Try GOLD - Free
ഓണയാത്രയ്ക്ക് ഒരുങ്ങാം
Vanitha
|August 30, 2025
സ്വയം തിരിച്ചറിയാനുള്ള അവസരമാണ് ഓരോ യാത്രയും സഞ്ചാരം ജീവിതത്തിന്റെ ഭാഗമാക്കിയ അഞ്ചു വനിതകളുടെ യാത്രാനുഭവം
സദ്യ പോലെ തന്നെ ഓണക്കാലത്തു മസ്റ്റ് ആണ് ട്രിപ്പും കുടുംബവുമൊത്തോ സോളോ ആയോ പോകാം. അതു യാത്രികരുടെ സൗകര്യവും ഇഷ്ടവും അനുസരിച്ചു തീരുമാനിക്കാം. പിന്നെ, പോകുന്ന സ്ഥലത്തേക്കുറിച്ചും കാണേണ്ട കാഴ്ചകളെ കുറിച്ചും അത്യാവശ്യ കാര്യങ്ങളൊക്കെ മനസ്സിലാക്കിയ ശേഷം ബജറ്റ് കൂടി കണക്കാക്കാം. അതിനു ശേഷം യാത്ര തീരുമാനിക്കാം.
പല മേഖലയും പോലെ ഒരുകാലത്ത് ആൺകോയ്മയുടെ ലോകമായിരുന്നു ട്രാവൽ ആൻഡ് ടൂറിസവും. എന്നാൽ, കാലത്തിന്റെ മാറ്റം ഇവിടെയും പ്രകടമായി. പർവതങ്ങൾ കീഴടക്കാനും സാഹസിക യാത്രകൾ ചെയ്യാനും സോളോ ട്രിപ് പോകാനും മികവാർന്ന അനുഭവങ്ങൾ പകർത്താനുമെല്ലാം വനിതകൾ കടന്നു വന്നു. ഇങ്ങനെ കടന്നു വന്നവരുടെ പ്രതിനിധികളായ അഞ്ചുപേർ അവരുടെ യാത്രാനുഭവങ്ങൾ പങ്കിടുകയാണിവിടെ.
അധ്യാപികയായ എൻ.പി. ദീപ, അഭിഭാഷക അന്ന ലിൻഡ ഈഡൻ, വന്യജീവി ഫൊട്ടോഗ്രഫർ സീമ സുരേഷ്, സാഹസികയാത്രികയും ട്രാവൽ ഓർഗനൈസറുമായ ജോളി ചെറിയാൻ, സാഹിത്യ പ്രവർത്തക മിനി സുരേഷ് എന്നിവർ അവരുടെ സഞ്ചാരകഥകൾ പങ്കിടുന്നു. ഒപ്പം ഓണായാത്രയ്ക്കായി അവർ നിർദേശിക്കുന്ന ഡെസ്റ്റിനേഷനുകളും.
ഉയരങ്ങളെ സ്നേഹിക്കുന്ന ഇംഗ്ലിഷ് ടീച്ചർ - എൻ.പി.ദീപ
ഇഗ്ലിഷ് അധ്യാപികയായി നിയമനം കിട്ടിയാണ് 13 വർഷം മുൻപു പെരിന്തൽമണ്ണയിൽ നിന്ന് എൻ.പി. ദീപ മലപ്പുറം ജില്ലയിലെ പാങ്ങ് ഗവ.ഹൈസ്കൂളിൽ എത്തിയത്. അവിടെയെത്തിപ്പോൾ കൂട്ടുകാരിയായി കിട്ടിയതാണു പാലക്കാട്ടുകാരി നിഷയെ രണ്ടു ടീച്ചർമാരും യാത്രപ്രേമികൾ.
അന്നു ചെറിയ കുട്ടിയായിരുന്ന മകൻ നിമയേയും നിഷയുടെ രണ്ടാൺമക്കളേയും കൂട്ടി രണ്ടുപേരും കൂടി വാൽപ്പാറയിലേക്ക് ഡ്രൈവ് പോയി. പിന്നെയും കേരളത്തിനകത്ത് ഒരുപാടു യാത്രകൾ. ഒരു വർഷം അങ്ങനെ കടന്നു പോയി. ദീപയ്ക്കു വീട്ടിനടുത്തുള്ള ആനമങ്ങാട് സ്കൂളിലേക്കു സ്ഥലംമാറ്റം കിട്ടി. കൂട്ടുകാരി ദുബായിൽ ഭർത്താവിനടുത്തേക്കും പോയി.
ഹിമവാന്റെ മുകൾത്തട്ടിൽ യാത്രകളൊന്നുമില്ലാതെ ഒന്നര വർഷം കടന്നു പോയി. ഇതിനിടെയാണു ഞാൻ രാജൻ കാക്കനാടന്റെ ഹിമവാന്റെ മുകൾത്തട്ടിൽ എന്ന യാത്രാവിവരണ പുസ്തകം വായിക്കുന്നത്. അതിന്റെ ഓരോ പേജ് പിന്നിടുമ്പോഴും ഹിമാലയൻ യാത്ര നടത്തണമെന്ന മോഹം എന്റെയുള്ളിൽ ശക്തമായി.
This story is from the August 30, 2025 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?
വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം
1 min
January 03, 2026
Vanitha
വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്
ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
January 03, 2026
Vanitha
പ്രണയത്തിനെന്തു ദൂരം
പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ
1 mins
January 03, 2026
Vanitha
ചൂടൻ ചായയ്ക്ക് മസ്ക ബൺ
'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും
2 mins
January 03, 2026
Vanitha
ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ
ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം
1 mins
January 03, 2026
Vanitha
പോളിസൈത്തീമിയ ജീവന് ഭീഷണിയോ?
ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം
2 mins
January 03, 2026
Vanitha
2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം
പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!
2 mins
January 03, 2026
Vanitha
ഠമാർ പഠാർ ലവകുശ
10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...
3 mins
January 03, 2026
Vanitha
ജയനിലയത്തിലെ ഡോ. പവർഫുൾ
ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ
2 mins
January 03, 2026
Vanitha
അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്
ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം
4 mins
January 03, 2026
Listen
Translate
Change font size
