Prøve GULL - Gratis
ഗന്ധം രുചിച്ച് പറയാം പാകം
Vanitha
|June 25, 2022
പാചകത്തിനിടെയുള്ള പൊള്ളലിൽ കാഴ്ച മങ്ങി. എന്നിട്ടും ഇന്ദു തളർന്നില്ല. കാറ്ററിങ് സംരംഭവുമായി മുന്നോട്ടു പോയി. വിജയം തൊട്ട ആ ജീവിതകഥ

പച്ചക്കറികൾ ഒലിവ് ഓയിലിൽ വഴറ്റുന്നതിന്റെ സുഗന്ധം നിറഞ്ഞ അടുക്കള. പാചകം കലയാക്കിയ ഒരാളുടെ വീടാണിതെന്ന് അറിയാൻ ആ ഹൃദ്യഗന്ധത്തിന്റെ ആമുഖം മതി. ആലുവ കടുങ്ങല്ലൂരിലുള്ള സാരഥി വിലാസിൽ ഇന്ദു തന്റെ മാസ്റ്റർപീസ് മിന്റ് ബിരിയാണി ഉണ്ടാക്കുന്ന തിരക്കിലാണ്.
പലവിധ വർണങ്ങളിൽ മൊരിയുന്ന പച്ചക്കറികൾ. അതിലേക്ക് മല്ലിയിലയും പുതിനയിലയും ചേർന്നൊരു രഹസ്യക്കൂട്ട് ചേർന്നതോടെ അടുക്കള ഉഷാറായി. തൊട്ടടുത്തുള്ള പാത്രത്തിൽ ഉപ്പും കുരുമുളകും പുരട്ടിയ ചിക്കൻ എണ്ണയിൽ വെന്തു മൃദുവാകുന്നു. ഒപ്പം കൂടാൻ അടുത്ത് ഒരുങ്ങിയിരുപ്പുണ്ട് നെയ്മണമുള്ള വെളുത്ത ചോറ്,
ഇന്ദു ദമ്മിടാൻ തുടങ്ങി. പച്ചക്കറിക്കൂട്ടിനൊപ്പം നിരയായി അണിചേരുന്ന മസാലയിൽ കുറുകിയ ചിക്കനും ചോറും. അതിനു മീതെ അൽപം സ്നേഹം തൂവി ഇന്ദു പാത്രം അടച്ചു. പിന്നെ, ചൂടാറാതെ ജീവിതം പറയാനിരുന്നു.
കറങ്ങിത്തിരിഞ്ഞു രുചിയിലെത്തി
എന്റെ സ്വന്തം നാടായ തിരുവനന്തപുരത്ത് ഞങ്ങൾക്ക് ഒരു ഹോട്ടലുണ്ടായിരുന്നു. അച്ഛൻ മരിച്ചതിനു ശേഷം അമ്മയ്ക്ക് തനിച്ചു നോക്കി നടത്താൻ ബുദ്ധിമുട്ടായതു കൊണ്ട് അതു വിറ്റു. അമ്മ സന്ധ്യ "അമ്മാസ് കാറ്ററിങ്' എന്നൊരു യൂണിറ്റ് തിരുവനന്തപുരം ഉള്ളൂരിൽ ഇപ്പോഴും നടത്തുന്നുണ്ട്. ഞാൻ ഈ രംഗത്ത് എത്തിപ്പെടുമെന്നു കരുതിയതേയല്ല. ബാച്ചിലർ ഓഫ് ടൂറിസവും ഹോസ്പിറ്റാലിറ്റി മാനേജ്മെന്റുമാണ് പഠിച്ചത്. തിരുവനന്തപുരം താജ് റസിഡൻസിയിൽ മൂന്നുവർഷം ഫ്രണ്ട് ഓഫിസ് ഡിപ്പാർട്മെന്റിൽ ജോലി ചെയ്തു. കുറച്ചു കാലം ഐടി പ്രഫഷണലായി. പിന്നെ, എയർഹോസ്റ്റസ് ആയി. ബിസിനസുകാരനായ ശ്രീരാം ശരത്തുമായുള്ള വിവാഹശേഷമാണ് ജോലി വിട്ട് എറണാകുളത്തേക്ക് താമസം മാറുന്നത്.
ഭക്ഷണം കഴിക്കാൻ മടിയുള്ള കുട്ടിയാണ് മകൾ ഏക. അവളിപ്പോൾ നാലാം ക്ലാസിലാണ്. ഏക ഭക്ഷണം ഇഷ്ടപ്പെടുത്താൻ ഉണ്ടാക്കിയെടുത്ത സിപ്പിയാണ് മിന്റ് ബിരിയാണി. ഏകദേശം നാലു മണിക്കൂർ വേണം പാകപ്പെടുത്താൻ ഒരിക്കൽ സുഹൃത്തുക്കൾക്ക് വിളമ്പിയപ്പോൾ അവരാണ് ചോദിക്കുന്നത് "നിനക്കിത് ബിസിനസാക്കി കൂടേ' എന്ന്.
എനിക്കും തോന്നി, ഒരു കൈ നോക്കിയാലോ. കാറ്ററിങ് ബിസിനസിലേക്ക് കടക്കാൻ ശ്രീരാമും പിന്തുണച്ചു. അങ്ങനെയാണ്, 2020 ൽ റെസിപ്പീസ് ബൈ ഇന്ദു' എന്ന പേരിൽ ഫൂഡ് ബിസിനസ് തുടങ്ങുന്നത്.
Denne historien er fra June 25, 2022-utgaven av Vanitha.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Vanitha

Vanitha
ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ
ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ
1 mins
October 11, 2025

Vanitha
കൂട്ടുകൂടാം, കുട്ടികളോട്
മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ
2 mins
September 27, 2025

Vanitha
പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്
കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം
1 mins
September 27, 2025

Vanitha
BE കൂൾ
ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം
4 mins
September 27, 2025

Vanitha
പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം
ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ
4 mins
September 27, 2025

Vanitha
യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക
ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
September 27, 2025

Vanitha
സ്കിൻ സൈക്ലിങ്
ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്
2 mins
September 27, 2025

Vanitha
അടവിനും അഭിനയത്തിനും കളരി
മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി
1 mins
September 27, 2025

Vanitha
ലേഡി ഫൈറ്റ് MASTER
ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു
3 mins
September 27, 2025

Vanitha
രാജവെമ്പാലയും അണലിയും നിസ്സാ...രം
“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്
2 mins
September 27, 2025
Translate
Change font size