Intentar ORO - Gratis
ഗന്ധം രുചിച്ച് പറയാം പാകം
Vanitha
|June 25, 2022
പാചകത്തിനിടെയുള്ള പൊള്ളലിൽ കാഴ്ച മങ്ങി. എന്നിട്ടും ഇന്ദു തളർന്നില്ല. കാറ്ററിങ് സംരംഭവുമായി മുന്നോട്ടു പോയി. വിജയം തൊട്ട ആ ജീവിതകഥ
പച്ചക്കറികൾ ഒലിവ് ഓയിലിൽ വഴറ്റുന്നതിന്റെ സുഗന്ധം നിറഞ്ഞ അടുക്കള. പാചകം കലയാക്കിയ ഒരാളുടെ വീടാണിതെന്ന് അറിയാൻ ആ ഹൃദ്യഗന്ധത്തിന്റെ ആമുഖം മതി. ആലുവ കടുങ്ങല്ലൂരിലുള്ള സാരഥി വിലാസിൽ ഇന്ദു തന്റെ മാസ്റ്റർപീസ് മിന്റ് ബിരിയാണി ഉണ്ടാക്കുന്ന തിരക്കിലാണ്.
പലവിധ വർണങ്ങളിൽ മൊരിയുന്ന പച്ചക്കറികൾ. അതിലേക്ക് മല്ലിയിലയും പുതിനയിലയും ചേർന്നൊരു രഹസ്യക്കൂട്ട് ചേർന്നതോടെ അടുക്കള ഉഷാറായി. തൊട്ടടുത്തുള്ള പാത്രത്തിൽ ഉപ്പും കുരുമുളകും പുരട്ടിയ ചിക്കൻ എണ്ണയിൽ വെന്തു മൃദുവാകുന്നു. ഒപ്പം കൂടാൻ അടുത്ത് ഒരുങ്ങിയിരുപ്പുണ്ട് നെയ്മണമുള്ള വെളുത്ത ചോറ്,
ഇന്ദു ദമ്മിടാൻ തുടങ്ങി. പച്ചക്കറിക്കൂട്ടിനൊപ്പം നിരയായി അണിചേരുന്ന മസാലയിൽ കുറുകിയ ചിക്കനും ചോറും. അതിനു മീതെ അൽപം സ്നേഹം തൂവി ഇന്ദു പാത്രം അടച്ചു. പിന്നെ, ചൂടാറാതെ ജീവിതം പറയാനിരുന്നു.
കറങ്ങിത്തിരിഞ്ഞു രുചിയിലെത്തി
എന്റെ സ്വന്തം നാടായ തിരുവനന്തപുരത്ത് ഞങ്ങൾക്ക് ഒരു ഹോട്ടലുണ്ടായിരുന്നു. അച്ഛൻ മരിച്ചതിനു ശേഷം അമ്മയ്ക്ക് തനിച്ചു നോക്കി നടത്താൻ ബുദ്ധിമുട്ടായതു കൊണ്ട് അതു വിറ്റു. അമ്മ സന്ധ്യ "അമ്മാസ് കാറ്ററിങ്' എന്നൊരു യൂണിറ്റ് തിരുവനന്തപുരം ഉള്ളൂരിൽ ഇപ്പോഴും നടത്തുന്നുണ്ട്. ഞാൻ ഈ രംഗത്ത് എത്തിപ്പെടുമെന്നു കരുതിയതേയല്ല. ബാച്ചിലർ ഓഫ് ടൂറിസവും ഹോസ്പിറ്റാലിറ്റി മാനേജ്മെന്റുമാണ് പഠിച്ചത്. തിരുവനന്തപുരം താജ് റസിഡൻസിയിൽ മൂന്നുവർഷം ഫ്രണ്ട് ഓഫിസ് ഡിപ്പാർട്മെന്റിൽ ജോലി ചെയ്തു. കുറച്ചു കാലം ഐടി പ്രഫഷണലായി. പിന്നെ, എയർഹോസ്റ്റസ് ആയി. ബിസിനസുകാരനായ ശ്രീരാം ശരത്തുമായുള്ള വിവാഹശേഷമാണ് ജോലി വിട്ട് എറണാകുളത്തേക്ക് താമസം മാറുന്നത്.
ഭക്ഷണം കഴിക്കാൻ മടിയുള്ള കുട്ടിയാണ് മകൾ ഏക. അവളിപ്പോൾ നാലാം ക്ലാസിലാണ്. ഏക ഭക്ഷണം ഇഷ്ടപ്പെടുത്താൻ ഉണ്ടാക്കിയെടുത്ത സിപ്പിയാണ് മിന്റ് ബിരിയാണി. ഏകദേശം നാലു മണിക്കൂർ വേണം പാകപ്പെടുത്താൻ ഒരിക്കൽ സുഹൃത്തുക്കൾക്ക് വിളമ്പിയപ്പോൾ അവരാണ് ചോദിക്കുന്നത് "നിനക്കിത് ബിസിനസാക്കി കൂടേ' എന്ന്.
എനിക്കും തോന്നി, ഒരു കൈ നോക്കിയാലോ. കാറ്ററിങ് ബിസിനസിലേക്ക് കടക്കാൻ ശ്രീരാമും പിന്തുണച്ചു. അങ്ങനെയാണ്, 2020 ൽ റെസിപ്പീസ് ബൈ ഇന്ദു' എന്ന പേരിൽ ഫൂഡ് ബിസിനസ് തുടങ്ങുന്നത്.
Esta historia es de la edición June 25, 2022 de Vanitha.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Vanitha
Vanitha
പിരിമുറുക്കം നിയന്ത്രിക്കാൻ അഞ്ചു വഴികൾ
വളരെ പ്രധാനപ്പെട്ടതും ഫലപ്രദവുമായ ചില പരിഹാര മാർഗങ്ങളെ പരിചയപ്പെടാം...
1 mins
January 17, 2026
Vanitha
ആഹാ, ഇവർ മിടുക്കരാണല്ലോ
ഗോൾഡ് മെഡലിലോ ഒന്നാം റാങ്കിലോ കാര്യമില്ല. വേണ്ടത് പ്രായോഗികമായ കഴിവുകളാണ്.
4 mins
January 17, 2026
Vanitha
ടേം ഇൻഷുറൻസ് എന്തിന് ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
January 17, 2026
Vanitha
അടുക്കത്തെ ആമയൂട്ട്
കൂർമാവതാരം ഉപദേവതയായ അടുക്കത്ത് ഭഗവതി ക്ഷേത്രത്തിലെ വിശേഷ വഴിപാടാണ് ആമയൂട്ട്. ചർമരോഗശമന പ്രാർഥനയുമായാണു ഭക്തർ ആമയൂട്ടിനെത്തുന്നത്
3 mins
January 17, 2026
Vanitha
'മണ്ണ് വേണ്ടാ' ചെടികൾ
ചട്ടിയോ മണ്ണോ ആവശ്യമില്ലാത്ത എയർ പ്ലാന്റ്സ് വളർത്തുന്ന വിധം
1 mins
January 17, 2026
Vanitha
RECYCLING UPCYCLING THRIFTING ഇതാണ് ട്രെൻഡ്
മിസ് യൂണിവേഴ്സ് മത്സരത്തിന്റെ പതിനൊന്ന് എഡിഷനുകളുടെ അണിയറ പ്രവർത്തക ന്യൂയോർക്കിൽ ഫാഷൻ ട്രെൻഡുകളിൽ ഗവേഷണം നടത്തുന്ന സ്റ്റൈലിസ്റ്റ്- സഞ്ജന ജോൺ
3 mins
January 17, 2026
Vanitha
പത്തിൽ പത്തും മധുരം
പത്തു മക്കളെ പ്രസവിച്ച രമ്യ പറയുന്നത് കുട്ടികളെ വളർത്തുന്നത് അത്ര പ്രയാസമുള്ള കാര്യമല്ലെന്നാണ് കൊട്ടിയൂരെ ബിഗ് ഫാമിലി വിശേഷങ്ങൾ
3 mins
January 17, 2026
Vanitha
ചിരിപ്രസാദം
മിമിക്സ് പരേഡിന് ജന്മം നൽകിയ കലാകാരന്മാരിൽ ഒരാളായ കെ.എസ്. പ്രസാദ് ചിരിലോകത്ത് അരനൂറ്റാണ്ടു പൂർത്തിയാക്കുന്നു
4 mins
January 17, 2026
Vanitha
Pookie പൂമ്പാറ്റ
ക്ലാസ് ടീച്ചറോട് പറയാതെ ക്ലാസിൽ നിന്ന് ഇറങ്ങിപ്പോയ കുസൃതി കുട്ടിയാണ് സർവ്വം മായ എന്ന സിനിമയിലൂടെ ഇഷ്ടം വാരിക്കൂട്ടുന്നത്
2 mins
January 17, 2026
Vanitha
ജിമ്മിൽ വേണോ അമിതാവേശം?
പുതുവർഷം മുതൽ ജിമ്മിൽ പോയി തുടങ്ങിയവരും പെട്ടെന്നു ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും അറിയാൻ
3 mins
January 17, 2026
Translate
Change font size

