപ്പോൾ ഒരാൾ വന്നു പറഞ്ഞത്രെ! “നിങ്ങളെ കാണാൻ ഗായകൻ ജയചന്ദ്രനെപ്പോലെയുണ്ടല്ലോ' എന്ന്. അതിന് അച്ഛൻ പറഞ്ഞ മറുപടി; "അയ്യോ അതിന് ഒരു സാധ്യതയും ഇല്ല കേട്ടോ. നിങ്ങൾക്കു വെറുതെ തോന്നുന്നതാണ്.

ഒരു ദോശ മതി സന്തോഷിക്കാൻ

“രാവിലെ ഉറക്കമെണീറ്റാൽ എണ്ണ തേച്ചു വിസ്തരിച്ചൊരു കുളിയുണ്ട്. അതിനു മുൻപു കുറച്ചുസമയം വ്യായാമവും. രോഗബാധിതനാവുന്നതു വരെ നല്ല ആരോഗ്യത്തോടെയാണു ജീവിച്ചത്. ദോശയും ഇഡ്ഢലിയുമായിരുന്നു ഏറ്റവും ഇഷ്ടം.

Vanitha से और कहानियाँ

Vanitha

Vanitha

ഠമാർ പഠാർ ലവകുശ

10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...

time to read

3 mins

January 03, 2026

Vanitha

Vanitha

ജയനിലയത്തിലെ ഡോ. പവർഫുൾ

ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ

time to read

2 mins

January 03, 2026

Vanitha

Vanitha

അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്

ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം

time to read

4 mins

January 03, 2026

Vanitha

Vanitha

ജോലി കിട്ടിയ ഉടനെ കാർ ലോൺ എടുത്താൽ?

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

January 03, 2026

Vanitha

Vanitha

വഴക്കിലും പാലിക്കാം നല്ല ശീലങ്ങൾ

റിലേഷൻഷിപ് വീട്ടിനുള്ളിലെ കലഹങ്ങൾ കുട്ടികളെ മോശമായി സ്വാധീനിക്കാതെ നോക്കാനുള്ള വഴികൾ

time to read

1 min

January 03, 2026

Vanitha

Vanitha

കിളിയഴകൻ

മെയ്യഴകൻ സിനിമ വന്നതോടെ 'പാരറ്റ് സുദർശനെയും തത്തകളെയും കാണാൻ നൂറുകണക്കിനു പേരെത്തുന്നു. ചെന്നൈയിലെ സുദർശന്റെ വീട്ടിലേക്ക്...

time to read

3 mins

January 03, 2026

Vanitha

Vanitha

ദൃശ്യം to ദൃശ്യം

ദൃശ്യം സിനിമയുടെ ഒന്നിലും രണ്ടിലും സൂക്ഷിച്ച ട്വിസ്റ്റുകൾ മൂന്നാംഭാഗത്തിലും ഉണ്ടാകുമോ? വിശേഷങ്ങളുമായി അഡ്വ. ശാന്തി മായാദേവി

time to read

3 mins

January 03, 2026

Vanitha

Vanitha

Ride on the TREND

കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്

time to read

2 mins

December 06, 2025

Vanitha

Vanitha

ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്

കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം

time to read

2 mins

December 06, 2025

Vanitha

Vanitha

പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ

“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ

time to read

2 mins

December 06, 2025

Listen

Translate

Share

-
+

Change font size