Versuchen GOLD - Frei
ഗന്ധം രുചിച്ച് പറയാം പാകം
Vanitha
|June 25, 2022
പാചകത്തിനിടെയുള്ള പൊള്ളലിൽ കാഴ്ച മങ്ങി. എന്നിട്ടും ഇന്ദു തളർന്നില്ല. കാറ്ററിങ് സംരംഭവുമായി മുന്നോട്ടു പോയി. വിജയം തൊട്ട ആ ജീവിതകഥ
പച്ചക്കറികൾ ഒലിവ് ഓയിലിൽ വഴറ്റുന്നതിന്റെ സുഗന്ധം നിറഞ്ഞ അടുക്കള. പാചകം കലയാക്കിയ ഒരാളുടെ വീടാണിതെന്ന് അറിയാൻ ആ ഹൃദ്യഗന്ധത്തിന്റെ ആമുഖം മതി. ആലുവ കടുങ്ങല്ലൂരിലുള്ള സാരഥി വിലാസിൽ ഇന്ദു തന്റെ മാസ്റ്റർപീസ് മിന്റ് ബിരിയാണി ഉണ്ടാക്കുന്ന തിരക്കിലാണ്.
പലവിധ വർണങ്ങളിൽ മൊരിയുന്ന പച്ചക്കറികൾ. അതിലേക്ക് മല്ലിയിലയും പുതിനയിലയും ചേർന്നൊരു രഹസ്യക്കൂട്ട് ചേർന്നതോടെ അടുക്കള ഉഷാറായി. തൊട്ടടുത്തുള്ള പാത്രത്തിൽ ഉപ്പും കുരുമുളകും പുരട്ടിയ ചിക്കൻ എണ്ണയിൽ വെന്തു മൃദുവാകുന്നു. ഒപ്പം കൂടാൻ അടുത്ത് ഒരുങ്ങിയിരുപ്പുണ്ട് നെയ്മണമുള്ള വെളുത്ത ചോറ്,
ഇന്ദു ദമ്മിടാൻ തുടങ്ങി. പച്ചക്കറിക്കൂട്ടിനൊപ്പം നിരയായി അണിചേരുന്ന മസാലയിൽ കുറുകിയ ചിക്കനും ചോറും. അതിനു മീതെ അൽപം സ്നേഹം തൂവി ഇന്ദു പാത്രം അടച്ചു. പിന്നെ, ചൂടാറാതെ ജീവിതം പറയാനിരുന്നു.
കറങ്ങിത്തിരിഞ്ഞു രുചിയിലെത്തി
എന്റെ സ്വന്തം നാടായ തിരുവനന്തപുരത്ത് ഞങ്ങൾക്ക് ഒരു ഹോട്ടലുണ്ടായിരുന്നു. അച്ഛൻ മരിച്ചതിനു ശേഷം അമ്മയ്ക്ക് തനിച്ചു നോക്കി നടത്താൻ ബുദ്ധിമുട്ടായതു കൊണ്ട് അതു വിറ്റു. അമ്മ സന്ധ്യ "അമ്മാസ് കാറ്ററിങ്' എന്നൊരു യൂണിറ്റ് തിരുവനന്തപുരം ഉള്ളൂരിൽ ഇപ്പോഴും നടത്തുന്നുണ്ട്. ഞാൻ ഈ രംഗത്ത് എത്തിപ്പെടുമെന്നു കരുതിയതേയല്ല. ബാച്ചിലർ ഓഫ് ടൂറിസവും ഹോസ്പിറ്റാലിറ്റി മാനേജ്മെന്റുമാണ് പഠിച്ചത്. തിരുവനന്തപുരം താജ് റസിഡൻസിയിൽ മൂന്നുവർഷം ഫ്രണ്ട് ഓഫിസ് ഡിപ്പാർട്മെന്റിൽ ജോലി ചെയ്തു. കുറച്ചു കാലം ഐടി പ്രഫഷണലായി. പിന്നെ, എയർഹോസ്റ്റസ് ആയി. ബിസിനസുകാരനായ ശ്രീരാം ശരത്തുമായുള്ള വിവാഹശേഷമാണ് ജോലി വിട്ട് എറണാകുളത്തേക്ക് താമസം മാറുന്നത്.
ഭക്ഷണം കഴിക്കാൻ മടിയുള്ള കുട്ടിയാണ് മകൾ ഏക. അവളിപ്പോൾ നാലാം ക്ലാസിലാണ്. ഏക ഭക്ഷണം ഇഷ്ടപ്പെടുത്താൻ ഉണ്ടാക്കിയെടുത്ത സിപ്പിയാണ് മിന്റ് ബിരിയാണി. ഏകദേശം നാലു മണിക്കൂർ വേണം പാകപ്പെടുത്താൻ ഒരിക്കൽ സുഹൃത്തുക്കൾക്ക് വിളമ്പിയപ്പോൾ അവരാണ് ചോദിക്കുന്നത് "നിനക്കിത് ബിസിനസാക്കി കൂടേ' എന്ന്.
എനിക്കും തോന്നി, ഒരു കൈ നോക്കിയാലോ. കാറ്ററിങ് ബിസിനസിലേക്ക് കടക്കാൻ ശ്രീരാമും പിന്തുണച്ചു. അങ്ങനെയാണ്, 2020 ൽ റെസിപ്പീസ് ബൈ ഇന്ദു' എന്ന പേരിൽ ഫൂഡ് ബിസിനസ് തുടങ്ങുന്നത്.
Diese Geschichte stammt aus der June 25, 2022-Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha
Vanitha
ചൂടിനെ നേരിടാൻ കൂൾ വഴികൾ
വേനൽച്ചൂടിൽ വാടാതിരിക്കാൻ ആരോഗ്യത്തിനു പ്രത്യേക കരുതൽ ആവശ്യമാണ്. ചൂടിലും എനർജറ്റിക് ആകാൻ കൂൾ ടിപ്സ്
2 mins
March 28, 2026
Vanitha
വേനലിൽ വാടാതെ
മുടിക്കും ചർമത്തിനും വേനൽക്കാല പരിചരണത്തിനു വേണ്ടതെല്ലാം നമ്മുടെ അടുക്കളയിലുണ്ടെന്നേ
3 mins
March 28, 2026
Vanitha
സ്വർണം വിറ്റു ബാധ്യത തീർക്കണോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി..
1 mins
March 28, 2026
Vanitha
കടക്കെണിയിൽ പുതുതലമുറ?
ഇൻസ്റ്റന്റ് ലോണുകളുടെ കെണിയിൽ ശ്വാസം മുട്ടുന്ന യുവതലമുറയ്ക്കു ബാധ്യതകളിൽ നിന്നു പുറത്തു വരാനുള്ള മാർഗങ്ങൾ
4 mins
March 28, 2026
Vanitha
വീടിന് നൽകൂ..ഈസ്റ്റർ മൂഡ്
സമാധാനത്തിന്റെയും ഉയിർപ്പിന്റെയും സുന്ദരമായ ഈസ്റ്റർ ദിനത്തിൽ വീടിനു നൽകാം സ്പെഷൽ ടച്ച്
1 mins
March 28, 2026
Vanitha
ഉഷാറാക്കാം വേനലവധി
ജീവിതപാഠങ്ങൾ രസകരമായി ഉൾക്കൊള്ളാനുള്ള കാലമാകട്ടെ വേനലവധി. കുട്ടികൾക്കായി മാതാപിതാക്കൾ ചെയ്യേണ്ട കാര്യങ്ങൾ
3 mins
March 28, 2026
Vanitha
മുടിയഴകിന് ഗ്രീൻ, ബ്ലൂ, പിങ്ക് വാട്ടർ
മുടിയുടെ ആരോഗ്യത്തിനായി അധികം മെനക്കെടാതെ തയാറാക്കാവുന്ന മൂന്നു കൂട്ടുകൾ.. ഇവ മൂന്നും മാറി മാറി ഉപയോഗിക്കാം.
1 min
March 28, 2026
Vanitha
ചില്ലുഭരണികളിലെ ഉദ്യാനപാലനം
ടെറേറിയം അഥവ ചില്ലുഭരണികളിലെ കുഞ്ഞൻ ഉദ്യാനം പരിപാലിക്കാൻ അറിയേണ്ട കാര്യങ്ങൾ
1 mins
March 28, 2026
Vanitha
ഗ്യാസ് ലാഭിക്കാൻ
ഫ്രിജിൽ നിന്നെടുത്ത സാധനങ്ങൾ ഉടനെ തന്നെ സ്റ്റൗവിൽ വച്ച് ചൂടാക്കരുത്
1 min
March 28, 2026
Vanitha
വിശേഷം ഒന്നുമായില്ലേ? ഉണ്ടല്ലോ 'ഡിങ്ക് ' വിശേഷം!
രാജസ്ഥാൻ കാത്ര കഴിഞ്ഞു കേരളത്തിലെത്തിയിട്ടും ആ \"ഡിങ് വിശേഷങ്ങൾ മോളി ആന്റിയുടെ മൗസ്സിൽ തറഞ്ഞു നിന്നു
2 mins
March 28, 2026
Translate
Change font size
