Versuchen GOLD - Frei
മാഞ്ഞല്ലോ ധനുമാസ ചന്ദ്രിക
Vanitha
|June 21, 2025
മഞ്ഞ് മാറാതെ നിന്ന ധനുമാസത്തിലാണു മലയാളിയുടെ ഭാവഗായകൻ പി. ജയചന്ദ്രൻ വിടപറഞ്ഞത്. അദ്ദേഹത്തിന്റെ വേർപാടിനു ശേഷം മകൾ ലക്ഷ്മി ആദ്യമായി മനസ്സുതുറക്കുന്നു
നാരായണീയത്തിൽ മൗനമാണിപ്പോൾ ഗാനം. പക്ഷേ, ഓർമകളിൽ ശ്രുതി മീട്ടുന്നുണ്ടു പാട്ടിന്റെ മഞ്ഞലകൾ. തൃശൂർ പൂങ്കുന്നം സീതാറാം മിൽസിനു സമീപമുള്ള ഗുൽമോഹർ അപാർട്മെന്റ്സിൽ ഗായകൻ പി. ജയചന്ദ്രന്റെ വീട്.
കഴിഞ്ഞ ധനുമാസത്തിലായിരുന്നു പാട്ടിനെ നിലാവാക്കിയ പ്രിയഗായകന്റെ വേർപാട്. ഇവിടെയിപ്പോൾ സന്ദർശകരുടെ തിരക്കില്ല. ജയേട്ടന്റെ ഭാര്യ ലളിതയും മകൾ ലക്ഷ്മിയുമാണ് ഈ വീട്ടിൽ ഇപ്പോഴുള്ളത്. ഐടി മേഖലയിൽ ജോലി ചെയ്യുന്ന മകൻ ദിനനാഥ് കുടുംബസമേതം ചെന്നെയിലാണു താമസം.
മലയാളികളുടെ പ്രിയപ്പെട്ട പി. ജയചന്ദ്രൻ ജീവിതമെന്ന ഗാനം പാടി അവസാനിപ്പിച്ചത് "നാരായണീയത്തിൽ വച്ചാണ്. “മരണശേഷം അച്ഛന്റെ പടമൊന്നും ഞങ്ങൾ ഈ വീട്ടിൽ വച്ചിട്ടില്ല. അച്ഛന്റെ ഒരുപാട്ടുപോലും ഈ വീട്ടിൽ നിന്ന് ഉയർന്നിട്ടില്ല. അതു കാണാനും കേൾക്കാനും കഴിയാത്തതുകൊണ്ടു കൂടിയാണ്. ''അച്ഛനെക്കുറിച്ച് ലക്ഷ്മി പറഞ്ഞുതുടങ്ങി.
“പലരും പറഞ്ഞിട്ടുണ്ട് അച്ഛൻ എന്ന ദേഷ്യക്കാരനെപ്പറ്റി. എന്നാൽ വീട്ടിൽ ഒരിക്കലും അങ്ങനെയൊരാളെ ഞങ്ങൾ കണ്ടിട്ടേയില്ല. മക്കളെക്കാൾ അച്ഛന് ഇഷ്ടം മാപഴമാണെന്നു ഞങ്ങൾ കളിയായി പറയും. പ്രമേഹമൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് എത്രയാ മധുരം കഴിക്കുന്നതെന്ന് അച്ഛനു തന്നെ നിശ്ചയമുണ്ടായിരുന്നില്ല. അതുപോലെ എല്ലാ ദിവസവും ഊണിന് തൈരും കടു മാങ്ങയും വേണമെന്നതു നിർബന്ധമായിരുന്നു. വേറൊരു കറിയും വേണ്ട. പക്ഷേ, ഇതുരണ്ടും നിർബന്ധമായിരുന്നു. അച്ഛമ്മ പറഞ്ഞു കേട്ടിട്ടുണ്ട്; കുട്ടിക്കാലത്ത് അച്ഛന് കിണ്ടിയിലായിരുന്നു പാലു കൊടുത്തിരുന്നതെന്ന്. മുതിർന്നപ്പോഴും നല്ല പശുവിൻ പാൽ ഇഷ്ടം പോലെ കുടിക്കുമായിരുന്നു. ജീവിതാവസാനം വരെ അച്ഛൻ വെജിറ്റേറിയൻ ആയിരുന്നു. എത്ര ദൂരത്തേക്കായാലും കാറോടിച്ചു പോകുന്നതാണു സന്തോഷം. വീട്ടിലുള്ളപ്പോൾ കടയിൽ പോയി പച്ചക്കറിയും സാധനങ്ങളും ഒക്കെ വാങ്ങും.
ഒരിക്കൽ കടയിൽ നിന്നപ്പോൾ ഒരാൾ വന്നു പറഞ്ഞത്രെ! “നിങ്ങളെ കാണാൻ ഗായകൻ ജയചന്ദ്രനെപ്പോലെയുണ്ടല്ലോ' എന്ന്. അതിന് അച്ഛൻ പറഞ്ഞ മറുപടി; "അയ്യോ അതിന് ഒരു സാധ്യതയും ഇല്ല കേട്ടോ. നിങ്ങൾക്കു വെറുതെ തോന്നുന്നതാണ്.
ഒരു ദോശ മതി സന്തോഷിക്കാൻ
“രാവിലെ ഉറക്കമെണീറ്റാൽ എണ്ണ തേച്ചു വിസ്തരിച്ചൊരു കുളിയുണ്ട്. അതിനു മുൻപു കുറച്ചുസമയം വ്യായാമവും. രോഗബാധിതനാവുന്നതു വരെ നല്ല ആരോഗ്യത്തോടെയാണു ജീവിച്ചത്. ദോശയും ഇഡ്ഢലിയുമായിരുന്നു ഏറ്റവും ഇഷ്ടം.
Diese Geschichte stammt aus der June 21, 2025-Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha
Vanitha
INVISIBLE STAR
സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ
2 mins
June 06, 2026
Vanitha
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ
3 mins
June 06, 2026
Vanitha
വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ
ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ
1 mins
June 06, 2026
Vanitha
എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം
വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ
2 mins
June 06, 2026
Vanitha
പ്യാർ കി കഹാനി
ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ
1 mins
June 06, 2026
Vanitha
MLA Ramesh USHARODY
പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം
4 mins
June 06, 2026
Vanitha
സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ
വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം
2 mins
May 23, 2026
Vanitha
മെസി ഇതറിയുന്നുവോ
ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം
2 mins
May 23, 2026
Vanitha
ഇതു സ്വപ്നം പൂക്കുമിടം
കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്
2 mins
May 23, 2026
Vanitha
POWER, TAILORED
ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്
1 mins
May 23, 2026
Listen
Translate
Change font size

