മാഞ്ഞല്ലോ ധനുമാസ ചന്ദ്രിക
June 21, 2025
|Vanitha
മഞ്ഞ് മാറാതെ നിന്ന ധനുമാസത്തിലാണു മലയാളിയുടെ ഭാവഗായകൻ പി. ജയചന്ദ്രൻ വിടപറഞ്ഞത്. അദ്ദേഹത്തിന്റെ വേർപാടിനു ശേഷം മകൾ ലക്ഷ്മി ആദ്യമായി മനസ്സുതുറക്കുന്നു
നാരായണീയത്തിൽ മൗനമാണിപ്പോൾ ഗാനം. പക്ഷേ, ഓർമകളിൽ ശ്രുതി മീട്ടുന്നുണ്ടു പാട്ടിന്റെ മഞ്ഞലകൾ. തൃശൂർ പൂങ്കുന്നം സീതാറാം മിൽസിനു സമീപമുള്ള ഗുൽമോഹർ അപാർട്മെന്റ്സിൽ ഗായകൻ പി. ജയചന്ദ്രന്റെ വീട്.
കഴിഞ്ഞ ധനുമാസത്തിലായിരുന്നു പാട്ടിനെ നിലാവാക്കിയ പ്രിയഗായകന്റെ വേർപാട്. ഇവിടെയിപ്പോൾ സന്ദർശകരുടെ തിരക്കില്ല. ജയേട്ടന്റെ ഭാര്യ ലളിതയും മകൾ ലക്ഷ്മിയുമാണ് ഈ വീട്ടിൽ ഇപ്പോഴുള്ളത്. ഐടി മേഖലയിൽ ജോലി ചെയ്യുന്ന മകൻ ദിനനാഥ് കുടുംബസമേതം ചെന്നെയിലാണു താമസം.
മലയാളികളുടെ പ്രിയപ്പെട്ട പി. ജയചന്ദ്രൻ ജീവിതമെന്ന ഗാനം പാടി അവസാനിപ്പിച്ചത് "നാരായണീയത്തിൽ വച്ചാണ്. “മരണശേഷം അച്ഛന്റെ പടമൊന്നും ഞങ്ങൾ ഈ വീട്ടിൽ വച്ചിട്ടില്ല. അച്ഛന്റെ ഒരുപാട്ടുപോലും ഈ വീട്ടിൽ നിന്ന് ഉയർന്നിട്ടില്ല. അതു കാണാനും കേൾക്കാനും കഴിയാത്തതുകൊണ്ടു കൂടിയാണ്. ''അച്ഛനെക്കുറിച്ച് ലക്ഷ്മി പറഞ്ഞുതുടങ്ങി.
“പലരും പറഞ്ഞിട്ടുണ്ട് അച്ഛൻ എന്ന ദേഷ്യക്കാരനെപ്പറ്റി. എന്നാൽ വീട്ടിൽ ഒരിക്കലും അങ്ങനെയൊരാളെ ഞങ്ങൾ കണ്ടിട്ടേയില്ല. മക്കളെക്കാൾ അച്ഛന് ഇഷ്ടം മാപഴമാണെന്നു ഞങ്ങൾ കളിയായി പറയും. പ്രമേഹമൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് എത്രയാ മധുരം കഴിക്കുന്നതെന്ന് അച്ഛനു തന്നെ നിശ്ചയമുണ്ടായിരുന്നില്ല. അതുപോലെ എല്ലാ ദിവസവും ഊണിന് തൈരും കടു മാങ്ങയും വേണമെന്നതു നിർബന്ധമായിരുന്നു. വേറൊരു കറിയും വേണ്ട. പക്ഷേ, ഇതുരണ്ടും നിർബന്ധമായിരുന്നു. അച്ഛമ്മ പറഞ്ഞു കേട്ടിട്ടുണ്ട്; കുട്ടിക്കാലത്ത് അച്ഛന് കിണ്ടിയിലായിരുന്നു പാലു കൊടുത്തിരുന്നതെന്ന്. മുതിർന്നപ്പോഴും നല്ല പശുവിൻ പാൽ ഇഷ്ടം പോലെ കുടിക്കുമായിരുന്നു. ജീവിതാവസാനം വരെ അച്ഛൻ വെജിറ്റേറിയൻ ആയിരുന്നു. എത്ര ദൂരത്തേക്കായാലും കാറോടിച്ചു പോകുന്നതാണു സന്തോഷം. വീട്ടിലുള്ളപ്പോൾ കടയിൽ പോയി പച്ചക്കറിയും സാധനങ്ങളും ഒക്കെ വാങ്ങും.
ഒരിക്കൽ കടയിൽ നിന്നപ്പോൾ ഒരാൾ വന്നു പറഞ്ഞത്രെ! “നിങ്ങളെ കാണാൻ ഗായകൻ ജയചന്ദ്രനെപ്പോലെയുണ്ടല്ലോ' എന്ന്. അതിന് അച്ഛൻ പറഞ്ഞ മറുപടി; "അയ്യോ അതിന് ഒരു സാധ്യതയും ഇല്ല കേട്ടോ. നിങ്ങൾക്കു വെറുതെ തോന്നുന്നതാണ്.
ഒരു ദോശ മതി സന്തോഷിക്കാൻ
“രാവിലെ ഉറക്കമെണീറ്റാൽ എണ്ണ തേച്ചു വിസ്തരിച്ചൊരു കുളിയുണ്ട്. അതിനു മുൻപു കുറച്ചുസമയം വ്യായാമവും. രോഗബാധിതനാവുന്നതു വരെ നല്ല ആരോഗ്യത്തോടെയാണു ജീവിച്ചത്. ദോശയും ഇഡ്ഢലിയുമായിരുന്നു ഏറ്റവും ഇഷ്ടം.
هذه القصة من طبعة June 21, 2025 من Vanitha.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Vanitha
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Vanitha
പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ
“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ
2 mins
December 06, 2025
Vanitha
കുറവുകളില്ലാതെ പുതുക്കാം അടുക്കള
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
4 mins
December 06, 2025
Vanitha
മൂലകോശദാനം എന്നാൽ എന്ത്?
ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം
1 min
December 06, 2025
Vanitha
മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ
മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ
3 mins
December 06, 2025
Vanitha
THE RISE OF AN IRON WOMAN
കാൽമുട്ടിന്റെ വേദന മൂലം നടക്കാൻ പോലും വിഷമിച്ച ശ്രീദേവി 41-ാം വയസ്സിൽ ഓടിയും നീന്തിയും സൈക്കിൾ ചവിട്ടിയും അയൺമാൻ 70.3 ഗോവ ട്രയാത്ലോൺ വിജയിയായ വിസ്മയ കഥ
3 mins
December 06, 2025
Vanitha
മോഹങ്ങളിലൂടെ juhi
പവി കെയർടേക്കറിലെ നായികമാരിലൊരാളായി തുടക്കം. തമിഴിലേക്കു തിരിഞ്ഞ് വീണ്ടും 'സുമതി വളവ് ' സിനിമയിലൂടെ മലയാളത്തിലെത്തിയ ജൂഹി ജയകുമാർ
1 mins
December 06, 2025
Vanitha
മഞ്ഞിൽ വിരിയുന്ന പൂക്കൾ
വിത്തിൽ നിന്നു നേരെ പൂക്കളായി മാറുന്ന അമാരിലിസ് ലില്ലി നടാനുള്ള സമയം ഇതാണ്
1 mins
December 06, 2025
Vanitha
ഹോം ലോണിൽ കുടുങ്ങിയോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ.വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
November 22, 2025
Listen
Translate
Change font size

