Try GOLD - Free
സ്വയം തിരുത്താം അതിലെന്താ തെറ്റ്
Vanitha
|August 02, 2025
ഒരു തുറന്നുപറച്ചിൽ മുതൽ പരസ്യമായ മാപ്പുപറച്ചിൽ വരെയായി വാർത്തകളിൽ ആത്മവിശ്വാസത്തോടെ നിറയുകയാണു വിൻസി
തനിക്കുണ്ടായ അനുഭവം അഭിമുഖത്തിൽ പറഞ്ഞതാണു വിൻസി അലോഷ്യസ്. സിനിമയിലെ ലഹരി ഉപയോഗം സംബന്ധിച്ച ആ തുറന്നുപറച്ചിലിനു പിന്നാലെ ചർച്ചകൾ പുകഞ്ഞു. ' പരാതിയും കേസുമായി ആകെ ജഗപൊക.
മാസങ്ങൾക്കിപ്പുറം വിൻസിയും ഷൈൻ ടോം ചാക്കോയും ഒന്നിച്ചെത്തിയ ആദ്യവേദിയിൽ തന്നെ അതു സംഭവിച്ചു. ഇരുവരും ആത്മാർഥമായി പരസ്പരം മാപ്പു ചോദിച്ചു. തെറ്റുപറ്റിയെന്നു തിരിച്ചറിഞ്ഞാൽ അതു മൂടിവയ്ക്കുന്നവരുടെ കാലത്ത് ആ മാപ്പു പറച്ചിലും നന്മയും പത്തരമാറ്റോടെ തിളങ്ങി.
മാപ്പു പറയുമ്പോൾ എന്തായിരുന്നു മനസ്സിൽ എന്നാണു വിൻസിയോട് ആദ്യം ചോദിച്ചത്. ഒട്ടുമാലോചിക്കാതെ ഉത്തരമെത്തി, “ആ വിവാദത്തെ കുറിച്ചു ചോദ്യം വന്നപ്പോൾ മാപ്പു പറയുന്നതിൽ നിന്ന് ഒന്നും എന്നെ പിന്നോട്ടു വലിച്ചില്ല. രണ്ടുപേരും ഉള്ളിൽ എല്ലാ മുറിവുകളും ഉണക്കിയിട്ടുണ്ടെന്നു തോന്നി. അത്ര ആത്മാർഥമായാണു മാപ്പു ചോദിച്ചത്.
ഒന്നും വേണ്ടിയിരുന്നില്ല എന്നു തോന്നിയോ?
ഞാനൊരു എടുത്തുചാട്ടക്കാരിയാണെന്നു വീട്ടിലെല്ലാവർക്കും അറിയാം. അതൊക്കെ അവരെയാണല്ലോ ബാധിക്കുക. പക്ഷേ, പ്രശ്നം വഷളാകുമ്പോൾ പരിഹരിക്കാനും പിന്തുണയ്ക്കാനും കൂടെ നിൽക്കുന്നതും അപ്പനും അമ്മയുമാണ്. മസ്കത്തിലുള്ള സഹോദരനും ഭാര്യയും എന്നും വിളിച്ചു സംസാരിക്കും.
വ്യക്തിപരമായ പ്രശ്നമായി ആ തുറന്നു പറച്ചിലിനെ വളച്ചൊടിച്ചവരുണ്ട്. അപ്പോൾ തോന്നി ഒന്നും വേണ്ടിയിരുന്നില്ല എന്ന്. പക്ഷേ, അതിനിടയിൽ അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരുപാടു കാര്യങ്ങൾ നടന്നു. അച്ഛന്റെ അപകടമരണത്തെ തുടർന്ന് ആ വീട്ടിൽ പോയിരുന്നു. അന്നു ഷൈൻ ചേട്ടനും അമ്മയുമൊ ക്കെ ആശുപത്രിയിലാണ്. പിന്നീടു ടിവി അഭിമുഖങ്ങ ളിൽ കണ്ടപ്പോൾ വലിയ മാറ്റം തോന്നി. അതിനെ ബഹുമാനിക്കണമെന്നു തോന്നിയതു കൊണ്ടാണു മാപ്പു പറഞ്ഞത്. ഇപ്പോൾ മനസ്സു ശാന്തമാണ്.
ഈ പക്വത എങ്ങനെ വന്നു?
മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കിട്ടിയ സമയം. ഞാൻ വലിയ സംഭവമാണെന്ന് എനിക്കു തന്നെ തോന്നി. അഹങ്കാരം തലയ്ക്കു കയറുക എന്നു പറയി ല്ലേ. വന്ന അവസരങ്ങളൊക്കെ തൃപ്തിയില്ലാതെ വിട്ടു കളഞ്ഞു. പിന്നെ, വന്നതൊക്കെ അതിലും മോശം. തി രിച്ചടികൾ വന്നു തുടങ്ങിയപ്പോഴാണു മുന്നോട്ടു പോകുന്ന വഴി ശരിയല്ല എന്നു തോന്നിയത്. നേട്ടങ്ങൾക്കു ശേഷവും സന്തോഷവും സമാധാനവും ഇല്ലെന്നു മനസ്സിലായി. നെഗറ്റീവ് ചിന്തകളെ പുറത്തു കളയാതെ സന്തോഷം തിരികെ കിട്ടില്ലെന്നും തിരിച്ചറിഞ്ഞു.
This story is from the August 02, 2025 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
രാഹുൽ യുഗം
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ
2 mins
November 22, 2025
Vanitha
ഇക്കാന്റെ സ്വന്തം കാവേരി
നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ
1 mins
November 22, 2025
Vanitha
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
3 mins
November 22, 2025
Vanitha
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
2 mins
November 22, 2025
Vanitha
ജോലിയിൽ ഒറ്റ മൈൻഡ്
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
3 mins
November 22, 2025
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Vanitha
കൈവിട്ടു പോകല്ലേ ശരീരഭാരം
അരുമമൃഗങ്ങളുടെ അമിതവണ്ണം തിരിച്ചറിയാം ആരോഗ്യം വീണ്ടെടുക്കാം
1 min
November 22, 2025
Vanitha
Sayanora Unplugged
ഗായിക, സംഗീതസംവിധായിക, അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്. സയനോരയുടെ സിനിമായാത്രകൾ തുടരും...
4 mins
November 22, 2025
Vanitha
"ബോഡി ഷെയ്മിങ് ലൈസൻസ് ആകരുത് മൗനം
സാമൂഹികം
3 mins
November 22, 2025
Vanitha
ഞാൻ ഫെമിനിച്ചിയാണ്
മികച്ച നടിക്കുള്ള അവാർഡ് നേടിയ ഷംല പറയുന്നു, ജോലി ചെയ്തുള്ള ജീവിതം ഫെമിനിസമെങ്കിൽ...
2 mins
November 22, 2025
Listen
Translate
Change font size

